php

Followers

Tuesday 27 March 2012

59.പി.ഗോവിന്ദപ്പിള്ളയുമായുള്ള അഭിമുഖം ( പുസ്തകപരിചയം)






ഗ്രന്ഥകാരന്‍ : ജോണിലൂക്കാസ് .


പ്രസാധകര്‍ : ഡീ സി ബുക്സ് 


ഗ്രന്ഥകാരനെക്കുറിച്ച് 

: കോട്ടയം അതിരുമ്പുഴ പാറപ്പുറത്ത് അന്നമ്മയുടേയും ലൂക്കായുടേയും മകന്‍ .
ഇംഗ്ലീഷ് സാ‍ഹിത്യത്തില്‍ ബിരുദാനന്തര ബിരുദം .
1983ല്‍ മലയാള മനോരമയില്‍ ചേര്‍ന്നു.
ഇപ്പോള്‍ തിരുവന്തപുരം യൂണിറ്റിന്റെ ചീഫ് എഡിറ്റര്‍ .


പുസ്തകത്തെക്കുറിച്ച് :

1.എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലാതാ‍ക്കിയത് പി ജി യുടെ ആഭിജാത്യമുള്ള നിലപാടായിരുന്നു. പത്രപ്രവര്‍ത്തകന്‍ എന്ന നിലക്ക് ജോലിയുടെ ഭാ‍ഗമായി ചെയ്ത പ്രവര്‍ത്തിയുടെ പേരില്‍ ഞാന്‍ ദുഃഖിക്കേണ്ട കാര്യമെന്ത് ?അഭിമുഖംകൊണ്ട് പി ജി യുമായി
പ്രത്യേക അടുപ്പമോ അകല്‍ച്ചയോ ഉണ്ടാകേണ്ട കാര്യമില്ല. പി.ജി യുടെ സമീപനവും ഇതായിരുന്നു. എന്നാല്‍ അവിചാരിതമെങ്കിലും പി ജിക്കുവന്നുചേര്‍ന്ന മനഃക്ലേശങ്ങളില്‍ മനുഷ്യസഹജമായ വിഷമം എനിക്കുണ്ടായി . പത്രപ്രവര്‍ത്തകനായതുകൊണ്ട്
മനുഷ്യനല്ലാതാവുന്നില്ല.

2.രാവിലെ കുളിച്ച് വൃത്തിയായിട്ടുവരുന്ന ആളുകളെകാണുവാനാണ് പി ജി അമ്പലത്തില്‍ പോകുന്നതായി കേട്ടിട്ടുണ്ട് ?
വളരെ ഇഷ്ടമുണ്ട് . അതാണല്ലോ ക്ഷേത്രങ്ങളുടെയും പള്ളികളുടേയും പ്രധാനപ്പെട്ട ഗുണം . മനുഷ്യസമൂഹത്തിന്റെ ആദിമകാലത്തിന്റെ മതവിശ്വാസം എന്നു പറയുന്നത് അവന്റെ വൃത്തിയുടെ , ചിട്ടയുടെ , ജീവിത രീതിയുടെ തന്നെ ഒരു എക്സ്‌പ്രഷനായിരുന്നു. കാ‍ര്യം നേടാന്‍
മാത്രമായിരുന്നില്ല അമ്പലത്തില്‍ പോകുന്നത് . ഇപ്പൊള്‍ അഴുക്ക് പിടിച്ച് പുഴുക്കള്‍ നുഴയുന്ന അമ്പലക്കുളങ്ങള്‍ ഉണ്ട് . അവിടെ പോയി
മുങ്ങിയിട്ട് കേറിവരുന്നവരെക്കുറിച്ച് മതിപ്പില്ല .

3.കമ്യൂണിസ്റ്റ് നേതാക്കള്‍ അവിശ്വാസികളായിട്ടു തുടരുമ്പോള്‍ ആ കുറവ് പരിഹരിക്കാനെന്നോണം കടുത്ത ഭക്തിയിലാണല്ലോ ഭാര്യമാര്‍

. എന്താണതിന്റെ വിശദീകരണം ?
അതുതന്നെയാണ് മതത്തിന്റെ പ്രശ്നം . എന്തിനാണ് പള്ളിയില്‍ പോകുന്നത് ? രാവിലെ മുതല്‍ വൈകുന്നേരം വരെ പുറത്തുപോയി

പണിയെടുക്കുക. പണക്കാരുടെ വീട്ടിലാണെങ്കില്‍ എപ്പോഴും അവരുടെ ക്ലബ്ബില്‍ പോകുക . വീട്ടില്‍ വരുമ്പോള്‍ ഭര്‍ത്താക്കന്മാരേയും സുഹൃത്തുക്കളേയും സല്‍ക്കരിക്കുക . അവര്‍ക്കുവേണ്ടി ചോറും ബിരിയാണിയുമൊക്കെ ഉണ്ടാക്കികൊടുക്കുക.ഇതൊക്കെ കഴിഞ്ഞീട്ട് ഒരു
ദിവസം സ്വതന്ത്രമായി വര്‍ത്തമാനം പറയാനുള്ള സൌകര്യത്തിനുവേണ്ടിയാണ് കൃസ്ത്യാനികള്‍ പള്‍ലിയില്‍ പോകുന്നത് . അവര്‍ക്ക്
അതൊരു ആശ്വാസമാണ് . അത് വേണ്ടതാണെന്നാണ് ഞാന്‍ പറയുന്നത് . ഏതെങ്കിലും ഒരു ദിവസം അവധിയെടുക്കുന്നതുപോലെ
ജീവിതത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് അവധിയെടുക്കാനുള്ള സൌകര്യം കൂടിയാണ് ക്ഷേത്രത്തില്‍ പോകുന്നത് . വീട്ടിലിരുന്ന കരയുന്നതിനേക്കാള്‍ എനിക്ക് ഒരു വിഷമമുണ്ട് അത് തീര്‍ത്തുതരണം ദേവാ എന്നു പറഞ്ഞ് ക്ഷേത്രത്തിലിരുന്ന് കരഞ്ഞീട്ടുപോകുക .
മനസ്സുകൊണ്ടെങ്കിലും കരയുക ; കണ്ണുകൊണ്ടല്ലെങ്കിലും . ഈ രീതിയിലുള്ളവരാണ് അമൃതാനന്ദമയിയെ കാണുവാന്‍ പോകുന്നത് . അത്
ഒരു ആശ്വാസത്തിനാണ് . ഇല്ല മോളെ നിന്റെ കാര്യമൊക്കെ നടക്കും എന്നുപറയുമ്പോള്‍ ഒരു ആശ്വാസം ലഭിക്കും . ഇത് അപകടമോ പാപമോ ആയി എനിക്ക് തോന്നിയിട്ടില്ല.
4.

Saturday 24 March 2012

58.ലക്ഷദ്വീപ് യാത്രാവിവരണം ( പുസ്തകപരിചയം )





ഗ്രന്ഥകാരന്‍ : എം  ഇ സേതുമാധവന്‍
പ്രസാധകര്‍ : H & C Books
ഗ്രന്ഥകാരനെക്കുറിച്ച് :
പാലക്കാട് ജില്ലയിലെ കോട്ടായി എന്ന സ്ഥലത്ത് ജനിച്ചു.പരേതനായ മേലെവീട്ടില്‍ ഇട്ടിപ്പോതി

എഴുത്തച്ഛന്റേയും വേശു അമ്മയുടെയും മകന്‍ .
യാത്രകള്‍ , ട്രക്കിംഗ് , പ്രകൃതി പഠനം എന്നിവ മുഖ്യവിനോദം
വേദ ഭൂമിയിലേക്കൊരു തീര്‍ഥയാത്ര എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് .
കോട്ടായി ചമ്പ്രക്കുളം എ യു പി സ്കൂള്‍ അദ്ധ്യാപകനായി ഇപ്പോള്‍ ജോലി ചെയ്യുന്നു.
ഭാര്യ : ഗീതാകുമാരി ( അദ്ധ്യാപിക )
മക്കള്‍ : സത്യജിത് , സത്യപ്രിയ
വിലാസം : 
എം.ഇ സേതുമാധവന്‍
മേലെവീട് , ചമ്പ്രക്കുളം
കോട്ടായി പി ഒ
പാലക്കാട്  678572
ഫോണ്‍ : 0492 285677
പുസ്തകത്തെക്കുറിച്ച് :


1.കടത്തില്‍ ജനിച്ച് കടത്തില്‍ ജീവിച്ച് കടത്തില്‍ മരിക്കുന്ന ഇന്ത്യന്‍ കര്‍ഷകന്റെ തനി
പരിഛേമമാണല്ലോ എന്റെ ഗ്രാമം.

