php

Followers

Saturday 31 December 2011

44.ബ്രിട്ടണിലെ രാജവീഥികളിലൂടെ ( യാത്രാവിവരണം)






ഗ്രന്ഥകാരന്റെ പേര് : പ്രോഫ.പി.ജെ .ജോസഫ്
വിതരണം: പെന്‍ ബുക്സ് പ്രൈ.ലിമിറ്റഡ്
ഗ്രന്ഥകാരനെക്കുറിച്ച്: 
1942 മാര്‍ച്ച് 11ന് എറണാകുളം ജില്ലയിലെ ചെറായി ഗ്രാമത്തില്‍ പുതുശ്ശേരി കുടുംബത്തില്‍ ജനിച്ചു.ചെറായി രാമവര്‍മ്മ ഹൈസ്കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസ്സായി.ചിറ്റൂര്‍ ഗവ: കോളേജില്‍ നിന്ന് പ്രീ യൂണിവേഴ്‌സിറ്റിയും തേവര കോളേജില്‍ നിന്ന് ഫിസിക്സില്‍ ബിരുദവും നേടി. കാണ്‍പൂരിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളേജില്‍  നിന്ന്  ഇംഗ്ലീഷ് സാഹിത്യത്തില്‍ നിന്ന് എം.എ കരസ്ഥമാക്കിയതിനുശേഷം അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ചു.
നിര്‍മ്മല കോളേജ് മുവ്വാറ്റുപുഴ , മാര്‍ അത്തനേഷ്യസ് കോളേജ് കോതമംഗലം , സെന്റ് പോള്‍സ് കോളേജ് കളമശ്ശേരി എന്നീകലാലയങ്ങളില്‍ അദ്ധ്യാപകനായി .
ഇപ്പോള്‍ വൈറ്റിലയിലെ ടോക്ക് എച്ച് പബ്ലിക്ക് സ്കൂളിന്റെ പ്രസിഡണ്ടാണ് .
മറ്റു പുസ്തകങ്ങള്‍ : പാവനമായ പാദമുദ്രകള്‍ തേടി ( ഇസ്രായേല്‍ യാത്രാവിവരണം )
വിലാസം :
സെമിനാരി റോഡ്
ആലുവ -683103
ഫോണ്‍ - ( 0484) 2608114
പുസ്തകത്തെക്കുറിച്ച്
1.ആംഗലേയ സാഹിത്യം പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ തങ്ങള്‍ പഠിപ്പിക്കുന്ന സാഹിത്യ കൃതികള്‍ എഴുതിയസര്‍ഗ്ഗശക്തികളെ ഉദ്ദീപിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത ഇംഗ്ലണ്ടിലെ സാമൂഹിക സാംസ്കാരികസാഹചര്യങ്ങള്‍ നേരില്‍ കണ്ടറിയേണ്ടതാണെന്ന് ഞാന്‍ എന്നും വിശ്വസിച്ചിരുന്നു.
2.കേരളത്തിലെ കായംകുളം കൊച്ചൂണ്ണിയെപ്പോലെ യുള്ള ഒരാളാണ് ഇംഗ്ലണ്ടിലെ റോബിന്‍‌ഹുഡ്
ഇംഗ്ലീഷുകാരുടെ ഈ സങ്കല്പത്തിന് 700 വര്‍ഷത്തെ പഴക്കമുണ്ട് .
3.ഷേക്ക്‍സ്പിയറിന്റെ ചില ഉദ്ധരണികള്‍
“ ലോകത്ത് നന്മയും തിന്മയുമില്ല , മനുഷ്യമനസ്സാണ് നന്മയും തിന്മയും സൃഷ്ടിക്കുന്നത് “
“ചിലര്‍ മഹാന്മാരായി ജനിക്കുന്നു , ചിലര്‍ സ്വപ്രയത്നം കൊണ്ട് മഹാന്മാരായി തീരുന്നു. മറ്റു ചിലരില്‍ മഹത്വംഅടിച്ചേല്പിക്കുന്നു. ”
“ഒരു പേരിലെന്തിരിക്കുന്നു . റോസാപുഷ്പത്തെ എന്തുപേരുകൊണ്ടു വിളിച്ചാലും അതിന്റെ സൌരഭ്യത്തിന് മാറ്റംവരുന്നില്ലല്ലോ ”
“ചെകുത്താനും വേദവാക്യങ്ങള്‍ ഉദ്ദരിക്കാറുണ്ട് . വഞ്ചകന്‍ പുഞ്ചിരിക്കുന്നതുപോലെ , നല്ല ആകര്‍ഷകമായആപ്പിളിന്റെ ഉള്ള് ചീഞ്ഞിരിക്കുന്നതുപോലെ ”
4. 1614 നുശേഷം ഷേക്ക്‍സ്പിയര്‍ എവിടെയും പോയിട്ടില്ല.സ്‌ട്രാറ്റ്‌ഫോര്‍ഡില്‍ അദ്ദേഹം കൂടുതല്‍ സ്ഥലം വാങ്ങി .തുറന്നു കിടന്ന സ്ഥലം വളച്ചൂകെട്ടുവാ‍ന്‍ ശ്രമിച്ചതുവഴി അവിടെയുള്ളവരുമായി വഴക്കിടുവാന്‍ ഇടവരികയും ചെയ്തു. നൂറ്റാണ്ടുകളായി അനേകം തലമുറകളുടെ ആരാധനയും സ്നേഹാദരവും പിടിച്ചൂപറ്റിയ വിശ്വകവിക്ക് തന്റെഅയല്‍ക്കാരുടെ സ്നേഹം നേടുവാന്‍ കഴിഞ്ഞില്ല എന്നത് വിരോധാഭാസമായി തോന്നാം . ( അടുത്ത മുറിയില്‍കഴിയുന്ന കവി ഒരു പക്ഷെ പരിഹാസപാത്രമായിരിക്കാം . പക്ഷെ , ചരിത്രത്താളുകളിലെ കവി ആരാധനാമൂര്‍ത്തിയാണ് )
5. ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സ്ത്രീകള്‍ക്ക് ബിരുദം  നല്‍കാന്‍ തുടങ്ങിയത്  1920 മുതല്‍ക്കാണ് .
6. ഐസക് ന്യൂട്ടണ്‍ കാഴ്ചയില്‍ വളരെ സുമുഖനായിരുന്നു. മരിക്കുന്നതുവരെ അദ്ദേഹത്തിന് കണ്ണട ഉപയോഗിക്കേണ്ടിവന്നിട്ടില്ല. അതുപോലെ തന്നെ മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ പല്ലിന് കേടില്ലായിരുന്നു.അദ്ദേഹം എന്നും തന്നില്‍ ഒതുങ്ങിക്കൂടിക്കഴിയുന്ന പ്രകൃതക്കാരനായിരുന്നു.
അതുകൊണ്ടുകൂടിയായിരിക്കാം അദ്ദേഹം എന്നും അവിവാഹിതനായി കഴിഞ്ഞത് . എളുപ്പത്തില്‍ ദേഷ്യം വരുന്നസ്വഭാവക്കാരനായിരുന്നു. അതുകൊണ്ടുതന്നെ സമകാലീന ശാസ്ത്രജ്ഞന്മാരോടോക്കെ വഴക്കടിക്കുമായിരുന്നു.അത്തരം വഴക്കുകള്‍ പലപ്പോഴും പലരുമായുള്ള ഏറെകാലത്തെ വിദ്വേഷത്തിന് വഴിവെച്ചു.1679 ല്‍
അദ്ദേഹത്തിന്റെ മാതാവ് മരിച്ചു . തനിക്ക് 3 വയസ്സുള്ളപ്പോള്‍ തന്നെ ഉപേക്ഷിച്ച് മറ്റൊരുവിവാഹം കഴിച്ച തന്റെ അമ്മയോട് ന്യൂട്ടന് വലിയ അടുപ്പമുണ്ടായിരുന്നില്ലെങ്കിലും അമ്മയുടെ അവസാനകാലങ്ങളില്‍ അദ്ദേഹം അമ്മയുടെ രോഗശയ്യക്കടുത്തുനിന്ന് അമ്മയെ ശുശ്രൂഷിച്ചിരുന്നു.
7.ഗണിതശാസ്ത്രത്തിലെ കാല്‍ക്കുലസ്സിന് ന്യൂട്ടനാണ് അടിസ്ഥാനമിട്ടത് . അതുപോലെതന്നെ ബൈനോമിയല്‍ സിദ്ധാന്തവും അദ്ദേഹമാണ് കണ്ടുപിടിച്ചത് .
8. ന്യൂട്ടന് 35 വയസ്സായപ്പോഴേക്കും അദ്ദേഹം തന്നെ കണ്ടുപിടുത്തങ്ങള്‍കൊണ്ട് പ്രസിദ്ധനായി കഴിഞ്ഞിരുന്നു. സമകാലിക ശാസ്ത്രജ്ഞന്മാരുമായുള്ള വഴക്കും വെല്ലുവിളികളും അദ്ദേഹത്തിന്റെ മനസ്സിനെ ഏറെ തളര്‍ത്തി.
ഉള്ളടക്കം
1.റോബിന്‍‌ഹുഡിന്റെ നാട്ടില്‍
2.വിശ്വകവിയുടെ ജന്മസ്ഥലം
3.സ്തൂപങ്ങളുടെ നഗരം ; മണിമുഴക്കങ്ങളുടേയും
4.ആധുനിക ശാസ്ത്രപിതാവിന്റെ ജന്മസ്ഥലം
5.ശാന്തമായൊഴുകുന്ന റ്റെംസ്
6.പരിത്യജിക്കപ്പെട്ട രാജ്ഞിമാരുടെ ശവകുടീരങ്ങള്‍
7.ഇംഗ്ലണ്ടിലെ ചില ദേവാലയങ്ങള്‍
8.ലൈംഗികത ബ്രിട്ടീഷ് രാഷ്ട്രീ‍യത്തില്‍
9. ജനാധിപത്യത്തിന്റെ ഈറ്റില്ലം
10.കാണാത്ത ദൃശ്യങ്ങള്‍ ; കേള്‍ക്കാത്ത ഗാനങ്ങള്‍


Sunday 4 December 2011

43.വി.കെ .ശ്രീരാമന്റെ ലേഖനങ്ങള്‍ ( പുസ്തകപരിചയം)





