php

Followers

Monday 30 January 2012

48.മിലരേപ ( പുസ്തകപരിചയം )






പ്രസാധകര്‍: ഗുരുകുല പബ്ലിഷിംഗ് ഹൌസ് , വര്‍ക്കല
വിവര്‍ത്തനം : വിനയചൈതന്യ
നാരായണ ഗുരുകുലം , സോമനഹള്ളി , 562112
അവതാരിക : ഗുരു നിത്യചൈതന്യയതി .
പുസ്തകത്തെക്കുറിച്ച് :
1.മിലരേപയുടെ ഗുരു മാര്‍പ്പ മഹാവിവര്‍ത്തകന്‍ എന്ന പേരില്‍ തിബത്തില്‍ ജീവിച്ചിരുന്ന ഒരു വ്യാസനാണെന്നു പറയാം .
2.നടരാജ ഗുരുവിന്റെ അന്തേവാസിയായി ഗുരുകുലത്തിലെത്തിയപ്പോള്‍ പഠനത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട പുസ്തകങ്ങളില്‍ W. Y എവന്‍സ് - വെന്റ്‌സിന്റെ തിബത്തിലെ മഹായോഗിയായ മിലരേപയും ഉണ്ടായിരുന്നു.
3.ഗുരുവിനേയും ഗുരുശിഷ്യപാരസ്പര്യത്തിലൂടെയുള്ള അറിവുപകരലിനു നിദരശകമായ ഗുരുകുലത്തേയും പരിചരിക്കാനിടയായിരുന്നില്ലെങ്കില്‍ മിലരേപയുടെ ഈ അത്ഭുത കഥ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല.
4.എ ഡി 1052 നും 1136നും ഇടക്കാണ് മിലരേപ സശരീരനായിരുന്നത് .

Thursday 26 January 2012

47.പ്രപഞ്ചവിശേഷങ്ങള്‍ ( പുസ്തക പരിചയം )







പ്രസാധകര്‍: ചിന്ത പബ്ലിഷേഴ്‌സ് , തിരുവനന്തപുരം
ഗ്രന്ഥകാരന്റെ പേര് : വി.വി. വേണുഗോപാല്‍
ഗ്രന്ഥകാരനെക്കുറിച്ച് :
1965 ല്‍ തൃശൂര്‍ ജില്ലയിലെ വേലൂര്‍ ഗ്രാമത്തില്‍ ജനനം . ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച പ്രകൃതിയുടെ താക്കോല്‍ എന്ന റഫറന്‍സ് ഗ്രന്ഥത്തില്‍ ഭൌതിക ശാസ്ത്രഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട് . ഇപ്പോള്‍ എരുമപ്പെട്ടി ഹൈസ്ക്കുളില്‍ ഫിസിക്കള്‍ സയന്‍സ് അദ്ധ്യാപകന്‍
വിലാസം : ദേവസ്വം പറമ്പില്‍ വീട്
            വേലൂര്‍ .പി.ഒ
             തൃശൂര്‍ : 680601
മൊബൈല്‍ : 9605957852
ഉള്ളടക്കം :
1.തുംങ്കുസ്കയില്‍ സംഭവിച്ചതെന്ത് ?
2.ചിന്നന്മാരെ പേടിക്കേണ്ട സമയമായി
3.പിടികൊടുക്കാത്ത ന്യൂട്രിനോ
4.നക്ഷത്രഭോജിയായ ആകാശഗംഗ
5.സൌരയൂഥത്തിന് ഒരു അതിരുണ്ടോ ?
6.നമ്മള്‍ നക്ഷത്രക്കുഞ്ഞുങ്ങളോ ?
7.മാനത്തെകുള്ളന്മാര്‍
8.ഇനി വിചിത്രനക്ഷത്രങ്ങളും
9.പ്രതിദ്രവ്യം - ദ്രവ്യത്തിന്റെ പ്രതിയോഗി
10.ഗാമാ വികിരണസ്ഫോടനങ്ങള്‍
11.സൌരയൂഥേതര ഗ്രഹങ്ങളെതേടി
12.ഐന്‍സ്റ്റീന്റെ അബദ്ധവും പ്രപഞ്ചത്തിന്റെ മരണവും തമോദ്രവ്യമോ ?
13.മഹാവിസ്ഫോടനവും സൃഷ്ടിവാദവും തമ്മിലെന്ത് ?
14.പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് മനുഷ്യനുവേണ്ടിയോ ?