2.മറൈന്‍ ഡ്രൈവില്‍ നിന്ന് മട്ടാഞ്ചേരിയിലെ പൌരാണിക ജൂത കുടിയേറ്റമേഖലയിലേക്ക്
നടക്കാനുള്ള ദൂരമേയുള്ളൂ . ഏറിയാല്‍ ഒന്നര കിലോമീറ്റര്‍ ദൂരം മാത്രം . ഞാന്‍ നടന്നു.
കുടിയേറ്റമേഖലയില്‍ ഇന്ന് ജൂതന്മാര്‍ വളരെ കുറവേയുള്ളൂ .  എല്ലാവരും സ്വന്തം വേരുകള്‍ തേടി
യാത്രയായിരിക്കുന്നു. പേരിന് കുറച്ചാളുകളും ഒരു പള്ളിയും ശേഷിക്കുന്നുണ്ട് . എന്നെ ഇവിടെ
ആകര്‍ഷിച്ചത് ഇതൊന്നുമല്ലായിരുന്നു. പൌരാണികങ്ങളായ ശില്പങ്ങളുടെ അളവറ്റ സമ്പത്ത്
ഇവിടെ വഴിയരികിലെ കടകളില്‍ കാണുന്നു എന്നതാണ് . ഇത്രയും വലിയൊരു പുരാവസ്തുശേഖരംകേരളത്തില്‍ മറ്റൊരിടത്തും കാണുകയില്ല. ഇതിനേക്കാള്‍ വലിയൊരു അതിശയം ഇവയെല്ലാംപഠാണികള്‍ മാത്രമാണ് കച്ചവടം ചെയ്യുന്നത് . കേരളീയരോ ദക്ഷിണേന്ത്യക്കാരോ ഇവിടെ വന്ന്ലക്ഷങ്ങള്‍ മതിക്കുന്ന ശില്പങ്ങള്‍ വാങ്ങുമെന്ന് എനിക്ക് ഊഹിക്കുവാന്‍ കഴിഞ്ഞില്ല. ഇതിനായിവിദേശികള്‍ വന്നും പോയുമിരിക്കുന്നു എന്നതിലാണ് കൌതുകം. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്ശില്പങ്ങള്‍ മിക്ക കടകളിലും പ്രദര്‍ശിപ്പിച്ചുകണ്ടു.

2.ഇവിടെ കല്പേനിയില്‍ പ്രാണന്‍ പോയാലും തെങ്ങുമുറിക്കുന്ന പ്രശ്നമില്ല . വശങ്ങളില്‍
തെങ്ങുകണ്ടാല്‍ റോഡ് വഴിമാറിപ്പോകുന്ന കാഴ്ച ആരേയും അത്ഭുതപ്പെടുത്താതിരിക്കില്ല.
3.ഇവിടെ ദ്വീപില്‍ ആവശ്യത്തിനുള്ള വൈദ്യുതി നിര്‍മ്മിക്കുന്നത് ഡീസല്‍ വൈദ്യുത
നിലയങ്ങളിലൂടെയാണ് .24 മണിക്കൂറും സമ്മൃദ്ധമായി വൈദ്യുതി ലഭിക്കുന്നുണ്ട് എന്ന് എനിക്ക് ദ്വീപ്
നിവാസികളില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞു.

4.വിവാഹത്തിന് സ്വര്‍ണ്ണമെടുക്കാന്‍ കൊച്ചിയിലോ കോഴിക്കോടോ പോകുകയാണ് ഇവരുടെ പതിവ്അതുതന്നെ ഇടത്തരക്കാരന് അമ്പതിനായിരമോ സമ്പന്നന്  ഒന്നരലക്ഷമോ രൂപയുടെ
ആഭരണങ്ങളെ വേണ്ടൂ.പിന്നെ സ്ത്രീധനത്തുകയാവട്ടെ ഉള്ളവന് ഒരു ലക്ഷമോ അല്ലാത്തവര്‍ക്ക്
ആയാലുമില്ലെങ്കിലും ആകുന്നതെന്തോ അതുമതിയെന്നുമാണ് പറയുന്നത് .ഇതെല്ലാം വധുവിന്
വരനാണ് നല്‍കേണ്ടത് .

 5.കേവലം രണ്ടുമൂന്ന് വാര്‍ഡിന്റെ ജനസംഖ്യമാത്രമുള്ള ഇവിടെ മനുഷ്യരെ മൂന്നായി
വിഭാഗീകരിച്ചിരിക്കുന്നു.കോയ , മാലുമി , മേലാച്ചേരി എന്നിങ്ങനെ മൂന്ന് വിഭാ‍ഗം ആളുകള്‍ .ഇതില്‍
കോയമാര്‍ മുന്തിയ കൂട്ടരും മാലുമിമാര്‍ ശരാശരിക്കാരും മേലാച്ചേരിമാര്‍ താഴ്ന്നവരുമാണത്രെ. ഇവര്പരസ്പരം ബന്ധങ്ങല്‍ സ്ഥാപിക്കാറില്ല . അഥവാ‍ ആരെങ്കിലും സ്നേഹിച്ച് വിവാഹിതരായാല്‍അവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുകയാണ് പതിവ് .

6.മനുഷ്യന്‍ എവിടെയുണ്ടോ അവിടെ വിഭാഗീയതയും വലിപ്പച്ചെറുപ്പവുമുണ്ട് .
7.നാനാവിധ അതിക്രമങ്ങളും പുറത്തുനിന്നുള്ള ആക്രമണങ്ങളും അസഹ്യമായ സന്ദര്‍ഭത്തിലാണ്
ലക്ഷദ്വീപുസമൂഹത്തില്‍ പ്രവാചകന്‍ ഉബൈദിന്റെ രംഗപ്രവേശം . അക്ഷരജ്ഞാനമില്ലാത്ത ജനത ,അടിമരക്തം സിരകളിലൂടെ ഒഴുകി ആ സംസ്കാരം ഉറച്ചുപോയ പഴയ അവര്‍ണ്ണര്‍ , ചില
മുന്നോക്കക്കാര്‍ എന്നിവര്‍ ഉബൈദിന്റെ പ്രവചനത്തില്‍ വിശ്വസിച്ച് ഇസ്ലാം മതം സ്വീകരിച്ചു.
അങ്ങേനെ ദ്വീപു സമൂഹത്തിലെ മുഴുവന്‍ പേരും ഇസ്ലാം മതം സ്വീകരിച്ചു എന്ന് ചരിത്രം പറയുന്നു.

Tuesday 20 March 2012

57..ശ്രീമതി ജെ ലളിതാംബികയുടെ വ്യക്തിത്വവികസന ഗ്രന്ഥം (പുസ്തകപരിചയം )






പുസ്തകത്തിന്റെ പേര്‍ : കളിയും കാര്യവും 

പ്രസാധകര്‍ : ഏച്ച് ഏന്‍ഡ് സി 

ഗ്രന്ഥകാരിയെക്കുറിച്ച് :

തിരുവനന്തപുരത്ത് 1942 ല്‍ ജനനം
ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം
ഇംഗ്ലണ്ടിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം ബി എ കരസ്ഥമാക്കി
1966ല്‍ ഐ എ എസ്സില്‍ പ്രവേശിച്ചു.
ജില്ലാ കളക്ടറായും വിവിധ വകുപ്പുകളുടെ അദ്ധ്യക്ഷയായും പ്രവര്‍ത്തിച്ചു.

പ്രസിദ്ധീകരിച്ച പ്രധാനകൃതികള്‍ :

നര്‍മ്മസല്ലാപം , മുള്ളും മലരും
ഭര്‍ത്താവ് : കെ . മോഹനചന്ദ്രന്‍ .ഐ .എ സ് ( റിട്ട )
മക്കള്‍ : അരവിന്ദ് , അപര്‍ണ്ണ

വിലാസം :

അഭിലാഷ്
ഗോള്‍ഫ് ലിംഗ്സ് റോഡ്
കവടിയാര്‍
തിരുവനന്തപുരം -695003
ഫോണ്‍ - 0471 - 2435471

പുസ്തകത്തെക്കുറിച്ച് :

1.ഒരു പുതിയ സ്ഥലത്ത് താമസിക്കുവാനെത്തുമ്പോള്‍ അവിടുത്തെ ഭാഷ അറിഞ്ഞാല്‍ നാട്ടുകാരുടെ ഇടയില്‍ സ്വീകാര്യതയും അംഗീകാരവും കിട്ടുവാനെളുപ്പമാണ് . ഇതുകൊണ്ടാണ് അന്യസംസ്ഥാനക്കാരായ ഐ എ എസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന
സംസ്ഥാനങ്ങളിലെ ഭാഷ പഠിച്ച് പരീക്ഷയും ജയിക്കണം എന്ന് നിര്‍ബ്ബന്ധമാക്കിയിരിക്കുന്നത് . ഭാഷ അറിഞ്ഞാല്‍ മാത്രമേ ഒരു ഉദ്യോഗസ്ഥന് നാട്ടുകാരുമായി നേരിട്ട് ബന്ധപ്പെട്ട് ആരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.

2.തലക്കുഭാരമില്ലാത്ത എത്രപേരുണ്ടാകും നമ്മുടെ കൂട്ടത്തില്‍ ? ഒന്നുകില്‍ അധികാരത്തിന്റെ അഥവാ ഉദ്യോഗത്തിന്റെ ഭാരം അല്ലെങ്കില്‍ പാണ്ഡിത്യത്തിന്റെ അഥവാ സമ്പത്തിന്റെ , കുടുംബപാരമ്പര്യത്തിന്റെ . മറ്റുള്ളവരേക്കാള്‍ അല്പം സാമര്‍ത്ഥ്യം കൂടുതലുള്ളവര്‍ക്ക്
ഞാനെന്ന ഭാവം

3.ഭാര്യയേയോ ഭര്‍ത്താവിനേയോ വിഷമിപ്പിക്കേണ്ട എന്നുകരുതി ഗൌരവമുള്ള കാര്യങ്ങള്‍ ഒരിക്കലും ഒളിപ്പിച്ചുവെക്കരുത് . കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയാണ് ഇതില്‍ ഏറ്റവും പ്രാധാന്യം . കുടുംബാംഗങ്ങളുടെ സുഖസൌകര്യങ്ങള്‍ക്ക് വേണ്ടിയെങ്കിലും
ഭാര്യ അറിയാതെ ഭര്‍ത്താവ് കടം വാങ്ങിക്കൂട്ടരുത് . ഭര്‍ത്താവിന്റെ ശമ്പളത്തിലെ പിടുത്തങ്ങളൊക്കെയും ഭാര്യ അറിഞ്ഞിരിക്കണം .
ഇതുപോലെ തന്നെ ക്ലാസില്‍ കയറാതെ കൂട്ടുകാരുമൊത്ത് കറങ്ങി നടക്കുന്ന കോളേജുകുമാരനായ മകന്റെ സ്വഭാവത്തിലെ മാറ്റത്തെക്കുറിച്ചൂം അനഭിലഷണീയമായ പ്രേമബന്ധത്തില്‍ കുടുങ്ങിയിരിക്കുന്ന മകളുടെ പ്രശ്നവും ഭര്‍ത്താവിനെ വിഷമിപ്പിക്കേണ്ട
എന്നുകരുതി ഭാര്യ ഒരിക്കലും ഒളിപ്പിച്ചൂവെക്കരുത് .