ഗ്രന്ഥകാരന്റെ പേര് : വി.കെ ശ്രീരാമന്‍
പ്രസാധകര്‍ : ഒലിവ്
ഗ്രന്ഥകാരനെക്കുറിച്ച് : 
1953ല്‍ തൃശൂര്‍ ജില്ലയിലെ ചെറുവത്താനിയില്‍ ജനിച്ചു.ചലച്ചിത്രനടന്‍ , കഥാകൃത്ത് , ടെലിവിഷന്‍ അവതാരകന്‍ എന്നീനിലകളില്‍ പ്രശസ്തന്‍ . വേറിട്ട കാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരമ്പരയും അതേപേരിലുള്ള പുസ്തകവും ജനപ്രീതിയാര്‍ജ്ജിച്ചൂ.
ഭാര്യ: ഗീത
മക്കള്‍ : ലക്ഷ്മി , ഹരികൃഷ്ണന്‍
ഇ മെയില്‍ : vksreeraman@gmail.com
പുസ്തകത്തെക്കുറിച്ച് : 
1.ബുദ്ധിക്കും കൌശലത്തിനും മേല്‍ക്കോയ്മയുള്ള ഈ ലോകത്ത് നിഷ്ക്കളങ്കതയും സത്യസന്ധതയും സ്നേഹവായ്പുമെല്ലാം വിഡ്ഡിവേഷമായാണ് പലപ്പോഴും പരിഗണിച്ചുപോരുന്നത് .അതുകൊണ്ടുതന്നെ മേല്പറഞ്ഞ ദൌര്‍ബല്യങ്ങളൊന്നും ഇല്ലാത്ത ഒരു സമൂഹം വിസ്മയകരമായ വേഗത്തില്‍ വളര്‍ന്നു പരക്കുന്നുണ്ട് .
2.എന്നുമുതലാണ് മനുഷ്യന്‍ പരസ്പരം  ചീത്തവിളിക്കുവാന്‍ ലൈംഗികാവയവങ്ങടെ പേര് ഉപയോഗിച്ചൂ തുടങ്ങിയത് എന്ന് നിങ്ങള്‍ക്കറിയാമോ ?

Friday 25 November 2011

42.മൊബൈല്‍ ഫോണ്‍ ഐഫോണ്‍ ത്രീ ജി ( പുസ്തക പരിചയം)



ഗ്രന്ഥകാരന്‍ : സന്തോഷ് . കെ ( ബി .ടെക് ) പുസ്തകത്തെക്കുറിച്ച് : മൊബൈല്‍ ഫോണ്‍ ഐഫോണ്‍ ത്രീ ജി ,എന്നിവയെക്കുറിച്ച് സാധാരണക്കാരന് , പലപ്പോഴും പലകാര്യങ്ങളും അറിയില്ല. എന്നാല്‍ ഈ പത്തുരൂപ വിലയുള്ള ഈ പുസ്തകത്തില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ലഘുവായി ,സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയില്‍ , വിവരിച്ചിട്ടുണ്ട് . 1. എന്താണ് ത്രീ ജി ? 2. വീഡിയോ കോള്‍ ലഭ്യമാകാന്‍ എന്തുചെയ്യണം ? 3.ബി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് സെറ്റിംഗ്‌സിന് എന്തുചെയ്യണം ? 4.എന്താണ് ജി പി എസ് ? 5.വാഹനങ്ങളില്‍ ജി പി എസ് ന്റെ ധര്‍മ്മമെന്ത് ? 6.എന്താണ് IMEI Number ? 7.Software Version അറിയുന്നതെങ്ങനെ ? തുടങ്ങിയവയെക്കുറിച്ചൂള്ള ചോദ്യോത്തരങ്ങള്‍ ഇതില്‍ പ്രധാനമാണ്

41.Directory of information Technology നിഖണ്ടു ( പുസ്തക പരിചയം)

ഗ്രന്ഥകര്‍ത്താവിന്റെ പേര് : കെ . രവീന്ദ്രന്‍ പ്രസാധകര്‍ : ഡി സി ബുക്സ് ഇന്‍ഫര്‍മേഷന്‍ ടെക് നോളജിയുമായി ബന്ധപ്പെടുന്ന പുതുമുഖക്കാര്‍ക്ക് പലപ്പോഴും പല സാങ്കേതിക പദങ്ങളും പഠനമദ്ധ്യേ വന്നുപെടാറുണ്ട് . ഇത്തരം കാര്യങ്ങളെക്കുറിച്ചൂള്ള കാര്യങ്ങള്‍ അപ്പപ്പോള്‍ തന്നെ സംശയം തീര്‍ത്തുപോയാല്‍ അത് വളരെ ഉപകരിക്കും . അത്തരമൊരു പുസ്തകമാണ് ഇത് . ഐ ടി സാങ്കേതിക പദങ്ങള്‍ക്ക് മലയാളത്തിലുള്ള വിശദീകരണം നല്‍കിയിരിക്കുന്നു.

Saturday 5 November 2011

40.ഓര്‍മ്മച്ചിത്രം ( സംവിധായകന്‍ കമലിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ )



ഗ്രന്ഥകാരനെക്കുറിച്ച്:
കൊടുങ്ങല്ലൂരിലെ മതിലകത്ത് കണ്ടകത്ത് വീട്ടില്‍ അബ്ദുള്‍ മജീദിന്റേയും സുഹറയുടേയും മൂത്ത മകനായി 1958 ല്‍

ജനനം .
മതിലകം സെന്റ് ജോസഫ് ഹൈസ്കൂളിലും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലും വിദ്യാഭ്യാസം .
1979 ല്‍ അമ്മാവനായ അഷറഫ് പടിയത്ത് ( പടിയന്‍ ) സംവിധാനം ചെയ്ത ത്രാസം എന്ന ചിത്രത്തിന്

കഥയെഴുതിക്കൊണ്ടായിരുന്നു സിനിമയില്‍ തുടക്കം .
1986 ല്‍ മിഴിനീര്‍പൂവുകള്‍ എന്ന ആദ്യചിത്രം സംവിധാനം ചെയ്തു.
ഭാര്യ സബൂറ കോളേജ് അദ്ധ്യാപികയാണ് .
മക്കള്‍ : വിദ്യാര്‍ത്ഥികളായ ജനൂസ് മുഹമ്മദ് , ഹന്ന
വിലാസം :
സുഹഹ്
കൊടുങ്ങല്ലൂര്‍
തൃശൂര്‍ ജില്ല.

പ്രസാധകര്‍ :
കറന്റ് ബുക്സ്

39.ശ്രീ പന്മന രാമചന്ദ്രന്‍ നായരുടെ ആത്മകഥ ( സ്മൃതിരേഖകള്‍ )



ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് :
1931 ആഗസ്റ്റ് 13 ന് കൊല്ലം ജില്ലയില്‍ പന്മനയില്‍ ജനിച്ചു. സംസ്കൃതത്തില്‍ ശാസ്ത്രിയും ഫിസിക്സില്‍ ബി എസ് ഇ യും എടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് മലയാളം എം എ ഒന്നാം റാങ്കോടെ പാസ്സായി .
രണ്ടുകൊല്ലം മലയാളം ലക്സിക്കണില്‍
തുടര്‍ന്ന് പാലക്കാട് , ചിറ്റൂര്‍ , തലശ്ശേരി , തിരുവനന്തപുരം  എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കോളേജിലെ അദ്ധ്യാപകന്‍ .
1987 ല്‍ സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞു.
മറ്റു പ്രധാന  കൃതികള്‍ :
തെറ്റും ശരിയും
തെറ്റില്ലാത്ത മലയാളം
ശുദ്ധമലയാളം
തെറ്റില്ലാത്ത ഉച്ചാരണം
പുസ്തകത്തെക്കുറിച്ച്:
1.പത്തുവര്‍ഷം മുടങ്ങാതെ ഒരു മാസികയില്‍ വായനക്കാരുടെ ഭാഷാപരമായ സംശയങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള ചോദ്യോത്തര പംക്തി നടത്തി.
2.അന്നത്തെ എട്ടാം ക്ലാസിലെ കേരള പാഠാവലിയില്‍ കണ്ട 132 തെറ്റുകളില്‍ 64 എണ്ണം തിരുത്തിക്കാണിച്ചുകൊണ്ട് മാതൃഭൂമിയില്‍ ലേഖനമെഴുതി .
3. മാതൃഭാഷക്കുവേണ്ടി മെയിന്‍ റോഡിലൂടെ ഒരു ജാഥയില്‍ പങ്കെടുത്തു.
4. ദാമ്പത്യവിജയമാണ് ജീവിത വിജയത്തിനടിത്തറ എന്നതില്‍ സംശയമില്ല.
5.ആശിച്ചതു കിട്ടാതെ വന്നാല്‍ നിരാശപ്പെടരുതെന്നാണ് എന്റെ അനുഭവം . എന്തുകൊണ്ടെന്നാല്‍ വിധി അതിലും മികച്ചതെന്തെങ്കിലും നമുക്ക് തരാന്‍ കരുതിവെച്ചിട്ടുണ്ടാകും .
6.1586 ല്‍ നാരാ‍യണീയരചന പൂര്‍ണ്ണമായെങ്കിലും ഭക്തജനങ്ങള്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിഞ്ഞത് 265 കൊല്ലം കഴിഞ്ഞ് 1851 ല്‍ മാത്രമാണ് . അന്ന് കവിയും സംഗീത നിപുണനുമായ ഇരയിമ്മന്‍ തമ്പിയാണ് തിരുവനന്തപുരത്തെ സര്‍ക്കാര്‍ അച്ചൂകൂടത്തില്‍ നാരായണീയം ആദ്യമായി അച്ചടിപ്പിച്ചത് .