Saturday 14 January 2012

46.ഞാന്‍ എങ്ങനെ കമ്മ്യൂണിസ്റ്റായി ( ഫിദല്‍ കാസ്‌ട്രോയുമായുള്ള ഇന്റര്‍വ്യൂ )





പ്രസാധകര്‍ : പ്രോഗ്രസ് പബ്ലിഷേഴ്സ് , കോഴിക്കോട് -4
എഡിറ്റര്‍  : ഗുലാബ് ജാന്‍
പുസ്തകത്തെക്കുറിച്ച് :
1. മുതലാളിത്ത ധനശാസ്ത്രം പഠിച്ചാണ് ഞാന്‍ കമ്മ്യൂണിസ്റ്റായത് .
2.രാജിവെക്കാനുള്ള അവകാശം എനിക്കില്ല. വിശ്രമിക്കാനോ എഴുത്തില്‍ മുഴുകുവാനോ , സംഘര്‍ഷം കുറഞ്ഞ ജീവിതം നയിക്കാനോ വേണ്ടി ഞാന്‍ രാജി വെക്കുകയാണെങ്കില്‍ അത് ഒരു സ്വാര്‍ഥ നടപടിയായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് ഞാനത്
ചെയ്തില്ല . എന്നാല്‍ എനിക്ക് ശേഷിയില്ലെന്നോ പ്രാപ്തിയില്ലെന്നോ തോന്നുകയാണെങ്കില്‍ രാജിവെക്കേണ്ടത് എന്റെ ധര്‍മ്മമാണ് .
3.ഞങ്ങള്‍ എങ്ങനെയാണ് താടി വളര്‍ത്തുവാന്‍ തുടങ്ങിയതെന്ന് നിങ്ങള്‍ക്കറിയാമോ ? ഞങ്ങള്‍ക്ക് ബ്ലേഡൂകള്‍ കിട്ടാനില്ലായിരുന്നു.പിന്നിട് ഗറില്ലയുടെ അടയാളമായി താടി മാറി . ചാരന്മാരെ ഗറില്ലകള്‍ക്കിടയില്‍ നുഴഞ്ഞുകയറ്റാനും വിഷമമായിത്തീര്‍ന്നു.താടി വളരുന്നതുവരെ മാസങ്ങളോളം അവര്‍ക്ക് കാത്തിരിക്കേണ്ടിവന്നു.
4.അമേരിക്കന്‍ ജീവിത ശൈലിയാണ് ആഫ്രിക്കക്കും ഇന്ത്യക്കും ചൈനക്കും മാതൃകയാകേണ്ടതെന്ന് താങ്കള്‍     കരുതുന്നത് ?എല്ലാ ചൈനക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും ആഫ്രിക്കക്കാര്‍ക്കും സ്വന്തമായി കാറുണ്ടാകുന്ന സാഹചര്യം ഒന്നു സങ്കല്പിച്ചു നോക്കൂ .
അങ്ങനെയായാല്‍ ലോകത്തിലെ എണ്ണനിക്ഷേപം എത്രകാലം നിലനില്‍ക്കും ?
5.സ്വാതന്ത്ര്യം നേടേണ്ടത് ഓരോ ജനതയും സ്വയമേവയാണ് . അത് പുറമെനിന്ന് കൊണ്ടുചെന്നിറക്കാന്‍ കഴിയില്ല.
6.ആരാണ് ഫാസിസ്റ്റുകളെ വളര്‍ത്തിയത് ? അമേരിക്കയും ഇംഗ്ലണ്ടുമല്ലേ . കമ്മ്യൂണിസ്റ്റുവിരുദ്ധനായ ഹിറ്റ്ലര്‍ക്ക് നിങ്ങള്‍ നല്‍കിയ ബഹുമതികളും പിന്തുണകളും മറക്കരുത് . കമ്മ്യൂണിസ്റ്റ് വിരോധമായിരുന്നു ഹിറ്റ്‌ലറുടെ വളര്‍ച്ചക്കു പിന്നില്‍ .ഇറ്റലിയില്‍ ഫാസിസവും
ജര്‍മ്മനിയില്‍ നാസിസവും അങ്ങനെയായിരുന്നു വളര്‍ന്നുവന്നത് .
7.ബൂര്‍ഷാ ജനാധിപത്യത്തില്‍ ന്യൂനപക്ഷം അളവറ്റ സമ്പത്ത് കയ്യടക്കിവെക്കുകയും ഭൂരിപക്ഷം ഇല്ലായ്മയില്‍ കഴിയുകയും ചെയ്യുന്നു. അത്തരം രാജ്യങ്ങളില്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുവാന്‍ അവര്‍ക്ക് എന്താണ് അവകാശം  ? ലക്ഷപ്രഭുവിനും
പിച്ചക്കാരനുമിടയില്‍ എന്ത് സമത്വവും സാഹോദര്യവുമാണ് ഉണ്ടാകുക . ദരിദ്രരും ചൂഷിതരും സര്‍വ്വവും നഷ്ടപ്പെട്ടവരുമായ ജനങ്ങള്‍ക്ക് എന്ത് അവകാശവുമാണ് ഉണ്ടാവുക ?
