php

Followers

Showing posts with label 58.ലക്ഷദ്വീപ് യാത്രാവിവരണം ( പുസ്തകപരിചയം ). Show all posts
Showing posts with label 58.ലക്ഷദ്വീപ് യാത്രാവിവരണം ( പുസ്തകപരിചയം ). Show all posts

Saturday, 24 March 2012

58.ലക്ഷദ്വീപ് യാത്രാവിവരണം ( പുസ്തകപരിചയം )





ഗ്രന്ഥകാരന്‍ : എം  ഇ സേതുമാധവന്‍
പ്രസാധകര്‍ : H & C Books
ഗ്രന്ഥകാരനെക്കുറിച്ച് :
പാലക്കാട് ജില്ലയിലെ കോട്ടായി എന്ന സ്ഥലത്ത് ജനിച്ചു.പരേതനായ മേലെവീട്ടില്‍ ഇട്ടിപ്പോതി

എഴുത്തച്ഛന്റേയും വേശു അമ്മയുടെയും മകന്‍ .
യാത്രകള്‍ , ട്രക്കിംഗ് , പ്രകൃതി പഠനം എന്നിവ മുഖ്യവിനോദം
വേദ ഭൂമിയിലേക്കൊരു തീര്‍ഥയാത്ര എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് .
കോട്ടായി ചമ്പ്രക്കുളം എ യു പി സ്കൂള്‍ അദ്ധ്യാപകനായി ഇപ്പോള്‍ ജോലി ചെയ്യുന്നു.
ഭാര്യ : ഗീതാകുമാരി ( അദ്ധ്യാപിക )
മക്കള്‍ : സത്യജിത് , സത്യപ്രിയ
വിലാസം : 
എം.ഇ സേതുമാധവന്‍
മേലെവീട് , ചമ്പ്രക്കുളം
കോട്ടായി പി ഒ
പാലക്കാട്  678572
ഫോണ്‍ : 0492 285677
പുസ്തകത്തെക്കുറിച്ച് :


1.കടത്തില്‍ ജനിച്ച് കടത്തില്‍ ജീവിച്ച് കടത്തില്‍ മരിക്കുന്ന ഇന്ത്യന്‍ കര്‍ഷകന്റെ തനി
പരിഛേമമാണല്ലോ എന്റെ ഗ്രാമം.

2.മറൈന്‍ ഡ്രൈവില്‍ നിന്ന് മട്ടാഞ്ചേരിയിലെ പൌരാണിക ജൂത കുടിയേറ്റമേഖലയിലേക്ക്
നടക്കാനുള്ള ദൂരമേയുള്ളൂ . ഏറിയാല്‍ ഒന്നര കിലോമീറ്റര്‍ ദൂരം മാത്രം . ഞാന്‍ നടന്നു.
കുടിയേറ്റമേഖലയില്‍ ഇന്ന് ജൂതന്മാര്‍ വളരെ കുറവേയുള്ളൂ .  എല്ലാവരും സ്വന്തം വേരുകള്‍ തേടി
യാത്രയായിരിക്കുന്നു. പേരിന് കുറച്ചാളുകളും ഒരു പള്ളിയും ശേഷിക്കുന്നുണ്ട് . എന്നെ ഇവിടെ
ആകര്‍ഷിച്ചത് ഇതൊന്നുമല്ലായിരുന്നു. പൌരാണികങ്ങളായ ശില്പങ്ങളുടെ അളവറ്റ സമ്പത്ത്
ഇവിടെ വഴിയരികിലെ കടകളില്‍ കാണുന്നു എന്നതാണ് . ഇത്രയും വലിയൊരു പുരാവസ്തുശേഖരംകേരളത്തില്‍ മറ്റൊരിടത്തും കാണുകയില്ല. ഇതിനേക്കാള്‍ വലിയൊരു അതിശയം ഇവയെല്ലാംപഠാണികള്‍ മാത്രമാണ് കച്ചവടം ചെയ്യുന്നത് . കേരളീയരോ ദക്ഷിണേന്ത്യക്കാരോ ഇവിടെ വന്ന്ലക്ഷങ്ങള്‍ മതിക്കുന്ന ശില്പങ്ങള്‍ വാങ്ങുമെന്ന് എനിക്ക് ഊഹിക്കുവാന്‍ കഴിഞ്ഞില്ല. ഇതിനായിവിദേശികള്‍ വന്നും പോയുമിരിക്കുന്നു എന്നതിലാണ് കൌതുകം. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്ശില്പങ്ങള്‍ മിക്ക കടകളിലും പ്രദര്‍ശിപ്പിച്ചുകണ്ടു.