Thursday 15 September 2011

38.How to win Friends and Influence People( Dale Carnegie യുടെ ലോകപ്രശസ്തിയാര്‍ജ്ജിച്ച പുസ്തകം)


പ്രസാധകര്‍ : ഹാര്‍മണി ബുക്സ് 

വിവര്‍ത്തകനെക്കുറിച്ച് :
എന്‍ . മൂസക്കുട്ടി.
1951 മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കില്‍ അയിരൂരില്‍ ജനനം . 1986 മുതല്‍
തൃശൂരില്‍ സ്ഥിര താമസം . കുറച്ചുകാലം വിദേശത്തായിരുന്നു. വെളിയങ്കോട് ഗവണ്മെന്റ്
ഹൈസ്ക്കൂള്‍ , കോഴിക്കോട് ഫാറൂക്ക് കോളേജ് , തൃശൂര്‍ കേരളവര്‍മ്മ കോളേജ് , തൃശൂര്‍
സെന്റ് തോമസ് കോളേജ് എന്നിവടങ്ങളില്‍ വിദ്യാഭ്യാസം . ഇംഗ്ലീഷ് സാഹിത്യത്തില്‍
എം എ ബിരുദം .  എക്സ് പ്രസ്സ് ദിനപത്രത്തില്‍ സബ്ബ് എഡിറ്ററായിരുന്നു. ഇപ്പോള്‍
മുഴുവന്‍ സമയവും ഗ്രന്ഥരചനയിലും വിവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരിക്കുന്നു.

വിലാസം : സുഗേയം , അക്വാട്ടിക് ലൈന്‍ , പാട്ടുരായ്ക്കല്‍ , തൃശൂര്‍

ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് :
ഡേല്‍ കാര്‍നഗി
യു.എസ് പ്രഭാഷകനും ഗ്രന്ഥകര്‍ത്താവുമായ ഡേല്‍കാര്‍നഗി ഒരു ദരിദ്രകര്‍ഷകന്റെ
മകനായി മിസൂറിയില്‍ ജനിച്ചു.പഠിക്കുന്ന കാലത്ത് ദിവസവും പുലര്‍ച്ചെ
നാലുമണിക്കെണീറ്റ് വീട്ടിലെ പശുക്കളെ കറക്കേണ്ടിയിരുന്നുവെങ്കിലും അദ്ദേഹം
കോളെജ് വിദ്യാഭ്യാസം കരസ്ഥമാക്കി.കോളെജ് വിദ്യാഭ്യാസത്തിനുശേഷം
അദ്ദേഹത്തിന്റെ ആദ്യജോലി എസ്റ്റേറ്റ് ജീവനക്കാര്‍ക്ക് പാഠ്യപദ്ധതി
വില്‍ക്കലായിരുന്നു.പിന്നീട് ആര്‍മര്‍  & കമ്പനിയില്‍ പന്നിയിറച്ചി , സോപ്പ് ,
പന്നിക്കൊഴുപ്പ് എന്നിവ വില്‍ക്കുന്ന ജോലി സ്വീകരിച്ചു.1912 മുതല്‍ ഇദ്ദേഹം
ന്യൂയോര്‍ക്ക് സിറ്റിയിലെ വൈ എം സി എ യില്‍ പൊതുപ്രഭാഷണത്തെപ്പറ്റി
പ്രസംഗിക്കാന്‍ തുടങ്ങി. ദി ആര്‍ട്ട് ഓഫ് പബ്ലിക്ക് സ്പീക്കിംഗ് , ഹൌ ടു വിന്‍ ഫ്രന്‍സ് &
ഇന്‍ഫ്ലുവന്‍സ് പീപ്പിള്‍ എന്നിവ ബെസ്റ്റ് സെല്ലേഴ്‌സ് ആണ്. ആദ്യ വിവാഹം 1931 ല്‍ വിവാഹ മോചനത്തില്‍ കലാശിച്ചതിന്റെ തുടര്‍ന്ന്  , 1944 ല്‍
ഡൊറോത്തിയെ വിവാഹം ചെയ്തു.
1955 ല്‍ അന്തരിച്ചു.

ഗ്രന്ഥത്തെക്കുറിച്ച് :
ഭാഗം : 1 ജനങ്ങളെ കൈകാര്യം ചെയ്യുന്നതിലെ അടിസ്ഥാന വിദ്യകള്‍
ഭാഗം : 2 നിങ്ങളെ ഇഷ്ടപ്പെടാന്‍ രണ്ട് വഴികള്‍
ഭാഗം : 3 നിങ്ങളുടെ ചിന്താഗതിയിലേക്ക് ജനങ്ങളെ വശീകരിക്കുവാനുള്ള പന്ത്രണ്ട്
വഴികള്‍
ഭാഗം : 4 വെറുപ്പോ രസക്കേടോ ഉണ്ടാക്കാതെ ജനങ്ങളെ മാറ്റാനുള്ള ഒമ്പതുവഴികള്‍
ഭാഗം : 5 അത്ഭത ഫലമുളവാക്കിയ കത്തുകള്‍
ഭാഗം : 6 കുടുംബജീവിതം സന്തുഷ്ടമാക്കാന്‍ ഏഴുനിയമങ്ങള്‍

Wednesday 7 September 2011

37.വിജയത്തിന്റെ പടവുകള്‍ ( ശ്രീ ബി.എസ്.വാരിയരുടെ വ്യക്തിത്വവികസന സംബന്ധിയായ ഗ്രന്ഥം)


പ്രസാധകര്‍:ഡി.സി.ബുക്സ്

ഗ്രന്ഥകാരനെക്കുറിച്ച്:
1937 സെപ്തംബര്‍ 23ന് മാന്നാറില്‍ ജനിച്ചു.തിരുവനന്തപുരത്ത് കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ 1958ല്‍ ഇലക് ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി.സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ആയിരുന്നു. വിദ്യാഭ്യാസം , ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ , പ്രയുക്ത ധനശാസ്ത്രം  , മാനേജ്‌മെന്റ് , സ്പോഴ്‌സ് എന്നീ മേഖലകളില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഗ്രന്ഥത്തെക്കുറിച്ച്:
1.വിജയിക്കാന്‍ വേണ്ടത്ര ശേഷികളുണ്ടെങ്കിലും ആത്മവിശ്വാസത്തിന്റെ അഭാവം മൂലം അര്‍ഹിക്കുന്നത് എത്താത്തവരുണ്ട് . വേഷത്തിലും ഭാഷയിലും ആശയവിനിമയ ശൈലിയിലും ശ്രദ്ധിക്കാത്തവര്‍ , സംശയം മൂലം ഒന്നിനും തുനിയാത്തവര്‍ , നിരീക്ഷണശീലവും ഇച്ഛാശക്തിയും കുറഞ്ഞവര്‍ , പുതുമയെ ഭയപ്പെടുന്നവര്‍ , വിട്ടുവീഴ്ചക്ക് തയ്യാറാകാത്തവര്‍ , ഒന്നിലും ഉറച്ചുനില്‍ക്കാത്തവര്‍ , ചിട്ടയില്‍ ശ്രദ്ധിക്കാത്തവര്‍ , സമയബോധമില്ലാത്തവര്‍ , എന്നിങ്ങനെ എല്ലാ തരക്കാരും നമ്മുടെ ഇടയിലുണ്ട്.സ്വന്തം നിഷേധശൈലി തിരിച്ചറിയാത്തവരാണ് ഇവരില്‍ പലരും .തിരിച്ചറിയാന്‍ അവസരം ലഭിച്ചാല്‍ മിക്കവരും സ്വയം തിരുത്തുമെന്നാണ് വാസ്തവം .
2.സ്വഭാവം രൂപപ്പെടുന്ന ബാല്യകൌമാര ദശകളില്‍ വിജയത്തിലേക്ക് നയിക്കുന്ന ശീലങ്ങള്‍ സ്വായത്തമാക്കാന്‍ സാഹചര്യമൊരുക്കേണ്ടത് മുതിര്‍ന്നവരുടെ കടമയാണ് .
3.സ്വന്തം പ്രവര്‍ത്തനമേഖലയെക്കുറിച്ച് ആഴത്തിലും പരപ്പിലും അറിവുനേടാന്‍ ശ്രമിക്കണം.
4.വാക്കുകൊണ്ടായാലും ശരീരഭാഷകൊണ്ടായാലും ആശയങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ ശീലിക്കണം
5.സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിയെടുക്കുന്നവര്‍ക്ക് അവരവരുടെ സ്ഥാപനത്തോട് കൂറുണ്ടായിര്‍ക്കണം.
6.പിന്നീടാകട്ടെ എന്നു കരുതി പലകൃത്യങ്ങളും നീട്ടിവെക്കുന്ന ശീലം നല്ലതല്ല.
7.റിസ്ക് ഉള്ള കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ശീലം നന്നല്ല
8.ജീവിത വിജയം കൈവരിച്ചവരില്‍ ഭൂരിപക്ഷവും സമയനിഷ്ഠയുള്ളവരായിരുന്നു.
9.ചെയ്യുന്ന കാര്യത്തില്‍ നൂറുശതമാനം ശ്രദ്ധ പുലര്‍ത്തുക.
10.ഓരോ ദിവസവും ചെയ്യുവാനുള്ള കൃത്യങ്ങള്‍ തലേന്ന് എഴുതിവെക്കാം . അത്യാവശ്യമെങ്കില്‍ മാത്രം അതില്‍ മാറ്റം വരുത്താം.
11.പല കൃത്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ളപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്ന കാര്യങ്ങള്‍ ആദ്യം തന്നെ വരത്തക്കവിധം വേണം മുന്‍‌ഗണനാക്രമം എഴുതേണ്ടത് .
12.ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ അവസാനത്തേക്ക് നീട്ടിവെച്ച് മനസ്സിന്റെ പിരിമുറുക്കം കൂട്ടാതിരിക്കുക. കാലേക്കൂട്ടി കാര്യങ്ങള്‍ ചെയ്താല്‍ തെറ്റ് ഒഴിവാക്കാന്‍ കഴിയും
13.പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് എത്തുക. എത്തുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് നേരത്തെ പറയുക.
14.ക്ലാസ് മുറിയിലായാലും മീറ്റിംഗിലായാലും കേള്‍ക്കുന്നതിന്റെ നോട്ട് എഴുതിശിലിക്കുക.
15.തീരുമാനങ്ങള്‍ അപ്പപ്പോള്‍ എടുക്കുക.
16.പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പുതിയ വഴികളെപ്പറ്റിയും ചിന്തിക്കുക.
17.രണ്ടുകാര്യങ്ങള്‍ സമര്‍ത്ഥമായീ ചെയ്യുവാന്‍ കഴിയുമെങ്കില്‍ ആ മാര്‍ഗ്ഗം സ്വികരിക്കുക . ഉദാഹരണത്തിന് ട്രെയിന്‍ യാത്രയും പുസ്തകവായനയും ഒരുമിച്ചാകാം.
18.നല്ല ഉന്മേഷമുള്ളവര്‍ സഹപ്രവര്‍ത്തകരിലേക്ക് ഉന്മേഷം പകര്‍ന്നുകൊടുക്കുന്നു.
19.അപരിചിതരുടെ മുമ്പില്‍ നാം ആദ്യം പ്രത്യക്ഷപ്പെടുമ്പോള്‍ അവര്‍ നമ്മെ തുടക്കത്തില്‍ വിലയിരുത്തുക മുഖഭാവവും വേഷവും നോക്കി ആയിരിക്കും .
20.വേഷത്തിന്റെ പ്രാധാന്യം കുറച്ചു കാണിക്കുന്ന ചിലരുണ്ട് . ഗാന്ധിജി എന്തുവേഷമാണ് ധരിക്കാറുള്ളത് എന്നും മറ്റും അവര്‍ ചോദിക്കും . ചോദ്യത്തിന്റെ പിന്നില്‍ യുക്തി ഉണ്ടായിരിക്കും . എല്ലാവര്‍ക്കും ഗാന്ധിജിയെപ്പോലെ ആകാന്‍ കഴിയില്ല്ലെന്ന് ഓര്‍ക്കുക.സാധാരണക്കാരാ‍യ നാം സമൂഹത്തില്‍ ജീവിക്കേണ്ടത് പരക്കെ അംഗീകരിച്ചീട്ടുള്ള സമ്പ്രദായങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചാണ്.
21.മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുവാന്‍ ക്ഷമ കാണിക്കുക.
22.വിനയം കൊണ്ട് ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല ; പക്ഷെ അഹങ്കാരം ഒന്നുകൊണ്ടുമാത്രം തകര്‍ന്നുപോയ അസംഖ്യം പേരുടെ കഥകളുണ്ട്.
23.ഭാഷ ഏതായാലും വാക്കുകള്‍ ശരിയായി ഉച്ഛരിക്കാന്‍ നാം ശീലിക്കണം.
24. ഇങ്ങനെയുള്ള ഒട്ടേറെ കാര്യങ്ങള്‍ .................