4.എന്റെ കഥ കേട്ടുകഴിയുമ്പോള്‍ ആന്റി പറയും വിവാഹമോചനത്തിന് അനുവദിക്കപ്പെട്ടിട്ടുള്ള കാരണങ്ങള്‍ല്‍ പിശുക്കുകൂടി ഉള്‍പ്പെടുത്തണമെന്ന് . പിശുക്ക് സ്വഭാവം കാരണം അങ്ങേര്‍ക്ക് എന്നെ സ്നേഹിക്കുവാന്‍ കൂടി സാദ്ധ്യമല്ല . കൈയ്യിലെ പണം ചെലവാകാന്‍ ഞാനും ഒരു കാരണമാകുമല്ലോ .പുള്ളിക്ക് സ്നേഹം പണത്തൊട് മാത്രം . പിന്നെ തന്നോടും . കല്യാണം കഴിക്കാമെന്നു തീരുമാനിച്ചതുതന്നെ കുറേ സ്വര്‍ണ്ണവും എന്റെ ഷെയറിലെ സ്വത്തും കിട്ടുമെന്ന് കരുതിയായിരിക്കണം.

5. സമ്പാദിക്കുവാനുള്ള മോഹം രോഗത്തിന്റെ വക്കോളമെത്തുന്ന അവസ്ഥയുണ്ട് . ചിലര്‍ നല്ലഭക്ഷണം കഴിക്കാതെയും സുഖസൌകര്യങ്ങളൊന്നും അനുഭവിക്കാതെയും ഭാവിയിലേക്കുവേണ്ടി സമ്പാദിക്കുന്നു. പക്ഷെ , ആ ഭാവി എത്തുന്നതിനുമുമ്പേതന്നെ
അയാളുടെ മരണം സംഭവിച്ചെന്നുവരാം . വര്‍ഷങ്ങളിലെ കഷ്ടപ്പാടിലൂടെ ഉണ്ടാക്കിയ പണം പലപ്പോഴും മക്കള്‍ ധൂര്‍ത്തടിക്കുന്നതു കണ്ടിട്ടുണ്ട് .

6. അനാവശ്യമായ ധൂര്‍ത്തുപോലെ ഒഴിവാക്കപ്പെടേണ്ട ഒന്നാണ് ലുബ്ദും . പണത്തോടും സമ്പാദ്യത്തിനോടും അത്യാര്‍ത്തിയായാല്‍ മനുഷ്യബന്ധങ്ങള്‍ പോലും വിസ്മരിക്കപ്പെട്ടുപോകും . . മധുവിധുകാലത്തുപോലും നവവധുവിനേക്കാള്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളെ
സ്നേഹിക്കുന്ന പുരുഷനുമൊത്ത് ഒരു പെണ്‍കുട്ടി ജീവിക്കാന്‍ തയ്യാറായില്ലെങ്കില്‍ അവളെ കുറ്റപ്പെടുത്താന്‍ സാധിക്കുകയില്ല.

7.ഭര്‍ത്താവിന് സ്വൈരം കൊടുക്കാത്ത ഭാര്യയും ഭാര്യക്ക് സ്വൈര്യം കൊടുക്കാത്ത ഭര്‍ത്താവും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയാണ് .

8.വിവാഹത്തിനു മുന്‍പ് വരനും വധുവിനും മാത്രമല്ല രണ്ടുപേരുടെ അച്ഛനമ്മമാര്‍ക്കുകൂടി ഒരു മനശ്ശാസ്ത്രവിധഗ്ദ്ധന്റെ കൌണ്‍സലിംഗ് കൊടുക്കേണ്ടത് കാലത്തിന്റെ ആവശ്യമായി വന്നിരിക്കുന്നു.

9.ചിലകുട്ടികള്‍ക്ക് കാണുന്ന സാധനങ്ങളൊക്കെ തനിക്ക് വേണം എന്നുപറഞ്ഞ് ശാഠ്യം പിടിക്കുന്ന സ്വഭാവമുണ്ട് . അന്യവീടുകളിലിരിക്കുന്ന സാധനങ്ങളും അവിടത്തെ കളിപ്പാട്ടങ്ങളും നമുക്ക് എടുക്കുവാന്‍ പാടില്ല എന്നാദ്യമേ തന്നെ കുട്ടിയെ പറഞ്ഞ് മനസ്സിലാക്കണം .

10.ഒരു സ്കൂളിലെ രക്ഷാകര്‍ത്താക്കളുടെ യോഗത്തില്‍ ഹെഡ്‌മാസ്റ്റര്‍ പരാതിപ്പെടുന്നത് കേട്ടു. “ കളഞ്ഞുപോയ സാധനങ്ങള്‍ കണ്ടുപിടിക്കുവാന്‍ കുട്ടികള്‍ മെനക്കെടുന്നില്ല . ആഫീസ് റൂമില്‍ രണ്ട് അലമാരകള്‍ നിറയെ വിലകൂടിയ പേനകളും കുടകളുമാണ് . തന്റെ കളഞ്ഞുപോയ കുടയോ പേനയോ കൂട്ടത്തിലുണ്ടോ എന്ന് നോക്കാന്‍ ഒരു കുട്ടിയും അന്വേഷിച്ചു വരുന്നില്ല കാരണം വ്യക്തമാണ്. എന്തുസാധനവും കുട്ടി  കളഞ്ഞെന്നു പറഞ്ഞാല്‍ ഒരു ചോദ്യവും ചോദിക്കാതെ മാതാപിതാക്കള്‍ പുതിയത് വാങ്ങിക്കൊടുക്കും .

11.നിങള്‍ക്കും മറ്റുള്ളവര്‍ക്കും ഇളിഭ്യരാകേണ്ട ചുറ്റുപാട് ഒഴിവാക്കുവാനായി ഓര്‍ക്കുക . - പെരുമാറ്റച്ചട്ടങ്ങളിലെ പാഠം ഒന്ന് .. നേരത്തെ അടുത്ത് പരിചയമില്ലാത്തവരെ കാണുമ്പോള്‍ സ്വയം പേരുപറഞ്ഞ് പരിചയപ്പെടുത്തുക.

12.അഞ്ചുമീറ്റര്‍ സാരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൂരീദാര്‍ വളരെ സൌകര്യപ്രദമായ വേഷമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല . എങ്കിലും നമ്മുടെ ഇപ്പോള്‍ ഷഷ്ഠിപൂര്‍ത്തിയും സപ്തതിയും കഴിഞ്ഞ വല്യമ്മമാരും അമ്മൂമ്മമാരും ഒക്കെ ചൂരിദാറിലേക്കു കടക്കുന്ന കാ‍ഴ്ച

ചിലപ്പോള്‍ അസ്വാസ്ഥ്യം ഒഴിവാക്കുന്നു. യാഥാര്‍ത്ഥിക മനോഭാവത്തില്‍ നിന്ന് പുറത്തുചാടാനുള്ള വൈമുഖ്യം കൊണ്ടാകണം ഇങ്ങനെ തോന്നുന്നത് . പെന്‍ഷനാകാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ള ഒരു ഉന്നത് ഉദ്യോഗസ്ഥയെ പെട്ടെന്നൊരു ദിവസം ചൂരിദാറില്‍
കണ്ടപ്പോള്‍ എനിക്കാദ്യം ആളെ മനസ്സിലായില്ല . അടുത്ത കാലത്ത് നാട്ടിലെ ഒരു വീട്ടില്‍ സൌഹൃദ സന്ദര്‍ശനത്തിനു ചെന്നപ്പോള്‍ കല്യാണപ്രായമെത്തിയ മകനും അമ്മയും അമ്മൂമ്മയും ചൂരിദാറില്‍ . കുടുംബത്തില്‍ മാത്രമല്ല ജോലിസ്ഥലങ്ങളിലും ചൂരിദാര്‍ സമത്വം
കൊണ്ടുവന്നിട്ടുണ്ട് .

13.മറ്റ് രാജ്യക്കാരുടെ മുമ്പില്‍വെച്ച് നമ്മുടെ നാടിനെ ഇടിച്ചൂതാഴ്ത്തി സംസാരിക്കുന്നത് ഒരു വിനോദമായി ചിലര്‍ കണക്കാക്കാറുണ്ട് . നമ്മുടെ അമ്മയെ നാം ബഹുമാനിച്ചാല്‍ മാത്രമേ മറ്റുള്ളവരും ആദരവോടെ പെരുമാറുകയുള്ളൂ.