8. ജനാധിപത്യമെന്ന് പേരുപറഞ്ഞ് പല രാജ്യങ്ങളിലേയും കാര്യങ്ങള്‍ ഏറെ വെറുപ്പുണ്ടാകുന്നവയാണ് . അവരുടെ നാട്ടിലെ തിരഞ്ഞെടുപ്പുപ്രചരണങ്ങളിലെല്ലാം പണം ഒരു നിര്‍ണായക ഘടകമാണ് .  കാശില്ലാത്തവന് ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടാക്കാന്‍ വയ്യ .
9.ഒന്നിലേറെ പാര്‍ട്ടികള്‍ വേണ്ടമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
10.ഒരു ആശ്രിത രാജ്യത്തില്‍ ജനാധിപത്യമുണ്ടാവാന്‍ കഴിയുമോ ?
11.ഭൂരിപക്ഷം ജനങ്ങളും ആറാംക്ലാസുവരെയെങ്കിലും പഠിക്കാത്ത രാജ്യങ്ങളില്‍ ജനാധിപത്യം ഉണ്ടാവാന്‍ കഴിയുമോ ?
12. യു എസ് ല്‍ എന്ത് ജനാധിപത്യമാണ് ഉള്ളത് ? ഏതാണ്ട് 180 സ്വതന്ത്ര രാഷ്ട്രങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായുണ്ട് . സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ഈ എണ്ണം കൂടിയിട്ടുണ്ടാകാം . പക്ഷെ അഞ്ചു രാജ്യങ്ങള്‍ക്കുമാത്രമേ വീറ്റോ അധികാരമുള്ളൂ .
അങ്ങനെ വീറ്റോ അധികാരമുള്ള ഒരൊറ്റ രാജ്യം വിചാരിച്ചാല്‍ മറ്റുള്ളവരൊക്കെ സര്‍വ്വസമ്മതത്തോടെ എടുത്ത രക്ഷാസമിതിയില്‍ എടുക്കുന്ന തീരുമാനത്തെ അട്ടിമറിക്കാം . ഇതിനെയാണ് അവര്‍ ജനാധിപത്യമെന്ന് വിളിക്കുന്നത് ? അപ്പോള്‍ അന്തര്‍ദേശീയ തലത്തില്‍
തന്നെ എന്തു ജനാ‍ധിപത്യമാണ് ഉള്ളത് ? ഇതിനൊക്കെ വല്ല ന്യായീകരണമുണ്ടോ ?
13.അപ്പോള്‍ ഏകദേശം 50 മില്യണ്‍ ജനസംഖ്യയുള്ള അത്തരമൊരു രാജ്യത്തിന് മറ്റെല്ലാ ജനങ്ങളും കൂടിയെടുക്കുന്ന തീരുമാനത്തെ വിറ്റോ ചെയ്യുവാന്‍ കഴിയും . എന്നാല്‍ 800 മില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യക്കുപോലും വീറ്റോ അധികാരമില്ല .
14. ഇനി സാ‍മ്പത്തികാടിസ്ഥാനത്തില്‍ നോക്കിയാലോ ? ജപ്പാനെപ്പോലെ ഏറെ സാമ്പത്തികമായി ഏറെ കനപ്പെട്ട പല രാജ്യങ്ങളും സെക്യൂരിറ്റി കൌണ്‍സിലില്‍ സ്ഥിരാംഗങ്ങളല്ല . അവര്‍ക്ക് വീറ്റോ അധികാരവുമില്ല . ജര്‍മ്മനിക്കോ ? വലിയൊരു ജനസംഖ്യയുണ്ട് , സാമ്പത്തികശേഷിയുണ്ട് , വീറ്റോ അധികാരമില്ല .
15.വിപ്ലവത്തിനുശേഷമുള്ള ഈ 30 വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ ഒരിക്കലും വിദ്യാര്‍ത്ഥികളേയും തൊഴിലാളീകളേയും മറ്റുള്ളവരേയും അടിച്ചമര്‍ത്താന്‍ പോലീസിനേയും പട്ടാളത്തേയും ഉപയോഗിച്ച് ബലപ്രയോഗം നടത്തിയിട്ടില്ല . ജ്നങ്ങളും ഭരണവും തമ്മിലുള്ള
ഗാഢമായ ബന്ധവും, ഞങ്ങള്‍ നേടിയ ഐക്യബോധവും മനപ്പൊരുത്തവുമാണ് അതിനു കാരണം .
16.യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനങ്ങള്‍ക്കെതിരായി ടിയര്‍ ഗ്യാസും പോലീസ് നായ്ക്കളുമെല്ലാം സ്ഥിരമായി ഉള്‍പ്പെടുത്തേണ്ടിവരുന്നത് എന്തുകൊണ്ടാണ് ?
17. ബഹുകക്ഷി വ്യവസ്ഥയില്‍ ജനങ്ങളല്ല ; മറിച്ച് പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് . തിരഞ്ഞെടുക്കപ്പെടുമെന്ന്
ഉറപ്പുള്ളവരെമാത്രമേ പാര്‍ട്ടികള്‍ നിര്‍ദ്ദേശിക്കുകയുള്ളൂ .