Wednesday 24 August 2011

36ജീവിതം എന്നെ എന്ത് പഠിപ്പിച്ചു ?(പുസ്തക പരിചയം )


പുസ്തകത്തിന്റെ പേര് :
 ജീവിതം എന്നെ എന്ത് പഠിപ്പിച്ചു ?
പ്രസാധകര്‍:
 ഗ്രീന്‍ ബുക്സ്
സമ്പാദകന്‍ 
: ശ്രീ .ടി.എന്‍ . ജയചന്ദ്രന്‍
ഗ്രന്ഥകാരനെക്കുറിച്ച്
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശി . തിരുവനന്തപുരം യൂണിവേഴ്‌സിറ്റിയില്‍

നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബി എ ( ഓണേഴ്‌സ് ) ബിരുദം നേടി. ഒരു വര്‍ഷം

തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അദ്ധ്യാപകനായിരുന്നു.1957 ല്‍ സംസ്ഥാന

സര്‍വ്വീസില്‍ ഡെപ്യൂട്ടി കളക്ടറായി നിയമിതനായി  1963 മുതല്‍ ഐ എ എസില്‍ .
കാലിക്കറ്റ് സര്‍വ്വകലാ‍ശാലാ വൈസ് ചാന്‍സ്‌ലര്‍ ആയിരുന്നു.1994 ല്‍ ചീഫ്

അഡീഷണല്‍ സെക്രട്ടറി പദവിയില്‍ നിന്ന് വിരമിച്ചു.
പ്രധാന ഗ്രന്ഥങ്ങള്‍ :
നോവലിസ്റ്റിന്റെ ശില്പശാല , കഥയിലെ പിന്നിലെ കഥ ( അഭിമുഖ സംഭാഷണങ്ങള്‍ )
,സ്നേഹപൂര്‍വ്വം,വിശ്വാസപൂര്‍വ്വം ,( കഥകള്‍) കേരള സന്നിധി ( തൂലികാചിത്രങ്ങള്‍)
വിലാസം :
ടി എന്‍  ജയചന്ദ്രന്‍ , അനുരഞ്നം , ഡി/21, പിള്ള നഗര്‍ വീട് , കേശവദാസപുരം ,
തിരുവനന്തപുരം -695004
         പുസ്തകത്തെക്കുറിച്ച് :
1. ഡോ .പിള്ള സമ്മാനിച്ച പുസ്തകം - ജീവിക്കുക , പഠിക്കുക , കൈമാറുക ( live , learn

and pass it on ) എന്ന പുസ്തകമാണ് ഈ ഗ്രന്ഥത്തിന് പ്രചോദനം .അഞ്ചുമുതല്‍

തൊണ്ണൂറ്റിയഞ്ചുവയസ്സു പ്രായമുള്ള ഏതാണ്ട് നാനൂറോളം പേര്‍  ജിവിതത്തില്‍ നിന്ന്‍

പഠിച്ചത് വായനക്കാര്‍ക്കായി പങ്കുവെക്കുകയാണീ പുസ്തകത്തില്‍ .
2.പ്രായോഗിക  പ്രവര്‍ത്തനം നടത്തുമ്പോള്‍ കുടുംബപരമായും സാമൂഹ്യപരമായും മറ്റും

പല പ്രശ്നങ്ങളും ഉത്ഭവിക്കും . അവ നമ്മുടെ വ്യക്തി ജീവിതത്തില്‍ പ്രതിസന്ധികള്‍

സൃഷ്ടിക്കും  . അവ പരിഹരിക്കണമെങ്കില്‍ സ്വന്തം ആദര്‍ശം വിടാതെ മറ്റുള്ളവരുമായി

ഒത്തുപോവാനുള്ള സന്നദ്ധത നമുക്കുണ്ടാവണം - ഇ എം എസ്
3.ഭൌതിക വിശ്വാസങ്ങള്‍ക്കു പുറമെ ആത്മീയ തത്ത്വങ്ങളും അടിസ്ഥാനപരമായി

അംഗീകരിക്കണമെന്ന് ഞാന്‍ കരുതുന്നു.-ജസ്റ്റിസ് .വി.ആര്‍ .കൃഷ്ണയ്യര്‍
4.ദാമ്പത്യത്തില്‍ വിശ്വസ്തമായ പങ്കാളിയേക്കാള്‍ വലിയൊരു ഘടകം വേറെയില്ല-കെ

.കരുണാകരന്‍
5.സ്വഭാവദൂഷ്യങ്ങളിലുള്ളവരിലും ചില നല്ല കാര്യങ്ങള്‍ കാണും , അത് കണ്ടില്ലെന്ന്

നടിക്കരുത്.ഡോക്ടര്‍.പി.കെ .വാരിയര്‍
6.ഏതുപണിയായാലും അതില്‍ ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിക്കുക;പ്രവൃത്തിയില്‍

ആസ്വാദനം കണ്ടെത്തുവാന്‍ ശ്രമിക്കുക.അതാണ് സുഖജീവിതത്തിനടിസ്ഥാനം.

-ഡോക്ടര്‍ എം.എസ്.വല്ല്യത്താന്‍
7.ഇങ്ങോട്ട് നന്നായി പെരുമാറാത്ത ആളോടും അങ്ങോട്ട് നന്നായി പെരുമാറണം.

-കുഞ്ഞുണ്ണി മാഷ്
8.അന്യരുടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കുവാന്‍ ശ്രമിക്കുക .അതിനുകഴിഞ്ഞില്ലെങ്കില്‍

 സ്വന്തം അനുഭവങ്ങളില്‍ നിന്നെങ്കിലും പഠിക്കുക.ഡോക്ടര്‍ .ആര്‍.പ്രസന്നന്‍
9.പൊയ്‌പ്പോയ സന്ദര്‍ഭങ്ങളെ ഓര്‍ത്ത് വ്യസനിക്കുമ്പോള്‍ പുതിയ സന്ദര്‍ഭങ്ങള്‍

അറിയാതെ പോകുന്നു. ഡോക്ടര്‍ എം.ജി.സ് .നാരായണന്‍
10.അനുഭവസമ്പത്ത് കടം കിട്ടില്ല.വിലക്ക് വാങ്ങാനാവില്ല .മോഷ്ടിക്കാനാവില്ല.

ജീവിച്ചേ അത് നേടാനാവൂ. ഒപ്പം വായനയിലൂടെയും കലാസ്വാദനത്തിലൂടെയും അത്

വര്‍ദ്ധിപ്പിക്കാം .അന്യവും അപ്രാപ്യവുമായ സ്ഥലകാലങ്ങളിലെ അപൂര്‍വ്വാനുഭവങ്ങള്‍

കലാസാഹിത്യാസ്വാദനത്തിലൂടെ സ്വായത്തമാക്കാം.-എം.എ.ബേബി
11.നിരന്തരാമായി നാം പോഷകാഹാരം കഴിക്കുന്നതുപോലെ നിരന്തരമായി പുതിയ

അനുഭവങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളണം.അല്ലെങ്കില്‍ ശരീരത്തിനെന്നപോലെ

മനസ്സിനും മരണം നിശ്ചയം . പോഷകാഹാരം കഴിക്കണമെങ്കില്‍  മലമൂത്രസേദ

വിസര്‍ജ്ജനം ആവശ്യമായതുപോലെ പുതിയ ആശയങ്ങള്‍ സ്വീകരിക്കണമെങ്കില്‍

കാലഹരണപ്പെട്ടവ തിരസ്കരിക്കാനും മനസ്സ് വേണം .-പി.ഗോവിന്ദപ്പിള്ള
12..സ്നേഹിതന്മാരോട് കൂടുതല്‍ അടുക്കരുത് ; അകലുകയും ചെയ്യരുത് -എം.കൃഷ്ണന്‍
നായര്‍




Wednesday 27 April 2011

35.പഴയ - പുതിയ കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള പുസ്തകം



പുസ്തകത്തിന്റെ പേര് : കാര്‍ വാങ്ങുമ്പോള്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
വില : 40 രൂപ