14.അടുത്ത കാലത്തായി നമ്മുടെ ജീവിതത്തെ ആകെ സ്വാധീനിച്ച ഉപഭോഗസംസ്കാരമാണ് ഷോപ്പിംഗ് മാനിയയുടെ പ്രധാനകാരണം . കാണുന്നതെല്ലാം വാങ്ങിക്കൂട്ടാനുള്ള അത്യുല്‍ക്കടമായ അഭിലാഷം ഒരു രോഗത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്നു .

15. തങ്ങളുടെ പ്രസംഗം കഴിഞ്ഞാല്‍ ചിലര്‍ സ്റ്റേജിലിരുന്ന് ഉറക്കെ സംസാരിക്കുവാന്‍ തുടങ്ങും . മറ്റുള്ളവരുടെ പ്രസംഗം അവര്‍ കേള്‍ക്കാന്‍ മെനക്കെടമെന്നില്ല എന്ന മര്യാദകേടിനു പുറമെ പ്രാസംഗികന്റെ ശ്രദ്ധ തെറ്റിക്കുകയും ചെയ്യും . വേദിയിലിരിക്കുന്നവരെ
പ്രസംഗം കേള്‍ക്കുവാന്‍ അനുവദിക്കുകയുമില്ല. തൊട്ടടുത്തിരിക്കുന്ന ചിലര്‍ ഉറക്കെ സംസാരിക്കുമ്പോള്‍ പ്രസംഗിക്കുന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പ്രാസംഗികന് വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും .

16.ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ അവരില്‍ പലരേയും ബാധിക്കുന്ന സുഖക്കേടാണ് സൂപ്പര്‍ വുമണ്‍ സിന്‍‌ഡ്രോം . ഏറ്റവും മിടുക്കനായ സഹപ്രവര്‍ത്തകനെപ്പോലെ ജോലിചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. തികച്ചും സ്വാഭാവികം . സ്ത്രീ എന്നുപറഞ്ഞ് ആരും നിങ്ങളെ മോശക്കാരായി കാണരുതല്ലോ .  ഉദ്യോഗസ്ഥ ആണെങ്കിലും ഏറ്റവും കാര്യക്ഷമയുള്ള വീട്ടമ്മയാകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു.അതിനുവേണ്ടി മുഴുവന്‍ സമയ വീട്ടമ്മയേയും കടത്തിവെട്ടണമെന്നാണ് നിങ്ങളുടെ ഉന്നം . അങ്ങനെ ചുരുക്കത്തില്‍ എപ്പോഴും ടെന്‍ഷന്‍ . ഒടുവില്‍ രക്ത സമ്മര്‍ദ്ദവും ഡിപ്രഷനും ആയിരിക്കും ഫലം .  നമ്മുടെ കഴിവിനൊത്ത്
ജോലിചെയ്യുവാന്‍ ആഗ്രഹിക്കുക . ബാക്കിയുള്ളവരുടെ മുന്നില്‍ പ്രകടനത്തിന്റെ ആവശ്യം ഒന്നും ഇല്ല . നിങ്ങളെ സൂപ്പര്‍ വുമണ്‍  സിന്‍ഡ്രോമിലേക്കു നയിക്കുന്ന ഉത്തരവാദിത്തം ഒരു പരിധിവരെ ഭര്‍ത്താക്കന്മാരുടേതാണ് എന്ന് സമ്മതിക്കുന്നു.

17.വിഭിന്ന സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന രണ്ടുപേര്‍ ഒരു സുപ്രഭാതത്തില്‍ ബാക്കി ജീവിത കാലം മുഴുവന്‍ ഒരുമിച്ചു കഴിയുവാന്‍ തീരുമാനിക്കുമ്പോള്‍ സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും . ഇലക്കും മുള്ളിനും കേടില്ലാതെ അവ പരിഹരിക്കുവാന്‍
കഴിയൂന്നതിലാണ് ദാമ്പത്യത്തിലെ ജിവിത രഹസ്യം . പരസ്പരം വഴക്കുകൂടാനിടയുള്ള സന്ദര്‍ഭം മനസ്സിലാക്കി അവ മനഃപ്പൂര്‍വം ഒഴിവാക്കുവാന്‍ ശ്രമിക്കണം . മിക്കപ്പോഴും പുരുഷന്മാര്‍ക്ക് വിരോധമുള്ള ഏര്‍പ്പാടാണ് ഷോപ്പിംഗ് . ഭര്‍ത്താവിനിഷ്ടമില്ലെങ്കില്‍ അദ്ദേഹത്തിനേയും കൊണ്ടെ തുണിക്കടയിലും ഫാന്‍സി സ്റ്റോറിലും പോകുകയുള്ളൂ എന്ന് ഭാര്യ നിര്‍ബ്ബന്ധം പിടിക്കരുത് .

18.ദാമ്പത്യജീവിതത്തില്‍ അപസ്വരം ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇനം ഞാന്‍ ഒടുവിലത്തേക്ക് മാറ്റിവെച്ചിരിക്കയായിരുന്നു . അതാണ് ഭാര്യവീട്ടുകാരേയും ഭര്‍ത്താവിന്റെ ബന്ധുക്കളേയും കുറ്റപ്പെടുത്തല്‍ . മകന്‍ പഠിത്തത്തില്‍ മോശമാണെങ്കില്‍ അത് ഭാര്യയുടെ
അനിയന്മാരെ കണ്ട് പഠിച്ചത് . മകള്‍ തന്റേടിയായി വരുന്നത് അത് ഭര്‍ത്താവിന്റെ ചേട്ടന്റെ മകളുടെ കൂട്ടുകെട്ട് കാരണം . ഭര്യയുടേയും
ഭര്‍ത്താവിന്റേയും സാമ്പത്തിക നില രണ്ടുതട്ടിലാണെങ്കില്‍ കുറ്റപ്പെടുത്തലിനു മൂര്‍ച്ചകൂടും. ഭാര്യയുടെ അച്ഛന്റേത് കൈക്കൂലിപ്പണം എന്ന്
ഭര്‍ത്താവ് . ആ പണം കൊണ്ടല്ലേ നിങ്ങളുടെ അനിയത്തിക്ക് ഭര്‍ത്താവിനെ വാങ്ങിയത് എന്ന് ഭാര്യ . ഭാര്യയുടെ അച്ഛനമ്മമാര്‍ രണ്ടുമൂന്നു ദിവസത്തേക്ക് വിരുന്നിനു വരുമ്പോള്‍ ഭാര്യയുടെ സല്‍ക്കാരം കണ്ട് ഭര്‍ത്താവിന്  ഈര്‍ഷ്യ . നിങ്ങളുടെ അമ്മയെ ഞാന്‍ ദിവസവും സഹിക്കുന്നതിന് നോബല്‍ സമ്മാനം തരണമെന്ന് ഭാര്യ .

19. സന്തുഷ്ടമായ കുടുംബജീവിതത്തിന് ഏറ്റവും പ്രധാനം അച്ഛനമ്മമാര്‍ മക്കളുടെ മുന്നില്‍‌വെച്ച് വഴക്കുകൂടരുത് . അച്ഛനും അമ്മയും ഒന്നാണ് എന്ന ബോധം മക്കള്‍ക്ക് ഉണ്ടാകണം . ഭര്‍ത്താവും ഭാര്യയും പിണങ്ങിനിന്ന് കുട്ടികളേയും ഭിന്നിപ്പിച്ച് തങ്ങളുടെ വശം ചേര്‍ക്കുന്നത് കുടുംബാന്തരീക്ഷത്തിന് ദോഷം ചെയ്യും . മാത്രമല്ല കുട്ടികളുടെ മാനസീകാരോഗ്യം തകര്‍ക്കുകയും ചെയ്യും . ഭാര്യയും ഭര്‍ത്താവും, തമ്മിലുള്ള വഴക്ക് ഒരു ദിവസത്തില്‍ കൂടുതലാവാന്‍ അനുവദിക്കരുത് . ഉറങ്ങുന്നതിനു മുന്‍പ് അഭിപ്രായവ്യത്യാസം പറഞ്ഞുതീര്‍ക്കുവാന്‍ ശ്രമിക്കണം .