Sunday 8 January 2012

45.സ്വിറ്റ്‌സ്വര്‍ലന്‍ഡ് വിസ്മയങ്ങളുടെ രംഗഭൂമി ( യാത്രാവിവരണം )






പ്രസാധകര്‍: ഹരിതം ബുക്സ്
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് 
1993 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് പി എച്ച് ഡി ബിരുദം സമ്പാദിച്ചു.
1966 മുതല്‍ 1999 വരെ ശ്രീനാരായണ കോളേജുകളില്‍ അദ്ധ്യാപിക.
1985 മുതല്‍ വകുപ്പ് മേധാവി .
വിലാസം : 
പൊന്നറ
ചന്ദനത്തോപ്പ്
കൊല്ലം 14
ഫോണ്‍ : 0474 2547025
പുസ്തകത്തെക്കുറിച്ച് 
1. സിമന്റും ഇഷ്ടികയും വീടിന്റെ  മതില്‍ നിര്‍മ്മാണത്തിന് സ്വിറ്റ്‌സ്വര്‍ലണ്ടുകാര്‍
ഉപയോഗിക്കാറില്ല.വീടുണ്ടാക്കിക്കഴിഞ്ഞാല്‍ ചുറ്റും അതിര്‍ത്തി തിരിച്ച് മരക്കുറ്റികളോ കമ്പികളോ നാട്ടുന്നു. അവക്കിടയില്‍
പ്രത്യേകതരം ഇലച്ചെടികള്‍  നട്ടുവളര്‍ത്തുന്നു.അവ ഇടതിങ്ങിവളര്‍ന്ന് സ്വയം മതിലുകളായി തീരുന്നു. ഒരു പഴുതില്ലാതെ സംരക്ഷണ വലയങ്ങള്‍ . ഇലകള്‍ തിങ്ങിയ ചെടികളോടോപ്പം കാറ്റാടികള്‍ പോലെയുള്ളവയും മതിലിനായി ഉപയോഗിക്കാറുണ്ട് .അവ ഇഷ്ടപ്പെട്ട ആകൃതിയില്‍ വെട്ടി ക്രമപ്പെടുത്തി വളര്‍ത്തുന്നതിലെ വൈഭവം ഒന്നു കണ്ടുതന്നെ
അറിയേണ്ടതാണ് . വിശാലമായ മൈതാനങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളീലെല്ലാം ഇത്തരം മതിലുകള്‍ കാണാം.