ഗ്രന്ഥകാരനെക്കൂറിച്ച് :
ബ്ബൈജു എന്‍ നായര്‍
കോട്ടയം പാമ്പാടി വെള്ളൂര്‍ നന്ദനത്തില്‍ നാരായണന്‍ നായരുടേയും ശാന്തയുടേയും മകനായി ജനനം.
എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് എം.എ ബിരുദവും ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.
1994 ല്‍ മാതൃഭൂമിയില്‍ സബ്ബ് എഡിറ്ററായി.
1996 ല്‍ ടോപ്പ് ഗിയര്‍ , വാഹനലോകം എന്നീ ഓട്ടോമൊബൈല്‍ പംക്തികള്‍ എഴുതിത്തുടങ്ങി.
2003 ല്‍ മാതൃഭൂമിയില്‍ നിന്ന് പിരിഞ്ഞ് മലയാളത്തിലെ ആദ്യത്തെ വാഹനമാസികയായ ടോപ്പ് ഗിയറിന്റെ സ്ഥാപകനും എഡിറ്ററൂമായി . ലൈഫ് അന്‍ഡ് സ്റ്റൈല്‍ , കറന്റ് അഫയേഴ്‌സ് എന്നീമാസികകളുടെ ചീഫ് എഡിറ്റര്‍ സ്ഥാനവും വഹിച്ചു.
ലോകവ്യാപകമായി 1500ലേറെ വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് റിപ്പോര്‍ട്ടുകള്‍ എഴുതിയിട്ടുണ്ട് . 48 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു . ഇപ്പോള്‍ ഇന്ത്യാവിഷന്‍ ചാനലില്‍ ഓട്ടോ ഷോ പ്രോഗ്രാമിന്റെ അവതാരകന്‍ .
പുസ്തകത്തെക്കുറിച്ച് :
പുതിയ കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ?
1.നിങ്ങള്‍ ഒരു മാസത്തില്‍ എത്ര കിലോമീറ്റര്‍ ഓടിക്കേണ്ടിവരും എന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ?
2.ടെസ്റ്റ് ഡ്രൈവ് ആവശ്യപ്പെടാറുണ്ടോ ?
3.പുതിയ കാര്‍ വാങ്ങുമ്പോള്‍ നടത്തുന്ന ടെസ്റ്റ് ഡ്രൈവില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ ?
4. ഡീലര്‍മാരുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ എന്തൊക്കെ ?
5.എന്താണ് ഫുള്ളി ലോഡഡ് കാര്‍ എന്ന് എക്സിക്യൂട്ടിവ് പറഞ്ഞാല്‍ അര്‍ത്ഥമാക്കേണ്ടത് ?
6.കാര്‍ ബുക്ക് ചെയ്യുമ്പോള്‍ തിയ്യതിയും കാറിന്റെ നിറവും ഉറപ്പു വരുത്തുന്നതുകൊണ്ടുള്ള ഗുണമെന്ത് ?
7.മീന്‍ മാര്‍ക്കറ്റില്‍ വിലപേശുന്നതുപോലെ കാര്‍ മാര്‍ക്കറ്റില്‍ വിലപേശാമോ ? അതുകൊണ്ടുള്ള മെച്ചമെന്ത് ?
8. കാര്‍ ഡെലിവറി ദിനത്തില്‍ നന്നായി പരിശോധിക്കണമോ ? അതുകൊണ്ടുള്ള മെച്ചമെന്ത് ?
പഴയകാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ?
1.ചതിയില്‍ പെടാതിരിക്കാന്‍ എന്തു ചെയ്യണം ?
2.പഴയ കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
3.ഏതൊക്കെ രേഖകളാണ് ശ്രദ്ധിക്കേണ്ടത് ?
4.അന്യ സംസ്ഥാനത്തുനിന്നും പഴയ കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ?

വാഹനവുമായി ബന്ധപ്പെട്ട അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വാക്കുകള്‍ ഏതെല്ലാം?
1. എന്താ‍ണ് അഡ്‌ജസ്റ്റബിള്‍ സസ്‌പെന്‍ഷന്‍ ?
2.ഓട്ടോ മാറ്റിക് ക്ലൈമറ്റ് കണ്‍‌ട്രോള്‍ ഉണ്ടെങ്കില്‍ ഉള്ള ഗുണമെന്ത് ?
3.ഓട്ടോ മാറ്റിക് ട്രാന്‍സ്‌മിഷന്റെ പ്രത്യേകത എന്ത് ?
4. എന്താണ് ബ്ലൂ ടൂത്ത് കേപ്പബിലിറ്റി ?
5. ഓവര്‍ ഡൈവ് എന്നാലെന്ത് ?
6. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ........

Saturday 23 April 2011

34. .ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ( പുസ്തക പരിചയം )




ഗ്രന്ഥകര്‍ത്താവിന്റെ പേര് : ഡോ : ബി. ഉമാദത്തന്‍
പ്രസാധകര്‍ : ഡി.സി .ബുക്സ്
ഗ്രന്ഥകാര്‍നെക്കുറിച്ച് :
1946 , മാര്‍ച്ച് 12 ന് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് യും എം.ഡി യും ബിരുദങ്ങള്‍ . 1964 ല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു. വിവിധ ജില്ലകളില്‍ പോലീസ് സര്‍ജനായി സേവന മനുഷ്ടിച്ചിട്ടുണ്ട്.
പുസ്തകത്തെക്കുറിച്ച്:

1. ശാരീരിക രോഗങ്ങളില്‍ 50 ശതമാനവും മാനസികമായ കാരണങ്ങളാലാണ് ഉണ്ടാകുന്നത് . ഇത്തരം രോഗങ്ങളെ സൈക്കൊ സോമാന്റിക് ഡിസോഡേഴ്സ് എന്നു വിളിക്കുന്നു. അരിമ്പാ‍റ മുതല്‍ ആമാശയത്തിലെ അമ്ലാധിക്യം വരെ മാനസികമായ കാരണങ്ങളാലാണ് ഉണ്ടാകുന്നത് . അതുപോലെ ശരീരത്തിലെ പ്രത്യേകിച്ചും തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് മാനസികമായ പലരോഗങ്ങള്‍ക്കും കാരണം
2.വിഷാദരോഗമാണ് എല്ലാ ആത്മഹത്യയുടേയും കാരണം. ഡിപ്രഷന്‍ എന്നത് വൈകാരികമായ മ്ലാനത അല്ല ; നേരെമറിച്ച് തലച്ചോറിലെ ചില രാസവസ്തുക്കളുടെ പരിണാമമോ ഏറ്റക്കുറച്ചിലുകളോ മൂലം ഉണ്ടാകുന്ന ഒരു രോഗമാണ്  എന്തുകൊണ്ട് ഈ രാസപരിണാമങ്ങള്‍ സംഭവിക്കുന്നു എന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ വൈദ്യശാസ്തത്തിനു കഴിഞ്ഞിട്ടില്ല.
3.പനിയോ ചുമയോ മറ്റുരോഗങ്ങളോ ബാധിച്ചാല്‍ നാം ഡോക്ടറുടെ സഹായം തേടും .എന്നാല്‍ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആരും ഗൌരവമായി കാണാറില്ല.ബന്ധുക്കള്‍ക്കും സ്നേഹിതന്മാര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല.
4.നമുക്ക് മനോരോഗ വിദഗ്‌ദ്ധനേയും ത്വഗ് രോഗ വിധദ്ധനേയും കാണാന്‍ മടിയാണല്ലോ ; അഥവാ കാണുന്നെങ്കില്‍ ആരും അറിയാതെ വേണം താനും .
5.ഒരു അദൃശ്യശക്തി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ആ ശക്തി സ്വന്തം മനസ്സുതന്നെയാണ് . മനസ്സെന്നു പറഞ്ഞാല്‍ രോഗഗ്രസ്തമായ തലച്ചോറാണ് . ഇത്തരം ഒരു ചിന്ത ഉണ്ടായാല്‍ ആരും അതിനെക്കുറിച്ച് മറ്റുള്ളവരോട് പറയാറില്ല.
6.നമ്മുടെ പ്രവര്‍ത്തികള്‍ സത്യസന്ധമായിരുന്നാല്‍ മാത്രം പോര അവ സുതാര്യവുമായിരിക്കണം.
7. മദ്യം സ്ഥിരമായി ഉപയോഗിക്കുന്ന ഒരാള്‍ പെട്ടെന്ന് മദ്യപാനം നിര്‍ത്തിയാലോ ദിവസവും കുടിക്കുന്ന അളവിനേക്കാള്‍ കൂടുതല്‍ കുടിച്ചാലോ അയാള്‍ക്ക് ബുദ്ധിഭ്രമത്തിന് തുല്യമായ അവസ്ഥ ഉണ്ടാകും . അതോടോപ്പം വിറയലും സന്നിയും ഉണ്ടാകും . വിറക്കുന്ന ഭ്രാന്ത് ‘ഡേറിലിയം ട്രിമെന്‍സ് ’ എന്നാണ് ഈ അവസ്ഥയുടെ പേര് .
8.ചെരുപ്പില്ലാതെ തറയില്‍ ചവിട്ടി നില്‍ക്കുന്ന ഒരാള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയാണെങ്കില്‍ വൈദ്യുതി അയാളുടെ ശരീരത്തിലൂടെ പ്രവേശിച്ച് ഭൂമിയിലേക്ക് പ്രവഹിക്കും . അപ്പോള്‍ വൈദ്യുതി പ്രവേശിക്കുന്ന ഭാഗത്തും ബഹിര്‍ഗമിക്കുന്ന ഭാഗത്തും പ്രത്യേക തരം പൊള്ളലുകള്‍ ഉണ്ടാകാം . കാലിലെ പൊള്ളലുകള്‍ ചെറിയ കുഴികളുടെ ആകൃതിയില്‍ ആയിരിക്കും .
9. രഹസ്യമായി മറവു ചെയ്ത ശവം കണ്ടുപിടിക്കാന്‍ ഇപ്പോള്‍ നിരവധി ശാസ്ത്രീയ മായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് . ശവം മറവു ചെയ്യാനായി മണ്ണു കുഴിക്കുമ്പോള്‍ ആ ഭാഗത്തുള്ള കാന്തിക മണ്ഡലത്തിന് ചില വ്യതിയാനങ്ങള്‍ ഉണ്ടാകും . മാഗ്‌നറ്റോ മെട്രി എന്ന സങ്കേതം ഉപയോഗിച്ച് അത് മനസ്സിലാക്കുവാന്‍ കഴിയും . അതുപോലെ മണ്ണുകുഴിക്കുമ്പോള്‍ മണ്ണിന്റെ സാന്ദ്രതക്ക് വ്യത്യാസം ഉണ്ടാകും . ഗ്രൌണ്ട് പെനിട്രേറ്റിംഗ് റഡാര്‍ എന്ന ഉപകരണത്തിന്റെ സഹായത്തോടെ അത്തരം സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ കഴിയും .
10.ഭക്ഷണം കഴിക്കുന്നതിനിടെ നാട്ടുവിശേഷങ്ങളും വീ‍ട്ടുകാര്യങ്ങളുമൊക്കെ ചര്‍ച്ചചെയ്യുന്നത് ചിലക്ക് ഒരു ശീലമാണ് . ശ്വാസകോശത്തില്‍ ഭക്ഷണം കടന്ന് ജീവഹാനി ഉണ്ടാകുവാ‍ന്‍ ഇത്തരം തീന്‍ മേശ ചര്‍ച്ചകള്‍ കാരണമാകുമെന്ന കാര്യം ആരും അത്ര ഗൌരവത്തില്‍ എടുക്കാറില്ല.
11.പൊട്ടാസിയം സയനൈഡ് , സോഡിയം സയനൈഡ് എന്നിവ ഹൈഡ്രോ സയനിക് ആസിഡിന്റെ ലവണങ്ങള്‍ ആണ് . ഏറ്റവും മാരകമായ വിഷവസ്തുക്കളാണിവ . നൂറുമില്ലീഗ്രാം സയനൈഡുമതി ഒരു മനുഷ്യനെ മൂന്നോ നാലോ മിനിട്ടിനകം  കൊല്ലുവാന്‍ . അതായത് ഒരു പാരസറ്റമോള്‍ ഗുളികയുടെ നാലിലൊന്ന് അളവിലുള്ള സയനൈഡ് മതിയെന്നര്‍ത്ഥം . ഈ വിഷം സാധാരണക്കാര്‍ക്ക് അത്ര എളുപ്പം കിട്ടുന്ന ഒന്നല്ല . എന്നാല്‍ സ്വര്‍ണ്ണപണിക്കും ഇലക് ട്രോ പ്ലേറ്റിംഗിനും ചില വ്യവസായങ്ങള്‍ക്കും സൈനയ്ഡ് ലവണങ്ങള്‍ ആവശ്യമാണ് .
സയനൈഡ് കഴിച്ചാല്‍ ശരീരത്തിലെ കോശങ്ങള്‍ക്ക് രക്തത്തില്‍ നിന്നും പ്രാണവായു ലഭിക്കുന്ന പ്രക്രിയ പെട്ടെന്ന് നിലച്ചൂ പോകും . നിമിഷങ്ങള്‍കൊണ്ട് മരണം സംഭവിക്കും  പലരും മനസ്സിലാക്കിയിരിക്കുന്നതുപോലെ സയനൈഡ് കഴിച്ചാല്‍ ശാന്തമായ മരണമല്ല സംഭവിക്കുന്നത് . വിഷം ഉള്ളീല്‍ ചെന്ന് രണ്ടോ മൂന്നോ മിനിട്ടു നേരം നെഞ്ചു പിളര്‍ക്കുന്നതുപോലെ വേദനയും പാരവശ്യവും അനുഭവപ്പെടും . ആര്‍ത്തലച്ച വെപ്രാളം കാണിക്കും . അഞ്ചു മിനിട്ടിനകം കണ്ണടക്കുമെങ്കിലും അതിനകം ഭീതിജനകമായ പരാക്രമം കാണിച്ചെന്നിരിക്കും .