20. ഓഫീസിലെ അന്തരീക്ഷം മോശമായാലും പണത്തിന് ബുദ്ധിമുട്ട് ഉണ്ടെങ്കിലും ബന്ധുക്കള്‍ വിമര്‍ശിച്ചാലും ഭാര്യയും ഭര്‍ത്താവും കുട്ടികളും ഒരു മിച്ച് നിന്നാല്‍ നമ്മുടെ വീട്ടിലേക്ക് സ്വര്‍ഗ്ഗം ഇറങ്ങിവരില്ലേ .
21. റിട്ടയര്‍മെന്റ് കാലം സാര്‍ത്ഥകമാക്കാന്‍ നേരത്തെ തന്നെ പ്ലാന്‍ ചെയ്യണം . ഓദ്യോഗികകാലത്തെ തിരക്കുകാരണം ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്ത കാര്യങ്ങളൊക്കെ ചെയ്യാനും ആസ്വദിക്കാനും കിട്ടുന്ന അവസരമാണിത് . പുതിയ വിദ്യ
അഭ്യസിക്കുവാന്‍ പ്രായം തടസ്സമാകേണ്ട കാര്യമില്ല . റിട്ടയര്‍മെന്റ്  ചെയ്തതിനുശേഷം പെയിന്റ് ബ്രഷ് കയ്യിലെടുത്ത് കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ എക്സിബിഷനുകളില്‍ പങ്കെടൂത്തുവരുന്നവര്‍ തിരുവനന്തപുരത്തുതന്നെയുണ്ട് .പണ്ട് വായിച്ച് വളരെ ഇഷ്ടപ്പെട്ട
പുസ്തകങ്ങളുടെ പുനര്‍ വായന ആകാം . കൃഷിയില്‍ താല്പര്യമുള്ളവര്‍ക്ക് വീ‍ട്ടുമുറ്റത്തോ ടെറസ്സിലോ പൂന്തോട്ടമോ മലക്കറിത്തോട്ടമോ ഒരുക്കാം .  സമൂഹത്തില്‍ നമ്മെക്കാള്‍ നിര്‍ഭാഗ്യവാ‍ന്മാരായ ആളുകളെ സഹായിക്കുവാനുള്ള സന്നദ്ധതയുണ്ടെങ്കില്‍ പ്രവര്‍ത്തനമേഖലക്ക് അതിരുകളീല്ല . സാമ്പത്തിക സഹായം തന്നെ ആകണമെന്നില്ല . വൃദ്ധഭവനങ്ങളിലും അനാഥാലയങ്ങളിലും
ഒറ്റപ്പെട്ട് കഴിയുന്ന അനേകം നിര്‍ഭാഗ്യവാന്മാരുണ്ട് . അവരോടൊപ്പം കുറച്ച് കാലം ചെലവഴിക്കാനുള്ള മനഃസ്ഥിതി ഉണ്ടായാല്‍ അത് അവര്‍ക്ക് വലിയൊരു അനുഗ്രഹമായിരിക്കും . പേരക്കുട്ടികളെ വളര്‍ത്താന്‍ സഹായിക്കുക മനസ്സിന് പ്രത്യേകം ആനന്ദം തരുന്ന
അനുഭവമാണ് . ചുമതലകളില്ലാതെ സ്നേഹവും വാത്സല്യവും മൊത്തമായി വാരിക്കോരികൊടുക്കാം എന്നതാണ് അപ്പൂപ്പനും അമ്മുമ്മക്കുമുള്ള വിശേഷഭാഗ്യം .
22.

Monday 19 March 2012

56.ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആത്മനോമ്പരങ്ങള്‍ ( പുസ്തകപരിചയം )






പുസ്തകത്തിന്റെ പേര്‍ : CHIDHAMBARA SMARANA
പ്രസാധകര്‍ : ഡി സി ബുക്സ് 
ഗ്രന്ഥകാരനെക്കുറിച്ച് :
1957ല്‍ പറവൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിരുദമെടുത്തു.
എറണാകുളം സബ്ബ് ട്രഷറിയില്‍ ജോലിചെയ്യുന്നു.
ഗ്രന്ഥകാരന്റെ മറ്റ് കൃതികള്‍ :
പതിനെട്ട് കവിതകള്‍ (1980)
അമാവാസി (1982)
ഗസല്‍ (1987)
മാനസാന്തരം ( 1994)
200ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രന്‍ ചൂള്ളിക്കാടിന്റെ കവിതകള്‍ 2001 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി . 

എങ്കിലും അവാര്‍ഡ് സ്വീകരിച്ചില്ല.
പുസ്തകത്തെക്കുറിച്ച് :
1. ഒരു അമേരിക്കന്‍ മൊഴി ,“ കുട്ടികള്‍ക്ക് നാട്ടില്‍ കഴിയുവാന്‍ പറ്റില്ലെടോ . അവര്‍ ഇവിടത്തുകാരായിപ്പോയി . പിന്നെ കുശുമ്പും പോരും 

പരദൂഷണവും തൊഴിലാക്കിയ ബന്ധുക്കളും നാട്ടുകാരുടേയും മുഖം കാണാന്‍ പോലും എനിക്ക് താല്പര്യമില്ല. ഇവിടെയാകുമ്പോള്‍ നമ്മളായി 

നമ്മുടെ പാടായി . ”
2.പരമദാരിദ്രവും അഭിമാനവും ഒരുമിച്ചൂചേരുന്ന അവസ്ഥയാണ് ഏറ്റവും ഭയങ്കരമായ നരകം .
3.ജീവിക്കാന്‍ സൌകര്യമുള്ളവന് കവിത നല്ലൊരു അലങ്കാരമാണ് . ഗതികെട്ടവന് കവിത്വം മഹാശാപവും .
4.വിശപ്പ് ഇല്ലാതാക്കാന്‍ ഭ്രാന്തിന് കഴിയുന്നില്ല .വിശപ്പാണ് പരമമായ സത്യം . ഭ്രാന്തുപോലും വിശപ്പ് മാറിയശേഷമേ ഉള്ളൂ.
5.അവിയല്‍ ഉണ്ടാക്കുന്നതെങ്ങനെ ?
ഏത്തക്കായ , ചേന , പച്ചപ്പയര്‍ , ഇളവന്‍ , മുരിങ്ങക്കായ തുടങ്ങി പറമ്പില്‍ നിന്ന് പറിച്ചെടുക്കുന്ന പച്ചക്കറികള്‍ ചെറുവിരല്‍ നീളത്തില്‍ 

അരിഞ്ഞ് മുളകുപൊടിയും മഞ്ഞള്‍പ്പോടിയും ഉപ്പും ചേര്‍ത്ത് തിരുമ്മി ഓട്ടുരുളിയിലിട്ടു വാഴയിലകൊണ്ട് അടച്ച് ചെറുതീയില്‍ വേവിക്കും . 

വെന്തുവരുമ്പോള്‍ പച്ചമാങ്ങയോ , വാളന്‍ പുളിയോ , തൈരോ തരമ്പോലെ ചേര്‍ക്കും . പുളിപിടിച്ചാല്‍ തേങ്ങയും ജീരകവും പച്ചമുളകും 

കറിവേപ്പിലയും ചതച്ചൊരുക്കി ഉരുളിയിലെ കഷണങ്ങളിലേക്കിടും . തീകെടുത്തിയ ശേഷം അപ്പോള്‍ പൊട്ടിച്ചു കഴുകിയെടുത്ത 

കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി യോജിപ്പിച്ച് വാഴയിലകൊണ്ട് മൂടിവെക്കും . പത്തുമിനിട്ടു കഴിഞ്ഞ് വാഴയിലപൊക്കുമ്പോള്‍ 

പറമ്പിന്റെ പടിഞ്ഞാറെ മൂലയിലിരുന്നു കളിക്കുന്ന ഞങ്ങള്‍ കുട്ടികള്‍ക്കും കൂടി അടുക്കളയിലെ അവിയലിന്റെ വാസന കിട്ടും 
6. മനുഷ്യന്റെ അറിവിനും പാണ്ഡിത്യത്തിനും അവന്റെ ജന്മവാസനകളുടെമേല്‍ യാതൊരു നിയന്ത്രണവുമില്ലേ .ഒരു മനുഷ്യന്റെ യോഗ്യത 

നിര്‍ണ്ണയിക്കുന്നത് തീര്‍ച്ചയായും അവന്റെ പ്രതിഭയോ പാണ്ഡിത്യമോ അല്ല . പണം , അധികാരം , സ്ത്രീ എന്നീപ്രതിഭാസങ്ങളോട് അവന്‍ 

എടുക്കുന്ന നിലപാടാണ് . പണത്തേയും സ്ഥാനമാനങ്ങളേയും പ്രലോഭനങ്ങളേയും പുല്ലുപോലെ അതിജീവിച്ചിട്ടുള്ള എനിക്ക് സ്ത്രീ എന്ന 

മാരക പ്രലോഭനങ്ങളെ ഒരു തരത്തിലും അതിജീവിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ് ?
7.

Friday 16 March 2012

55..പഴശ്ശിരാജ കാലവും ജീവിതവും ( പുസ്തക പരിചയം )




പുസ്തകത്തിന്റെ പേര്‍ : പഴശ്ശിരാജ കാലവും ജീവിതവും 
ഗ്രന്ഥകാരന്‍ : ഡോ .കെ.കെ .എന്‍ .കുറുപ്പ് 
പ്രസാധകര്‍ : മെലിന്‍ഡ ബുക്സ് 
ഗ്രന്ഥകാരനെക്കുറിച്ച് :
1939 ഫെബ്രുവരി 13 ന് കോഴിക്കോട് ജില്ലയില്‍ അഴിയൂരില്‍ ജനനം .
ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം .
ചരിത്രത്തില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം ; പി എച്ച് ഡി കോഴിക്കോട് സര്‍വ്വകലാശാല 
അതേ സര്‍വ്വകലാശാലയില്‍ ചരിത്രവകുപ്പില്‍ അദ്ധ്യാപകന്‍ .
1991 ല്‍ വകുപ്പ് അദ്ധ്യക്ഷന്‍ .
19998- 2002 വരെ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ .
2006 ല്‍ തൃപ്പൂണിത്തുറ  ഹില്‍പാലസ്സിലെ പൈതൃക പഠനകേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍ .
ഭാര്യ : പ്രോഫസര്‍ മാലിനി കുറുപ്പ് .
മക്കള്‍ : മീന , നളിന്‍ കുമാര്‍ 
വിലാസം :
പൂമാലിക , ചോമ്പാല , പി.ഒ.673608


54.വിനയയുടെ ആത്മകഥ ( പുസ്തക പരിചയം )



53.ജോര്‍ജ് ഓണക്കൂറിന്റെ അമേരിക്കന്‍ പര്യടനം ( പുസ്തക പരിചയം )