2.സുറുമയെഴുതിയ പെണ്‍കുട്ടികളെ യാത്രക്കിടയില്‍ ധാരാളം കാണുവാന്‍ കഴിഞ്ഞു.
അഞ്ജനക്കണ്ണുകള്‍ ഭാരതത്തിന്റെ കുത്തകയാണെന്നാണ് ധരിച്ചിരുന്നത് . സ്വിസ് ബാലികമാരുടെ കണ്മഷിപ്രയോഗം നമ്മുടേതുപോലെയല്ല. കരി ഒട്ടും തന്നെ കണ്ണില്‍ പറ്റാതെ മുകളിലത്തെ കണ്‍‌പോളയില്‍ വരച്ചിരിക്കുകയാണ്.
3. ഒരു ദിവസം രാവിലെ ഞങ്ങള്‍ നടക്കുവാന്‍ പോകുമ്പോള്‍ ഒരു കാഴ്ച കണ്ടു. അടുത്ത വീ‍ട്ടിലെ ഗേറ്റിനു വെളിയില്‍ കുറേ സാധനങ്ങള്‍ നിരത്തിയിട്ടിരിക്കുന്നു.പഴയ കസേരകള്‍ , ബേബി സൈക്കിള്‍ , അടുക്കളപ്പാത്രങ്ങള്‍ , പാവകള്‍ തുടങ്ങിയവ . വീട്ടുകാര്‍ താമസം മാറ്റുവാനുള്ള ഒരുക്കമാണെന്നു കരുതി മുന്നോട്ടു നടന്നു. അടുത്ത വീടിന്റെ മുന്നിലും കുറേ
സാധനങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടു. പഴയ ടി വി , പ്രഷര്‍കുക്കര്‍ , പാത്രങ്ങള്‍ , മിക്സി ഇത്യാദി . ഒരു മണിക്കൂര്‍ നടക്കുന്നതിനിടയില്‍ ഇത്തരം ദൃശ്യങ്ങള്‍ പലതവണ കാണാനിടയായി . കമ്പ്യൂട്ടറുകള്‍ , ക്യാമറകള്‍ , സോഫകള്‍ , സ്റ്റീല്‍ - പ്ലാസ്റ്റിക് സാധനങ്ങള്‍ തുടങ്ങിയവയെല്ലാം വഴിയില്‍ ഉപേക്ഷിച്ചിട്ടിരിക്കുന്നു. അതിന്റെ ഉദ്ദേശം എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. ഫ്ലാറ്റില്‍ തിരിച്ചെത്തി മകനോട് കാര്യം അന്വേഷിച്ചു. ആ നാട്ടിലെ ശുചീകരണ
രീതിയാണ് ഇതെന്ന് അവന്‍ പറഞ്ഞു.
4.പുതിയ സാധനങ്ങള്‍ വാങ്ങുമ്പോള്‍ പഴയവ ഉപേക്ഷിക്കുന്നു. വീടിനു പുറത്തുവെക്കുന്ന വസ്തുക്കള്‍ ആര്‍ക്കുവേണമെങ്കിലും എടുത്തുകൊണ്ടുപോകാം.അതിന് ആരുടേയും അനുവാദം ആവശ്യമില്ല. വിലയും കൊടുക്കേണ്ടതില്ല. വീടുവൃത്തിയാക്കണെമെന്ന നിഷ്കര്‍ഷയാണ് ഈ നിരസന പ്രക്രിയക്ക് പിന്നിലുള്ളത് . ഓരോ മാസത്തിലും ആദ്യത്തെ വ്യാഴാഴ്ച ഈ ശുചീകരണം നടത്തും . ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ രണ്ടുദിവസം അങ്ങനെ