Sunday 17 April 2011

33. .അമൂല്‍ പുത്രന്റെ കഥ


ഒരു ഒഴിവു ദിനത്തിലെ സുപ്രഭാതം .
മലയാളം മാഷ് പൂമുഖത്തിരുന്ന് പത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ്
പഠിക്കുന്നത് . കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത
ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
കുസൃതിക്കുട്ടന്‍ മാഷ് വായിച്ചിരുന്ന പത്രത്തിലേക്കു നോക്കി.
മാഷ് , പത്രത്തില്‍ നിന്നും തലയുയര്‍ത്തി കുസൃതിക്കുട്ടനെ നോക്കി.
“ഉം , എന്താ . പുതിയ വല്ല ചോദ്യവുമുണ്ടോ ?”
അല്പം പരുങ്ങലോടെ കുസൃതി ഉണ്ട് എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
“എന്നാല്‍ പറഞ്ഞാട്ടേ “ മാഷ് പരിഹാസച്ചുവയില്‍ പറഞ്ഞു.
“കുസൃതിക്കുട്ടന്‍ ഗൌരവത്തില്‍ പറഞ്ഞു”എന്താ ഈ അമൂല്‍ പുത്രന്‍ എന്നു പറഞ്ഞാല്‍ “
സംഗതി മാഷിനു മനസ്സിലായി .
അമൂല്‍ പുത്രന്മാര്‍ എന്ന പ്രയോഗം കഴിഞ ദിവസങ്ങളീല്‍ പത്രത്തില്‍ ഏറെ കത്തിനിന്നിരുന്നു.
പക്ഷെ , മാഷിന് എന്താണ് കുസൃതിക്കുട്ടനോട് പറയേണ്ടതെന്ന് പിടുത്തം കിട്ടിയില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പ് മാഷ് അമൂല്‍ എന്ന പാല്‍‌പൊടിയെക്കുറീച്ച് കേട്ടിരുന്നു.
വര്‍ഗ്ഗീസ് കുര്യന്‍ എന്ന ബഹുമാന്യ വ്യക്തി പടുത്തുയര്‍ത്തിയ ആ പ്രസ്ഥാനത്തെക്കുറിച്ച് നല്ലതേ
എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നുള്ളു.
അമൂല്‍ പാല്‍പ്പൊടി , വിപണി കീഴടക്കിയ നാളുകള്‍ അന്നുണ്ടായിരുന്നു.
പാല്‍പ്പൊടിയുടെ ഇറക്കുമതി കുറക്കുവാന്‍ കഴിഞ്ഞ നാളുകളായിരുന്നു അത് .
ഇക്കാര്യങ്ങളൊക്കെ മാഷ് കുസൃതിക്കുട്ടന് പറഞ്ഞു കൊടുത്തു.
കൂടെ വര്‍ഗ്ഗിസ് കുര്യന്റെ ആത്മകഥാ പുസ്തകത്തെക്കുറീച്ചും പറഞ്ഞു.
അന്ന് ഏറെ തൃപ്തിയോടെയായിരുന്നു കുസൃതിക്കുട്ടന്‍ അവിടെ നിന്ന് പോയത് .
വാല്‍ക്കഷണം :
വര്‍ഗ്ഗീസ് കുര്യന്റെ ആത്മ കഥ
പുസ്തകത്തിന്റെ പേര് : എനിക്കും ഒരു സ്വപ്നമുണ്ടായിരുന്നു.
വിതരണം : ഡി.സി ബുക്സ്


പുസ്തകം തയ്യാറാക്കിയ വ്യക്തിയെക്കുറിച്ച് :
ഗൌരി സാല്‍‌വി , മുംബെയില്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു.ഓണ്‍ലുക്കര്‍ ,
സണ്‍‌ഡേ മാഗസീന്‍ , വുമണ്‍ ഫീച്ചര്‍ സര്‍വ്വീസ് എന്നിവക്കുവേണ്ടി പ്രവര്‍ത്തിച്ചീട്ടുണ്ട്. ഇന്ത്യയിലെ
സഹകരണ സംഘങ്ങളെക്കുറീച്ച് എഡിറ്റ് ചെയ്തീട്ടുണ്ട് .
വിവര്‍ത്തകയെക്കൂറീച്ച്:
വാഴൂര്‍ എസ് .ആര്‍ .വി.ആര്‍ .എന്‍.എസ്.എസ്. കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപിക. നിഷാദം ,
രമേശ്വരം കടല്‍ എന്നീകവിതാസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തി.അനിതാ നായരുടെ ബെറ്റര്‍മാന്‍
ഉള്‍പ്പെടെ ഏതാനും കൃതികളുടെ വിവര്‍ത്തനവും എഡിറ്റ് ചെയ്തീട്ടുണ്ട് .