പുസ്തകത്തിന്റെ പേര്‍ : അടരുന്ന ആകാശം 
ഗ്രന്ഥകാരന്‍ : ജോര്‍ജ് ഓണക്കൂര്‍ 
ഗ്രന്ഥകാരനെക്കുറിച്ച് : 1941 നവംബര്‍ 18 ന് മുവ്വാറ്റുപുഴയില്‍ ജനിച്ചു.
നോവലിസ്റ്റ് , കഥാകാരന്‍ , തിരക്കഥാകൃത്ത് , സഞ്ചാരസാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍ .
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി അഞ്ചുവര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
പ്രസാധകര്‍ : കറന്റ് ബുക്സ്
പുസ്തകത്തെക്കുറിച്ച് :
1. അമേരിക്കന്‍ യാത്രയില്‍ ഞാന്‍ സന്ദര്‍ശിച്ച ഭവനങ്ങളിലൊന്നും ടെലിവിഷന്റെ മുന്നിലെ കുത്തിയിരിപ്പ് ദൃശ്യമായില്ലെന്ന് രേഖപ്പെടുത്താതെ വയ്യ .ജനങ്ങള്‍ ജോലിയില്‍ വ്യാപൃതരാണ് . വിശ്രമവേളകള്‍ കുറവായിരിക്കും . അത്തരം അവസരങ്ങള്‍ തന്നെ
ഫോണ്‍ ചെയ്തും കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞും ചെലവിടുന്നതാണ് എല്ലാവര്‍ക്കും  താല്പര്യം .  ശനി , ഞായര്‍ എന്നീദിവസങ്ങളില്‍ വിവിധ സംഘടനകളുടെ വകയായി നടത്തുന്ന കലാ സാംസ്കാരിക പരിപാടികളില്‍ പങ്കുകൊള്ളാനും സമയം കണ്ടെത്തുന്നു.ഈയിടെ
യായി വിധ ദേശക്കാരുടെ കൂട്ടായ്മ ഏറി വരുന്നുണ്ട് .
2.ഇന്ത്യയില്‍ നിന്ന് കുടിയേറിയ സമൂഹത്തിന്റെ പുതിയ തലമുറ ഇപ്പോള്‍ ഇവിടെ വളര്‍ന്ന് സ്വതന്ത്ര വഴികള്‍ തേടാന്‍ പ്രായമായിരിക്കുന്നു. പലരും തേടുന്ന വഴികള്‍ ഇന്ത്യന്‍ ശീലങ്ങളില്‍ പഴകിപ്പോയ മാതാപിതാക്കള്‍ക്ക് പരിചിതമോ പ്രിയംകരമോ അല്ല .
ലിംഗബോധത്തെക്കുറിച്ച് സദാ ബോധമുണര്‍ന്ന് അടുത്തിരുന്നാല്‍ പോലും വ്യഭിചാരമാകുമെന്ന് ഭയന്ന് വളര്‍ന്നവര്‍ . അറിയാതെ
സംഭവിക്കുന്ന ഒരു മൃദു സ്പര്‍ശം പോലും സദാചാരഭൃശമാകുമെന്ന് അവര്‍ പഠിച്ചുവെച്ചത് . അത്തരം മാതാപിതാക്കളുടെ അമേരിക്കന്‍
മക്കള്‍ ഒരാണ്‍കുട്ടിയുടെയോ പെണ്‍കുട്ടിയുടെയോ സ്നേഹിതരാവുക ; ആ സ്നേഹം ശാരീരിക സ്പര്‍ശത്തിലൂടെ തീവ്രമായി പ്രകാശിപ്പിക്കുക.
ഒരുമിച്ചു യാത്ര ചെയ്യുക ; താമസിക്കുക പോലും ചെയ്യുക . ഇത്തരം സ്വാതന്ത്യങ്ങള്‍ മലയാളി മനസ്സുകള്‍ക്ക് ഉള്‍ക്കോള്ളുക അസാദ്ധ്യം
തങ്ങള്‍ കഷ്ടപ്പെട്ട് ജോലി ചെയ്ത് വീടും കാറും  സമ്പാദ്യവുമൊക്കെ   ഉണ്ടാക്കുമ്പോള്‍  മക്കള്‍ അതിലൊന്നും ഭ്രമിക്കാതെ സ്വന്തം വഴികള്‍ തേടുക . സ്വാതന്ത്യം പ്രഖ്യാപിക്കുക . ഇതൊക്കെ ഊഹാതീതമായ ദുഃഖങ്ങളാണ് . ഓമനിച്ചൂ വളര്‍ത്തിയ ഒരേ ഒരു മകനോ
മകളോ ഉള്ളത് പതിനെട്ടു വയസ്സുകഴിഞ്ഞ ബലത്തില്‍ വേറിട്ടു താമസിക്കുകയൂം  ഇഷ്ടപ്പെട്ടവരെ കൂടെ പൊറുപ്പിക്കുകയും ചെയ്യുമ്പോള്‍
മാതാപിതാക്കള്‍ക്ക് രക്തസമ്മര്‍ദ്ദം ഏറാതിരുന്നാലേ അത്ഭുതപ്പെടാനുള്ളൂ .
3.നാട്ടില്‍ ജോലി എന്നതിനര്‍ഥം പ്രതിമാസം നിശ്ചിത വരുമാനം ഉറപ്പായ സുഖകരമായ മേഖല എന്നാണ് . പ്രത്യേക പ്രാഗല്‍ഭ്യമോ
അര്‍പ്പണബോധമോ പ്രകടമായില്ലെങ്കില്‍പോലും കാലാകാലങ്ങളില്‍ പ്രമോഷനുകള്‍ ലഭ്യമാകുകയും സര്‍വ്വീസിന്റെ ഒടുവില്‍ റിട്ടയര്‍മെന്റ്
ആനുകൂല്യങ്ങള്‍ വന്നുചേരുകയും ചെയ്യും.
4.അമേരിക്കയില്‍ കഴിയുന്ന നമ്മുടെ പെണ്‍കുട്ടികള്‍ ഔദ്യോഗിക ജീവിതവും ഗാര്‍ഹിക സംവിധാനങ്ങളും സമര്‍ഥമായി
സമന്വയിപ്പിക്കുന്നത് ഞാന്‍ നോക്കിക്കണ്ടു. ആധുനിക സൌകര്യങ്ങള്‍ സുലഭമായതുകൊണ്ടുമാത്രം കൈവരുന്നതല്ല വ്യക്തി
ജീവിതത്തിലെ അടുക്കും ചിട്ടയും . ഒരു ജോഡി ചെരുപ്പില്‍ കാണാതായ ഒന്നിനുവേണ്ടി മണിക്കൂറുകള്‍ തെരയുന്നതും അന്നന്ന്
ഉടുത്തൊരുങ്ങനുള്ള വസ്ത്രങ്ങള്‍ ഓരോന്നും എവിടെയെന്നറിയാതെ വലയൂന്നതും ബാഗും കുടയുമൊക്കെ എവിടെ വെച്ചെന്ന്
ഓര്‍മ്മിക്കാനാവാതെ വിഷമിക്കുന്നതും കേരളത്തിലെ ഉദ്യോഗസ്ഥകളുടെ ദൈന്യം ദിന പ്രശ്നങ്ങളാണ് .ഈ ബദ്ധപ്പാടുകള്‍ അമേരിക്കന്‍
ചിട്ടകളില്‍ തീരെ ദൃശ്യമല്ല . ഓരോന്നും അതാതിന്റെ സ്ഥാനത്ത് സുരക്ഷിതമായിരിക്കുന്നു.

Sunday 4 March 2012

52.ആടുജീവിതം ( പുസ്തകപരിചയം )