കിടക്കും . അതിനിടയില്‍ ആരെങ്കിലും എടുത്തുകൊണ്ടുപോയെന്നു വരാം. അവശേഷിക്കുന്നവ സര്‍ക്കാറിന്റെ വണ്ടിയില്‍ കയറ്റികൊണ്ടുപോകും . അവ വെയിസ്റ്റുകളുടെ കൂട്ടത്തില്‍ തള്ളപ്പെടുന്നു. ശുചീകരണ ദിവസം കുറേ ദൂരം കറങ്ങി നടന്നാല്‍ വീട്ടാവശ്യത്തിനുള്ള പലതും സംഭരിക്കാന്‍ കഴിയും .
5.വീട്ടിനുള്ളില്‍ ഒട്ടും സ്ഥലം പാഴാക്കാന്‍ സ്വിസ് ജനത ഇഷ്ടപ്പെടുന്നില്ല. വിശാ‍ലമായ മുറീകളും  പുറം വരാന്തകളും അവരുടെ ഭവനത്തില്‍ താരതമ്യേന കുറവാണ് . വീട്ടിനകത്തെ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ അവര്‍ ശ്രമിക്കുന്നു.ഫ്ലാറ്റിനുള്ളീലെ സംവിധാ‍നം കണ്ടാല്‍ അത് മനസ്സിലാകും . ഭിത്തിയില്‍ മുഴുവന്‍ തട്ടുകളും അലമാരകളും സജ്ജീകരിക്കുന്നതിനാല്‍ തറയില്‍ ഏറെ സ്ഥലം ആവശ്യമില്ല. ഉപയോഗമില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്വഭാവം അവിടത്തുകാര്‍ക്കില്ല.  മലയാളികളുടെ ശീലം ഇതിന് നേര്‍ വിപരീതമാണ് . ആവശ്യമില്ലാത്ത സാധനങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ നമുക്ക് മനസ്സില്ല. മക്കളുടെ കളിപ്പാട്ടങ്ങള്‍ പേരക്കുട്ടികള്‍ക്ക് വേണ്ടി സൂക്ഷിച്ച് വെക്കുന്നവരാണ് നമ്മള്‍ .ഫലമോ ? ഉപയോഗമില്ലാത്ത വസ്തുക്കള്‍ വീട്ടിലെ സ്ഥലം വന്‍‌തോതില്‍ അപഹരിക്കുന്നു. എന്തും ആവശ്യം  കഴിഞ്ഞാല്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുന്നവരാണ് സ്വസ്വര്‍ലണ്ടുകാര്‍ .