വര്‍ഗ്ഗീസ് കുര്യനെക്കുറീച്ച് :
1921 നവംബര്‍ 26 ന് കോഴിക്കോട് ജനിച്ചു. മദ്രാസ് ലയോള കോളേജില്‍ നിന്ന് ഭൌതികശാസ്ത്രത്തില്‍ബിരുദം .അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം.ഗുജറാത്തിലെ ആനന്ദ്
എന്ന ഗ്രാമത്തില്‍ ഡയറി മേഖലയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു.പിന്നീട് കെയ്‌റ ജില്ലയിലെ
ക്ഷീരകര്‍ഷകരുടെ സഹകരണസംഘത്തിന് ( ഇപ്പോള്‍ അമൂല്‍ ) ദിശാബോധവും പ്രചോദനവും
നല്‍കി. ദേശീയ ഡയറി വികസനബോഡിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഓപ്പറേഷന്‍ ഫ്ലഡിന്
നേതൃത്വം നല്‍കി. പത്മ വിഭൂഷണ്‍ , വേള്‍ഡ് ഫുഡ് പ്രൈസ് , മെഗ്‌സസെ അവാര്‍ഡ് തുടങ്ങിയ
പുരസ്കാരങ്ങള്‍ ലഭിച്ചീട്ടുണ്ട് . ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് , അമൂല്‍ കുര്യന്‍ എന്നൊക്കെപേരുകളില്‍ അറിയപ്പെടുന്നു.
പുസ്തകത്തെക്കുറിച്ച് :
1.ത്രിഭുവന്‍ ദാസുമായുള്ള കൂടിക്കാഴ്ച കെയ്‌റ പാലുല്പാദക സഹകരണ സംഘത്തിലേക്കുള്ള എന്റെ
ആദ്യത്തെ കാല്‍‌വെപ്പായിരുന്നു
2.മിക്കപ്പോഴും വിദഗ്‌ദ്ധര്‍ നല്‍കുന്ന സാങ്കേതിക ഉപദേശം വികസിത രാജ്യങ്ങളുടെ സാമ്പത്തിക
താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോന്നവയായിരിക്കും . വികസ്വര രാജ്യങ്ങളുടെ ജനങ്ങളുടെ
ആവശ്യങ്ങളോ അവിടത്തെ യാഥാര്‍ത്ഥ്യങ്ങളോ മനസ്സിലാക്കിക്കൊണ്ടുള്ളവ ആയിരിക്കുകയില്ല.
3.പിന്‍‌ബലമുണ്ടെങ്കില്‍ യഥാസമയം നടത്തുന്ന വെല്ലുവിളിക്ക് തീര്‍ച്ചയായും പ്രയോജനമുണ്ടാകും.
4. ഏതൊരു സഹകരണ സംരംഭവും വ്യാപാര സംരംഭം കൂടിയായിരിക്കണമെന്ന് എനിക്ക്
അറിയാമായിരുന്നു.
5.ഏതൊരു വിഷമഘട്ടത്തേയും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചാല്‍ അവിടെ ഒരു അവസരം
കണ്ടെത്താനാകും . അങ്ങനെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ നിന്നും അവസരങ്ങള്‍ കണ്ടെത്തുന്ന എന്റെ രീതി പലപ്പോഴും എന്റെ സഹപ്രവര്‍ത്തകര്‍ക്ക് അലോസരം സൃഷ്ടിച്ചിട്ടുണ്ട് . ഞാന്‍ ഇത്തരം
പ്രതിസന്ധികളെ ഒഴിവാക്കുന്നതിനു പകരം അവ ഉപയോഗിക്കുവാന്‍ ശ്രമിക്കുന്നു എന്നത് അവര്‍ക്ക്
തൃപ്തികരമായി തോന്നിയില്ല എന്നു മാത്രമല്ല പ്രതിസന്ധി എത്രമാത്രം രൂക്ഷമാണൊ അത്രമാത്രം
താല്പര്യത്തോടെയാണ് ഞാന്‍ അത് ഉപയോഗിക്കാന്‍ വെമ്പല്‍ കാട്ടിയത് . എനിക്കാവശ്യമുള്ളത്
അതില്‍ നിന്നും നേടിയെടുക്കും വരെ ഞാന്‍ അതുമായി മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു.
6.ഏതെങ്കിലുമൊരു പദ്ധതി നടപ്പിലാക്കുന്നതിന് ഏറ്റവും അനുയോജ്യനായ വ്യക്തിയെ
കണ്ടെത്തിക്കഴിഞ്ഞാല്‍ അയോളോട് നിങ്ങള്‍ക്ക് ആവശ്യമുള്ളതെന്തെന്ന്
പറഞ്ഞുകൊടുത്തതിനുശേഷം അയാളെ പൂ‍ര്‍ണ്ണമായി വിശ്വസിക്കുകയും നിങ്ങളുടെ ഇടപെടലുകള്‍
ഇല്ലാതെ സ്വതന്ത്രമായി ജോലി ചെയ്യുവാന്‍ അയാളെ അനുവദിക്കുകയുമാണ് വേണ്ടത് എന്നാണ്
ഞാന്‍ വിശ്വസിക്കുന്നത് .അങ്ങനെ ചെയ്യുവാന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ തീര്‍ച്ചയായും ആ പദ്ധതി
വിജയകരമായിരിക്കും .
അമൂലിന് ആ പേരുകിട്ടിയ കഥ
ഫിലിപ്സ് ടീ & കോഫീ എന്ന കമ്പനി ഉടമയായ കെ.എം. ഫിലിപ്പ് - അദ്ദേഹം എന്റെ ഭാര്യയുടെ ബ്രദര്‍

ഇന്‍ ലോ - കെയ്‌റ സഹകരണ സംഘത്തിന്റെ ഉത്‌പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന്റെ

വിശദാംശങ്ങളെക്കുറിച്ച് എന്നോട് സംസാരിച്ചത് അക്കാലത്തായിരുന്നു. തെക്കന്‍ ബോംബെയിലുള്ള

അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചുനടന്ന നിരവധി ചര്‍ച്ചകള്‍ക്കുശേഷം വ്യാപാരരംഗത്തെ വിവിധ

ഘടകങ്ങളെക്കുറീച്ച് ബ്രാന്‍ഡ് നെയിം ഉണ്ടാക്കല്‍, വിതരണം ,പരസ്യ ഏജന്‍സിയെ കണ്ടെത്തല്‍

തുടങ്ങിയ കാര്യങ്ങളെക്കൂറീച്ച് ഞാന്‍ ഗൌരവമായി ആലോച്ചിച്ചൂ തുടങ്ങി . തിരിച്ച് ആനന്ദില്‍

എത്തിയതിനുശേഷം എന്റെ സഹപ്രവര്‍ത്തകരുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും

അനുയോജ്യമായ ഒരു ബ്രാന്‍ഡ് നെയിം കണ്ടെത്തുന്നതിനെക്കുറീച്ച് ഞങ്ങള്‍ ആലോചിക്കുകയും ചെയ്തു

. പല പേരുകളും ചര്‍ച്ചയില്‍ പൊന്തിവന്നു. അപ്പോളാണ് ഞങ്ങളുടെ ലബോറട്ടറിയിലെ ഒരു കെമിസ്റ്റ്

ചോദ്യം ഉയര്‍ത്തിയത് . എന്തുകൊണ്ട് അമൂല്‍ എന്ന പേര്‍ തിരഞ്ഞെടുത്തുകൂടാ ? ഞങ്ങള്‍

അന്വേഷിച്ചുകൊണ്ടിരിക്കുന്ന പേര്‍ അതുതന്നെയാണെന്ന് എല്ലാവര്‍ക്കും തോന്നി. ഞങ്ങളുടെ

സഹകരണ യത്നത്തിന്റെ മാര്‍ഗ്ഗദര്‍ശകമായി ഞങ്ങള്‍ കരുതിയിരുന്നതെന്തോ അതിനെ

സൂചിപ്പിക്കുന്നതായിരുന്നു ആ പേര്‍ . വിലനിര്‍ണ്ണയിക്കാനാവാത്തത് എന്ന അര്‍ത്ഥമുള്ള അമൂല്യം
എന്ന സംസ്കൃത പദത്തില്‍ നിന്നു മാണ് ഈ പേരിന്റെ ഉത്ഭവം . സ്വദേശി ഉല്പന്നങ്ങളെക്കുറിച്ചുള്ള
അഭിമാനത്തിന്റെ പ്രതീകമാണത് . ഹ്രസ്വവും ആകര്‍ഷകവുമായ ആ പദം ആന്ദന്ദ് മില്‍ക്ക് യൂണിയന്‍ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരുമാണ് . എല്ലാവരും ഏക സ്വരത്തില്‍ അത്
അംഗീകരിച്ചു.അങ്ങനെ അമുല്‍ എന്ന പേര് സ്ഥിതീകരിക്കപ്പെട്ടു.
1957 ല്‍ കെയ്‌റ സഹകരണ സംഘം അമൂല്‍ എന്ന ബ്രാന്‍ഡ് നെയിം രജിസ്റ്റര്‍ ചെയ്തു.
ഇന്ത്യയിലെ ഓരോ വീട്ടിലും പിന്നീടത് സുപരിചിതമായ പേരായി തീര്‍ന്നു.


Sunday 27 March 2011

32. എബ്രഹാം ലിങ്കന്റെ നാട്ടില്‍ ( യാത്രാവിവരണം) .


ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് :
തൃശൂര്‍ ജില്ലയിലെ തളിക്കുളം ഗ്രാമത്തില്‍ ജനിച്ചു.
അച്ഛന്‍ : സി . രാമന്‍ നായര്‍
അമ്മ : വട്ടപ്പിള്ളി മാധവി അമ്മ
ടാഗോര്‍ മെമ്മോറിയല്‍ എല്‍.പി.സ്കൂള്‍ , തളിക്കുളം ഗവണ്മെന്റ് ഹൈസ്കൂള്‍ , പാവറട്ടി സാഹിത്യ ദീപിക സംസ്കൃതകോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം . വിവേകോദയം ഗേള്‍സ് ഹൈസ്കൂള്‍ അദ്ധ്യാപികയായിരുന്നു.
മക്കള്‍ : മായ , മഞ്ജു
വിലാസം : ന്യൂ അഗ്രഹാരം റോഡ് , പൂങ്കുന്നം റോഡ് , തൃശൂര്‍ : 2
പ്രസാധകര്‍ : സൈന്‍ ബുക്സ് , തിരുവനന്തപുരം
വില : 70 രൂപ
]പുസ്തകത്തെക്കുറിച്ച് :
1.സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയെക്കുറിച്ച് : ന്യൂയോര്‍ക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .ഫ്രാന്‍സും അമേരിക്കയുംതമ്മിലുള്ള സൌഹൃദത്തിന്റെ പ്രതീകമാണ് ഈ പ്രതിമ . പ്രതിമയുടെ കൈയ്യിലുള്ള ദീപശിഖ സ്വര്‍ണ്ണംപൂശിയിട്ടുണ്ട് . സൂര്യരശ്മികള്‍ പതിക്കുമ്പോള്‍ പ്രകാശം അതില്‍ പത്തിരട്ടിയായി അനുഭവപ്പെടും . കട്ടിയുള്ള ചെമ്പുതകിടിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത് . ഉള്ളില്‍ സ്റ്റീല്‍ കൊണ്ടുള്ള ദണ്ഡുകള്‍ ബന്ധിച്ചിരിക്കയാണ് .
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ഇത് . 151 അടി . തറ നിരപ്പില്‍ നിന്ന് 305 അടി ഉയരം .
പ്രതിമയുടെ മൂക്കിനു തന്നെ നാലര അടി ഉയരം . 1886 ല്‍ ആണ് 150 അടി ഉയരമുള്ള അതിന്റെ അടിത്തറപണിതിരിക്കുന്നത് .