പ്രസാധകര്‍: ഡി.സി.ബുക്സ് 
ഗ്രന്ഥകര്‍ത്താവിന്റെ പേര്‍: ബെന്യാമിന്‍
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് :
കഥാകൃത്ത് , നോവലിസ്റ്റ് .
പത്തനംതിട്ടജില്ലയിലെ കുളനടം സ്വദേശി
ബഹറിനില്‍ ജോലിചെയ്യുന്നു.
ആനുകാലികങ്ങളില്‍ കഥകളും നോവലും എഴുതുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട് .
മറ്റുപുസ്തകങ്ങള്‍ 
ഇരുണ്ട വനസ്ഥലികള്‍ ( കുറിപ്പുകള്‍ )
അബീശഗില്‍ ( നോവല്‍ ) 
പെണ്‍‌മാറാട്ടം , യൂത്തനേസിയ ( കഥാസമാഹാരം )
പ്രവാചകന്മാരുടെ രണ്ടാം പുസ്തകം ( നോവല്‍ )
അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍ ( നോവല്‍ )
വിലാസം :
മണ്ണില്‍ പുത്തന്‍ വീട് 
കുളനട തപാല്‍ 
ഞെട്ടൂര്‍ , പന്തളം 
പത്തനംതിട്ട-689503
ഇമെയില്‍ : benyamin39812111@gmail.com
പുസ്തകത്തെക്കുറിച്ച് :
1.പാല്‍ കുടിക്കുന്ന ആട്ടിന്‍‌കുട്ടിയെപ്പോലും തള്ളയോടോപ്പമല്ല വിടുന്നത് . കുട്ടി വേറെ , തള്ള വേറെ . ഒരു ആട്ടിന്‍ കുട്ടിയേയും തള്ളയുടെ മുലയില്‍ നിന്ന് നേരിട്ട് കുടിക്കാന്‍ അനുവദിക്കുകയില്ല.എല്ലാത്തിനും കറന്നു കൊടുക്കുകയാണ് . അതും ഒന്നിച്ച് . ഒരു തൊട്ടിയില്‍ 
.അപ്പോള്‍ ഏതമ്മയുടെ പാല്‍ ഏത് കുട്ടി കുടിക്കുന്നു. ? മണം കൊണ്ടും രുചികൊണ്ടും സ്പര്‍ശം കൊണ്ടുമല്ലേ ഒരു കുട്ടി അമ്മയെ തിരിച്ചറിയുന്നത് . ആടായാലും പട്ടിയായാലും പശുവായാലും മനുഷ്യനായാലും അങ്ങനെത്തന്നെയാവണം . അപ്പോള്‍ ഒരാടിനുമതിന്റെ 
അമ്മയുമായി അല്ലെങ്കില്‍ അതിന്റെ കുട്ടിയുമായി ഒരു ആത്മബന്ധമുണ്ടാകാതിരിക്കലാണോ ഈകൂട്ടക്കുടിപ്പീരുകൊണ്ട് ഉദ്ദേശിക്കുന്നത് 
.ആവോ ? ആര്‍ക്കറിയാം . ഇതാണ് അറബികളുടെ രീതി .
2. ഒരാടിനെ കറക്കുവാന്‍ ഒരിക്കലും അതിന്റെ പിന്നിലൂടെ  ചെല്ലരുത് . മുന്നിലൂടെ വേണം ചെല്ലാന്‍ . ചെന്നാലുടന്‍ കറകുവാന്‍ തുടങ്ങരുത് . പതിയെ അതിന്റെ കവിളിലും ചെവിയിലും തലയിലും തലോടി കുട്ടിയെ എന്ന മട്ടില്‍ ലാളിക്കണം പുറത്ത് ഒന്ന് തടവണം , 
മുതുകത്ത് തട്ടണം .പിന്നെ പതിയെ അതിന്റെ അടുത്ത്  ഒരു വശത്ത്  ഇരിക്കണം . അടിവയറ്റില്‍ രണ്ടുമൂന്നു തവണ തലോടണം . പിന്നെ പതിയെ മുലയില്‍ ഒന്നു തൊടണം . ആട് ഒന്ന് ഞെളിപിരികൊള്ളും . മനുഷ്യന് മാത്രമല്ല ആടുകള്‍ക്കുമുണ്ട് ഇക്കിളി . ഒരു 
കന്യകയുടേതുപോലെ . പതിയെ അതിന്റെ മുലയില്‍ പിടിച്ച് തലോടി അതിന്റെ ഇക്കിളി മാറ്റണം . നാട്ടിലാണെങ്കില്‍  ഈ പണികളെല്ലാം 
അതിന്റെ കുട്ടി ചെയ്തോളും . അമ്മയും കുഞ്ഞും തമ്മിലുള്ള അഗാധമായ സ്നേഹത്തിന്റെ ചേര്‍ന്നുരുമ്മലുകളില്‍ ഇക്കിളി മാറി ചുരത്തിത്തുടങ്ങുന്ന മുലമാത്രം കറന്നാല്‍ മതി . ഇവിടെ ഇക്കിളിമാറ്റാനും ചുരത്തല്‍ തുടങ്ങാനും കുട്ടികളില്ല. അതുകൊണ്ട് ആ പണികൂടി 
നാം തന്നെ ചെയ്യണം . ഇക്കിളി മാറി എന്നുറപ്പായാല്‍ തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്തുപിടിച്ച് മുകളില്‍നിന്ന് താഴേക്ക് മുല പതിയെ 
പീച്ചണം അതൊരിക്കലും വേദനിക്കുന്ന തരത്തിലാവരുത് . എന്നാല്‍ പാല്‍ വരാന്‍ പാകത്തില്‍ മുറുക്കെ ആയിരിക്കണം . വളരെ 
പതിയെ മാത്രം ശീലിച്ചെടുക്കാവുന്ന ഒരു പാകമാണിത് . ആ പാകത്തിന്റെ തിട്ടമാണ് ഒരു കറവക്കാരന്റെ ജോലിമൂല്യം .
3.ഒരു പാത്രം കയ്യില്‍ വെച്ചിട്ട് മറുകയ് കൊണ്ട് ഒരിക്കലും കറക്കുവാന്‍ ശ്രമിക്കരുത് . നല്ലൊരു ശീലമല്ലിത് . പാത്രം നിലത്തുവെക്കണം . 
ഒരു കൈകൊണ്ട് പീച്ചൂമ്പോള്‍ മറുകൈകൊണ്ട് മുല ഒന്നു തടവിക്കൊടുക്കണം . ഏത് ചാട്ടക്കാരി ആടും അവിടെ നില്‍ക്കും . നമ്മെ 
തൊഴിക്കില്ല , ചാടില്ല , പാത്രം തട്ടി മറിക്കില്ല. 
4.ഒറ്റക്ക് ജീവിതത്തെ നേരിടാന്‍ ഒറ്റക്ക് തൊഴില്‍ പരിശീലനം നേടാന്‍ ഒറ്റക്ക് ഒരു ജീവി സമൂഹത്തെ പരിരക്ഷിക്കാന്‍ ഞാന്‍ പഠിക്കയായിരുന്നു. 
5. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹര്‍മായ കാഴ്ച മരുഭൂമിയിലെ സൂര്യാസ്തമനമാണ് .
6.ഏതൊരു യാതനയും നമുക്ക് സഹിക്കാം പങ്കുവെക്കാന്‍ ഒരാള്‍ നമുക്കൊപ്പമുണ്ടെങ്കില്‍ ......
7.ആവശ്യത്തിനു വാ‍ക്കുകള്‍ പുറത്തുവിടുക എന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ സ്വസ്ഥത .
8.


Thursday 1 March 2012

50.ഹിപ്‌നോട്ടിസം ഒരു പഠനം ( പുസ്തക പരിചയം )






ഗ്രന്ഥകാരന്റെ പേര് : ജോണ്‍സണ്‍ ഐരൂര്‍
പ്രസാധകര്‍ : കറന്റ് ബുക്സ് 
ഗ്രന്ഥകാരനെക്കുറിച്ച് :
1946 ഡിസംബര്‍ 4 ന് ജനിച്ചു.
ഔപചാരിക വിദ്യാഭ്യാസത്തിനുശേഷം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു.
കറന്റ് ബുക്സില്‍ സെയില്‍സ് മാനേജരായും ബ്രാഞ്ച് മാനേജരായും സേവനമനുഷ്ടിച്ചിട്ടുണ്ട് .
കമ്പി - തപാല്‍ വകുപ്പില്‍ ആര്‍ എം എസ് ക്ലാസ് 3 യൂ‍ണിയന്‍ സെക്രട്ടറിയായിരുന്നു.
അടിയന്തിരാവസ്ഥക്കാലത്ത് സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തു.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ നാഷണല്‍ ഒക്യുപ്പേഷണല്‍ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം അംഗീകൃത ഹിപ്‌നോതെറാപ്പി പ്രാക്ടീഷണര്‍ ഡിപ്ലോമ 
ലഭിക്കുന്ന ആ‍ദ്യത്തെ ഭാരതീയനാണ് . 
പ്രധാന കൃതികള്‍ :
ഭക്തിയും കാമവും 
ഹിപ്‌നോട്ടിസം ഒരു പഠനം 
ബലാല്‍ക്കാരം ചെയ്യപ്പെടുന്ന മനസ്സ് 
അനുസരണക്കേടിന്റെ സുവിശേഷം 
പ്രതീകങ്ങള്‍ മനശ്ശാസ്ത്ര ദൃഷ്ടിയില്‍ 
യുക്തിചിന്ത ( വിവര്‍ത്തനം )
വിലാസം :
ജോണ്‍സണ്‍ ഐരൂര്‍ , നിലമ്പൂര്‍ -679329
ഇ മെയില്‍ :  eyeroor@sathyam.net.in
Website : www.hypnotradition.com

പുസ്തകത്തെക്കുറിച്ച് :
1.മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉന്നത നാഡീവ്യൂഹത്തിന്റെ വിവിധ കേന്ദ്രങ്ങളുടെ നിയന്ത്രണത്തിലാണ് . അദ്ധ്വാ‍നിക്കുമ്പോഴും ഒന്നും ചെയ്യാതെ ഉണര്‍ന്നിരിക്കുമ്പോഴും ഉന്നത നാഡീകേന്ദ്രം പ്രവര്‍ത്തന നിരതമാണ് .ഏറെ നേരത്തെ പ്രവര്‍ത്തനം കൊണ്ട് 
ക്ഷീണിക്കുന്ന നാഡീകേന്ദ്രത്തിന് വിശ്രമം ആവശ്യമായിത്തീരുന്നു.