6.ശുചിത്വത്തിന്റെ കാര്യത്തില്‍ സ്വിസ് ജനതയെ അതിശയിക്കുവാന്‍ കഴിയുന്നവര്‍ ലോകത്ത് അധികമുണ്ടാവില്ല. വീടും പരിസരവും വൃത്തിയാക്കുന്നതിലെ അതേ  നിഷ്കര്‍ഷ പൊതുസ്ഥലങ്ങളുടെ കാര്യത്തിലും അവര്‍ വെച്ചുപുലര്‍ത്തുന്നു.

7. സ്വന്തം പ്രാരാബ്ദങ്ങളുടെ നൂലാമാലകളില്‍ കുരുങ്ങി ജീവിതത്തിന്റെ പ്രകാശമാനമായ മുഖം കാണാതെ തള്ളിനീക്കുന്നവരാണല്ലോ നമ്മില്‍ അധികവും . അവധി ദിവസങ്ങളില്‍ വീടിനുള്ളീല്‍ ചടഞ്ഞുകൂടിയിരിക്കാനാണ് നാം ഇഷ്ടപ്പെടുന്നത് . കഴിയുമെങ്കില്‍ പകല്‍ നേരം കിടന്നുറങ്ങാനും . സ്വന്തം മാനസികോല്ലാസത്തിന് സമ്പത്തും സമയവും മാറ്റിവെക്കുന്നവര്‍ എത്രയോ ചുരുക്കമാണ് . പലര്‍ക്കും അത് സങ്കല്പിക്കാന്‍ പോലും സാദ്ധ്യമല്ല . ഏണ്‍‌ഡ് ലീവ് സറണ്ടര്‍
ചെയ്ത് പണമാക്കുന്ന ഉദ്യോഗസ്ഥര്‍ . എന്നീട്ടും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ ,. ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചാല്‍പോലും അവരുടെ പ്രാരാബ്ദങ്ങള്‍ അവസാനിക്കുന്നില്ല. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മുഴുവനും മക്കള്‍ക്കുവേണ്ടി ചിലവാക്കിയിട്ട് നിസ്വരും നിരാലംബരുമായി വാര്‍ദ്ധക്യത്തൊട് മല്ലടിക്കുന്ന എത്രയോ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട് . ഇത്
കഴിഞ്ഞ തലമുറയുടെ കഥ . ഇപ്പോള്‍ ഈ അവസ്ഥക്ക് മാറ്റം വന്നുതുടങ്ങിയിട്ടുണ്ട് . അടുത്ത കാലത്ത് ഒരു ഉത്തരേന്ത്യന്‍ പര്യടനത്തിനിടയില്‍ കേരളത്തില്‍ നിന്നുള്ള ധാരാളം വിനോദ സഞ്ചാരികളെ കാണുവാന്‍ കഴിഞ്ഞു.

8. സ്വിസ് ജനാധിപത്യത്തിന്റെ ഒരു പ്രധാന സവിശേഷത അവിടെ പ്രതിപക്ഷം ഇല്ല എന്നുള്ളതാണ് അതുകൊണ്ടുതന്നെ പ്രക്ഷോഭണങ്ങളുമില്ല.മുദ്രാവാക്യങ്ങളോ മൈതാനപ്രസംഗങ്ങളോ അന്തരീക്ഷത്തെ മലിനമാക്കാറില്ല . പ്രധാന രാഷ്ട്രീയ കാര്യങ്ങളെല്ലാം അഭിപ്രായവോട്ടെടുപ്പിലൂടെയാണ് നിര്‍വ്വഹിക്കുന്നത് . ഭൂരിപക്ഷാഭിപ്രായം എടുക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കും . മുപ്പതിനായിരം പേര്‍ ഒപ്പിട്ട് നിവേദനം നല്‍കിയാല്‍ ഏത് നിയമവും ജനങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ് .

9. കുടുംബിനികള്‍ ഉദ്യോഗസ്ഥരാകുന്നത് നിരുത്സാഹപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് .
10. ആറുവയസ്സിനു താഴെയുള്ള കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുവാന്‍ പാടില്ല . പ്രൈമറി ക്ലാസില്‍ ചേരുവാനുള്ള പ്രായപരിധി ഏഴുവയസ്സാണ്

11.സെക്കന്‍ഡറി സ്കൂളില്‍ തൊഴിലധിഷ്ടിത വിദ്യാഭ്യാസമാണ് . ഭാഷയും ശാസ്ത്രവിഷയവും പഠിപ്പിക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട തൊഴിലുകള്‍ പഠിപ്പിക്കുവാനുള്ള അവസരമുണ്ട് . കായിക പരിശീലനം , കൃഷി , കച്ചവടം , തുന്നല്‍ , പാചകം , ഓഫീസ് ജോലി , ഐ ടി , മരപ്പണി , ടൂറിസം , കലകള്‍ , ബേക്കറി നിര്‍മ്മാണം , മുടിവെട്ടല്‍ എന്നിങ്ങനെ നിരവധി തൊഴിലുകള്‍ പഠിപ്പിക്കുന്നു. പരീക്ഷ പാസ്സായാല്‍ അപ്രന്റിസ്‌ഷിപ്പും ലഭിക്കും . അതോടെ ജോലിയില്‍
പ്രവേശിക്കാനുള്ള യോഗ്യത ഉറപ്പായി .

12. ഇങ്ങനെ ഒട്ടേറേ കാര്യങ്ങള്‍ ഈ പുസ്തകത്തിലുണ്ട്