2. ജോണ്‍സണ്‍ സ്പേസ് സെന്ററിനെക്കുറിച്ച് : അവിടത്തെ വിവരണം - ബഹിരാകാശ ചാരികള്‍ക്ക് യാത്രയുടെആരംഭത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് അവര്‍ക്ക് വ്യാ‍യാമം ചെയ്യേണ്ടതുണ്ട് . അതില്‍ സൈക്ലിക്ക്ചെയ്യേണ്ടത് എങ്ങനെയെന്ന് അവര്‍ വിവരിച്ചു .ഗുരുത്വാകര്‍ഷണമില്ലത്തതുകൊണ്ട് ആ സീറ്റില്‍ അവര്‍ക്ക്
നിവര്‍ന്ന് ഇരിക്കാന്‍ കഴിയില്ല. അതുകൊണ്ട് സീറ്റില്‍ സ്വയം ബന്ധിച്ചാണ് അവര്‍ സൈക്ലിംഗ് നടത്തുന്നത് .അവര്‍ ഉറങ്ങുന്നതെങ്ങനെയെന്നും അവര്‍ വിശദീകരിച്ചു. ചുമരിനോട് ചേര്‍ന്ന് കുത്തനെയുള്ള മൂന്ന് ബല്‍ട്ടുകളുള്ളഒരു കിടക്കയാണ് ഉദാഹരണമായി കാണിച്ചത് . കണ്ടാല്‍ നിന്ന് ഉറങ്ങുകയാണെന്നേ തോന്നൂ. കിടക്കുകയായാലും
നില്‍ക്കുകയായാലും അവര്‍ക്ക് വ്യത്യാസം അനുഭവപ്പെടുകയില്ലത്രെ. തല നേര്‍ക്കു നിര്‍ത്തുവാനായി തലയുടെഭാഗത്തും ഒരു ബൈല്‍ട്ടുണ്ട് . അതില്ലെങ്കില്‍ ഉറക്കത്തില്‍ തല ആടിക്കൊണ്ടിരിക്കും . പിന്നീട് അവര്‍ക്കുള്ളകുളിമുറി , ക്ലോസറ്റ് എന്നിവ കാട്ടി വിവരണം തുടര്‍ന്നു. വെള്ളം വാഹനത്തില്‍ കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ട്
ഉള്ളതുകൊണ്ടും അത് അത്യന്താപേക്ഷിതമായതുകൊണ്ടും അവര്‍ക്ക് ഏറ്റവും വിലപ്പെട്ടതാണ് . കുളി കാര്‍കഴുകുന്നതുപോലെ സ്പ്രേ ചെയ്താണ് നിര്‍വ്വഹിക്കുന്നത് . കുളിച്ച വെള്ളം Vacuum ചെയ്ത് വലിച്ചെടുക്കുന്നു. വെള്ളംഉരുണ്ട് ശൂന്യസ്ഥലത്ത് നില്‍ക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് . ബഹിരാകാശ വാഹികള്‍മൂത്രമൊഴിക്കുന്നത് ഫണല്‍ ഘടിപ്പിച്ച ഒരു ട്യൂബില്‍ ക്കൂടിയാണ് . Air Suction മൂലം മലമൂത്രാദികള്‍വലിച്ചെടുക്കുന്നു. മൂത്രം വീണ്ടും ശുദ്ധീകരിച്ച് കുടിക്കാന്‍ ഉപയോഗിക്കുന്നു പോലും . മിനറല്‍ വാട്ടറിനേക്കാള്‍ശുദ്ധമായിരിക്കും അത് .

3. ബഹിരാകാശ ചാരികള്‍ക്കുള്ള ഭക്ഷണം ഓരോ ട്രേകളിലായി ഒരു വലിയ ഷെല്‍‌ഫില്‍ സൂക്ഷിച്ചിരിക്കയാണ് .ഭക്ഷണസമയമാകുമ്പോള്‍ കാന്ത ശക്തിയുള്ള ഒരു വലിയ ട്രേയിലേക്ക് ആ ഭക്ഷണത്തിന്റെ ചെറിയ ട്രേകളും
സ്പൂണുകളും അവര്‍ എടുത്തുവെക്കുന്നു. കാന്ത ശക്തിയില്ലെങ്കില്‍ അവ ശൂന്യതയില്‍ പറന്നു നടക്കും .

4. അവിടെ ചന്ദ്രനില്‍ നിന്നുകൊണ്ടുവന്ന മണ്ണില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ വളര്‍ത്തിയെടുത്ത ഒരു തരം
ഇലച്ചെടി ചില്ലുകൂട്ടില്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .
5.ചൊവ്വയില്‍നിന്ന് ബഹിരാകാശ വാഹനങ്ങള്‍ വഴി ലഭിച്ച തുരുമ്പിന്റെ നിറമുള്ള കല്ലും ചില്ലുകൂട്ടില്‍ വെച്ചീട്ടുണ്ട്.
വായു സമ്പര്‍ക്കം ഏറ്റതിലാണത്രെ അതിന്റെ സ്വതസിദ്ധമായ ചുവപ്പുനിറം പോയി തുരുമ്പിന്റെ നിറമായി തീര്‍ന്നത്

. 6. “ഇവിടുത്തെ അണ്ണാന് പുറത്ത് വരകളില്ല “ മഞ്ജു പറഞ്ഞു
“ ശ്രീരാമന്‍ നാട്ടിലെ അണ്ണാന്റെ പുറത്തേ തലോടിയിട്ടുണ്ടാവുകയുള്ളൂ “ ഞാന്‍ പറഞ്ഞു.
7.അപ്പോള്‍ പുതിയ ചിന്ത പൊന്തിവന്നു . നാട്ടിലെ കാക്കയും ഇവിടുത്തെ കാക്കയുമൊക്കെ ശബ്ദമുണ്ടാക്കുന്നത്
ഒരുപോലെയാണല്ലോ ? കിളിയും അണ്ണാനുമൊക്കെ ഒരു പോലെ തന്നെ . നായ കുരക്കുന്നതും പൂച്ച കരയുന്നതുംനാട്ടിലേയും ഇവിടെയും ഒരു പോലെ തന്നെ . മനുഷ്യനുമാത്രം ഭാഷ വിവിധമായിപ്പോയതെന്തുകൊണ്ട് ?
മനുഷ്യരെന്തേ പലനിറക്കാരും പല പ്രകൃതിക്കാരുമായിപ്പോയത് ?

Wednesday 26 January 2011

31. .റവ:ഫാദര്‍ ഡേവിസ് ചിറമ്മലിന്റെ വൃക്കദാനത്തിന്റെ കഥ ( പുസ്തക പരിചയം )






ഗ്രന്ഥകാരനെക്കുറിച്ച് :
1980 ല്‍ ഡിസംബര്‍ 30 ന് അരണാട്ടുകരയില്‍ ജനനം
വാഹനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോ
ടെ പ്രവര്‍ത്തിക്കുന്ന ആക്സിഡന്റ് കെയര്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് (ACTS) എന്ന സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയും ജനനന്മ യുടേയും സ്ഥാപകന്‍ .
കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയര്‍മാനും
ഇമെയില്‍ : frdavischirammel@yahoo.com
                                     frdavischirammel@rediffmail.com
ഫോണ്‍ : 9287346021 , 9846236342
പുസ്തകത്തെക്കുറിച്ച്
1. പ്രവര്‍ത്തിച്ചു കാണിക്കാത്തതൊന്നും ഞാന്‍ മറ്റുള്ളവരോട് ആവശ്യപ്പെടാറില്ല.
2. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത് എന്നൊരു ചൊല്ല് മലയാളികള്‍ക്കിടയിലുണ്ട് . ഇതിന്റെ അര്‍ഥം ശരിയായ രീതിയിലല്ല മലയാളി മനസ്സിലാക്കിയിരിക്കുന്നത് . ഒരാള്‍ ചെയ്യുന്ന സല്‍‌പ്രവര്‍ത്തി മറ്റുള്ളവരെഅറിയിക്കുന്നത് അയാളുടെ നേട്ടത്തിന് ആകരുത് എന്നാണ് ഇതിന്റെ സാരാംശം . മറ്റുള്ളവരുടെ നേട്ടത്തിനായി, കൂടുതല്‍ ആളുകള്‍ക്ക് ഗുണം കിട്ടുന്നതിനായി നാലാള്‍ അറിയുക തന്നെ വേണം .
മദര്‍ തെരേസയുടെ കര്‍മ്മങ്ങള്‍ അറിഞ്ഞ് ലോകമെമ്പാടുനിന്ന് സഹായം ലഭിച്ചപ്പോള്‍ മദര്‍സമ്പന്നയാവുകയല്ല ചെയ്തത് , മദറിന്റെ അനുദിന ജീവിത നിലവാരത്തില്‍ സമ്പത്തിന്റേതായ ഒരു മാറ്റവും അത് വരുത്തിയില്ല. എന്നാല്‍ കൂടുതല്‍ കൂടുതല്‍ പാവങ്ങള്‍ക്ക് അത് പ്രയോജനപ്പെട്ടു. ലോകമെമ്പാടുനിന്ന് മദറിന്റെ പാത പിന്‍‌തുടര്‍ന്ന് സേവന മനുഷ്ടിക്കുവാന്‍ പെണ്‍കുട്ടികള്‍ എത്തിയതിനു കാരണവും മദറിന്റെ സേവനവുംമാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞതാണ് .

ഗാന്ധിജിയുടെ ആശയങ്ങള്‍ ലോകം സ്വീകരിച്ചപ്പോള്‍ ഗാന്ധിജിക്ക് വ്യക്തിപരമായ നേട്ടമല്ല ലോകത്തിനുമൊത്തം അഭ്യുന്നതിയാണ് ഉണ്ടായത് .
3.ഞാന്‍ വൃക്ക ദാനം ചെയ്തതിനെ ക്രൈസ്തവരേക്കാള്‍ അക്രൈസ്തവര്‍ കണ്ടരീതി ജീവിതത്തെ പുതിയവെളിച്ചത്തില്‍ കാണുവാന്‍ എന്നെ പ്രേരിപ്പിച്ചിരിക്കുന്നു. ക്രൈസ്തവ ആദര്‍ശങ്ങള്‍ പ്രവര്‍ത്തിച്ചു കാണിച്ചാല്‍ജനങ്ങള്‍ ജാതി മത ഭേദമെന്യേ അംഗീകരിക്കും .


പ്രസാധകര്‍
കറന്റ് ബുക്സ് , തൃശൂര്‍
വില : 80 രൂപ