2.ഇവിടെ കല്പേനിയില്‍ പ്രാണന്‍ പോയാലും തെങ്ങുമുറിക്കുന്ന പ്രശ്നമില്ല . വശങ്ങളില്‍
തെങ്ങുകണ്ടാല്‍ റോഡ് വഴിമാറിപ്പോകുന്ന കാഴ്ച ആരേയും അത്ഭുതപ്പെടുത്താതിരിക്കില്ല.
3.ഇവിടെ ദ്വീപില്‍ ആവശ്യത്തിനുള്ള വൈദ്യുതി നിര്‍മ്മിക്കുന്നത് ഡീസല്‍ വൈദ്യുത
നിലയങ്ങളിലൂടെയാണ് .24 മണിക്കൂറും സമ്മൃദ്ധമായി വൈദ്യുതി ലഭിക്കുന്നുണ്ട് എന്ന് എനിക്ക് ദ്വീപ്
നിവാസികളില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞു.

4.വിവാഹത്തിന് സ്വര്‍ണ്ണമെടുക്കാന്‍ കൊച്ചിയിലോ കോഴിക്കോടോ പോകുകയാണ് ഇവരുടെ പതിവ്അതുതന്നെ ഇടത്തരക്കാരന് അമ്പതിനായിരമോ സമ്പന്നന്  ഒന്നരലക്ഷമോ രൂപയുടെ
ആഭരണങ്ങളെ വേണ്ടൂ.പിന്നെ സ്ത്രീധനത്തുകയാവട്ടെ ഉള്ളവന് ഒരു ലക്ഷമോ അല്ലാത്തവര്‍ക്ക്
ആയാലുമില്ലെങ്കിലും ആകുന്നതെന്തോ അതുമതിയെന്നുമാണ് പറയുന്നത് .ഇതെല്ലാം വധുവിന്
വരനാണ് നല്‍കേണ്ടത് .

 5.കേവലം രണ്ടുമൂന്ന് വാര്‍ഡിന്റെ ജനസംഖ്യമാത്രമുള്ള ഇവിടെ മനുഷ്യരെ മൂന്നായി
വിഭാഗീകരിച്ചിരിക്കുന്നു.കോയ , മാലുമി , മേലാച്ചേരി എന്നിങ്ങനെ മൂന്ന് വിഭാ‍ഗം ആളുകള്‍ .ഇതില്‍
കോയമാര്‍ മുന്തിയ കൂട്ടരും മാലുമിമാര്‍ ശരാശരിക്കാരും മേലാച്ചേരിമാര്‍ താഴ്ന്നവരുമാണത്രെ. ഇവര്പരസ്പരം ബന്ധങ്ങല്‍ സ്ഥാപിക്കാറില്ല . അഥവാ‍ ആരെങ്കിലും സ്നേഹിച്ച് വിവാഹിതരായാല്‍അവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുകയാണ് പതിവ് .

6.മനുഷ്യന്‍ എവിടെയുണ്ടോ അവിടെ വിഭാഗീയതയും വലിപ്പച്ചെറുപ്പവുമുണ്ട് .
7.നാനാവിധ അതിക്രമങ്ങളും പുറത്തുനിന്നുള്ള ആക്രമണങ്ങളും അസഹ്യമായ സന്ദര്‍ഭത്തിലാണ്
ലക്ഷദ്വീപുസമൂഹത്തില്‍ പ്രവാചകന്‍ ഉബൈദിന്റെ രംഗപ്രവേശം . അക്ഷരജ്ഞാനമില്ലാത്ത ജനത ,അടിമരക്തം സിരകളിലൂടെ ഒഴുകി ആ സംസ്കാരം ഉറച്ചുപോയ പഴയ അവര്‍ണ്ണര്‍ , ചില
മുന്നോക്കക്കാര്‍ എന്നിവര്‍ ഉബൈദിന്റെ പ്രവചനത്തില്‍ വിശ്വസിച്ച് ഇസ്ലാം മതം സ്വീകരിച്ചു.
അങ്ങേനെ ദ്വീപു സമൂഹത്തിലെ മുഴുവന്‍ പേരും ഇസ്ലാം മതം സ്വീകരിച്ചു എന്ന് ചരിത്രം പറയുന്നു.