2.താളലയത്തില്‍ പാടുമ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് എന്തുകൊണ്ടാണ് ?
ഒരേ രീതിയിലുള്ള ഉത്തേജനം അധികരിച്ചതുമൂലം കുഞ്ഞിന്റെ നാഡീവ്യുഹകേന്ദ്രത്തിന് ക്ഷീണം സംഭവിക്കുകയൂം തന്മൂലം പ്രസ്തുത നാഡീകേന്ദ്രത്തിത്തില്‍ ഒരു തരം നിരോധനം വന്നുഭവിക്കുകയും ചെയ്യുന്നു.അതായത് ആഭാഗം പ്രവര്‍ത്തന രഹിതമായി അഥവാ 
ഉറങ്ങി എന്നര്‍ത്ഥം . ആ നിരോധനം ക്രമേണ മസ്തിഷ്കത്തെ മൊത്തം വ്യാപിക്കുന്നതോടെ പൂര്‍ണ്ണമായ ഉറക്കമായി മാറുന്നു. പ്രസംഗം 
കേട്ടുകൊണ്ടിരുന്ന് ഉറങ്ങുന്നവരെ പലരും കണ്ടുകാണുമല്ലോ .
നമ്മള്‍ തന്നെ ഒരേ വിഷയത്തില്‍ ഏറെ നേരം  ശ്രദ്ധിച്ചൂകൊണ്ടിരുന്നാല്‍ ക്രമേണ ബോറടിച്ചൂ ഉറങ്ങുന്നതിന്റെ പിന്നിലുള്ള ശാസ്തവും 
ഇതുതന്നെ .
ആ‍വര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ഉത്തേജനം നാഡീകേന്ദ്രത്തില്‍ നിരോധനം ഏര്‍പ്പെടുത്തുകയും പ്രസ്തത നിരോധനം പടര്‍ന്ന് നാം 
ഉറങ്ങുകയും ചെയ്യുന്നു.
3.സാധാരണ ഉറക്കത്തിന്റെ കാ‍രണങ്ങള്‍ തന്നെയാണ് ഹിപ്‌നോട്ടിക് നിദ്രയുടെയും കാരണങ്ങള്‍ . ഒരേ ശബ്ദം തന്നെ ആവര്‍ത്തിച്ചു 
കേള്‍ക്കുന്നതിലൂടെയോ , പ്രകാശമുള്ള വസ്തുവില്‍ ദൃഷ്ടികേന്ദ്രീകരിക്കുന്നതിലൂടെയോ മസ്തിഷ്കത്തിന്റെ നാഡീവ്യൂഹത്തിന്റെ 
ശ്രവ്യ-ദൃശ്യകോശങ്ങള്‍ക്ക് തളര്‍ച്ച ബാധിക്കുന്നു. പ്രസ്തുത തളര്‍ച്ച അധവാ ക്ഷീണം ആ മേഖലയില്‍ നിരോധനം ഏര്‍പ്പെടുത്തുന്നു.പ്രസ്തുത 
നിരോധനം മസ്തിഷ്കമാസകലം വ്യാപിക്കുന്നതിനിടയില്‍ ഹിപ്‌നോട്ടൈസറുമായി റാപ്പോര്‍ട്ട് സ്ഥാപിക്കുന്നതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ 
നല്‍കുന്നതുമൂലം സെന്‍‌ട്രി പോസ്റ്റ് നിലനില്‍ക്കുന്നു. പ്രസ്തുത സെന്‍‌ട്രി പോസ്റ്റിന്റെ പ്രവര്‍ത്തനഫലമാണ് , ഉറക്കത്തില്‍ 
ഹിപ്‌നോട്ടൈസര്‍ക്ക് നിദ്രാവിധേയനുമായി ആശയവിനിമയം നടത്തുവാന്‍ കഴിയുന്നത് .
4. മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തെ ഉന്നത നാഡീവ്യൂഹപ്രവര്‍ത്തനം എന്നും താഴ്ന്ന നാഡീവ്യൂഹപ്രവര്‍ത്തനം എന്നും രണ്ടാ‍യി തരം 
തിരിച്ചിട്ടുണ്ട് . താഴ്ന്നതരം നാഡീവ്യുഹപ്രവര്‍ത്തനങ്ങള്‍ ജന്മസഹജമാണ് . വിശപ്പ് , ദഹനം, സ്വയം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ , 

പ്രതിരോധം എന്നിവയൊക്കെ നാഡീവ്യൂഹത്തിന്റെ താഴ്ന്നതരം പ്രവര്‍ത്തനത്തില്‍ പെടുന്നു. 
കാമം , വാത്സല്യം , പാരമ്പര്യവുമായി ബന്ധപ്പെട്ട സവിശേഷതകള്‍ എന്നിവയും നാഡീവ്യൂഹത്തിന്റെ താഴ്ന്ന പ്രവര്‍ത്തനങ്ങളില്‍ 
പെടുന്നവയാണ് . 
ജീവന്റെ മൊത്തം കാലഘട്ടത്തിനുള്ളിലായി നാം ആര്‍ജ്ജിക്കുന്ന ഉന്നത നാഡീവ്യൂഹപ്രവര്‍ത്തനം ( മനസ്സ് ) ബാഹ്യലോകവുമായുള്ള 
നമ്മുടെ ബന്ധത്തെ ഉറപ്പിക്കുന്നു. മനുഷ്യന്റേയും മൃഗങ്ങളുടെയും  പെരുമാറ്റവ്യത്യാസത്തിന്റെ നിര്‍ണ്ണായകത്വം സ്ഥിതിചെയ്യൂന്നത് ഈ 

ഉന്നത നാഡീവ്യൂഹ പ്രവര്‍ത്തനങ്ങളിലാണ് .  ഇതാണ് കണ്ടീഷന്‍ഡ് റിഫ്ലക്സൂകളുടെ അടിസ്ഥാനം .
താഴ്ന്ന നാഡീവ്യൂഹ പ്രവര്‍ത്തനങ്ങള്‍ സഹജവാസനകളുടെ അഥവാ‍ വികാരങ്ങളുടെ അടിസ്ഥാനമാണെങ്കില്‍ ഉന്നത 
നാഡീവ്യൂഹപ്രവര്‍ത്തനങ്ങള്‍ ജന്മവാസനകള്‍ ഒഴികെയുള്ള മറ്റെല്ലാ വിധേയത്വങ്ങളുടെയും അടിസ്ഥാനമാണ് . 
5. മനസ്സിന് ബോധം , ഉപബോധം , അബോധം എന്നിങ്ങനെ മൂന്ന് മേഖലകള്‍ ഉണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ചത് സിഗ്മണ്ട് 
ഫ്രോയിഡ് ആണ് . എന്നാല്‍ ഇന്ന് ശാസ്ത്രത്തിന്റെ വികാസത്തില്‍ അടിസ്ഥാന രഹിതങ്ങളായ പ്രസ്തുത നിഗമനങ്ങള്‍ 
പിന്‍‌തള്ളപ്പെട്ടിരിക്കയാണ് . 
6.ആധുനിക ശാസ്ത്രീയ നിര്‍വ്വചനപ്രകാരം മസ്തിഷ്കത്തിന്റെ വൈദ്യുത രാസപ്രവര്‍ത്തനം ആണ് മാനസിക പ്രവര്‍ത്തനം എന്ന പേരില്‍ 
അറിയപ്പെടുന്നത് . ദഹനം , ശ്വാസോച്ഛാസം എന്നൊക്കെ പറയുന്നതുപോലെ ഒരു ക്രിയാ നാമമാണ് മനസ്സ് എന്നതും .
7.ആധുനിക കാഴ്ചപ്പാടില്‍ മനസ്സിന്റെ അബോധ പ്രവര്‍ത്തനം എന്നുപറയുന്നത് പെട്ടെന്ന് നടത്തുന്ന സ്വയം പ്രവര്‍ത്തനങ്ങളാണ് . 
കണ്ണില്‍ എന്തെങ്കിലും വിഴാന്‍ പോകുമ്പോള്‍ കണ്‍പോളകള്‍ അടയുന്നത് അത്തരം ഒരു അബോധ പ്രവര്‍ത്തനം ആണ് . ( അണ്‍കോണ്‍ഷ്യസ് ആക്ഷന്‍ ) അങ്ങനെ സംഭവിക്കുന്നത് അബോധമനസ്സിന്റെ പ്രവര്‍ത്തനമല്ല . മറിച്ച് അണ്‍ കണ്ടീഷന്‍ഡ് 
റിഫ്ലക്സിന്റെ ജന്മവാസനയുടെ ഫലമായാണ് . ഫ്രോയിഡിന്റെ അബോധമെന്ന മനസ്സിന്റെ തട്ട് ഇന്ന് ഒരു മനശ്ശാസ്ത്ര തത്ത്വമായി 
അംഗീകരിക്കപ്പെടുന്നില്ലെങ്കിലും നമ്മുടെ അക്കാഡമിക് മനശ്ശാസ്ത്രജ്ഞന്മാരില്‍ പലരും ഇന്ന് ഫ്രോയിഡിന്റെ അടിമകളാണ് . 
8. അതുപോലെ ഉപബോധ മാനസിക പ്രവര്‍ത്തനം ( സബ് കോണ്‍ഷ്യസ് ആക്ടിവിറ്റി ) എന്ന് ആധുനിക മനശ്ശാസ്ത്രജ്ഞന്മാര്‍ 
പറയുന്നത് , സെന്‍സര്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഫ്രോയിഡിന്റെ ഉപബോധമനസ്സിനെക്കുറിച്ചല്ല , മറിച്ച് ചിന്തകളീലൂടെയും 
പ്രവര്‍ത്തനങ്ങളിലൂ‍ടെയും നാം ആര്‍ജ്ജിച്ച റിഫ്ലക്സുകള്‍ വര്‍ത്തമാന നിമിഷത്തിലെ മാനസിക പ്രവര്‍ത്തനങ്ങളില്‍ ചെലുത്തുന്ന 
സ്വാധീനത്തെയാണ് ഉപബോധമാനസിക പ്രവര്‍ത്തനം എന്നു പറയുന്നത് .
9.വസ്തുനിഷ്ഠ പ്രപഞ്ചത്തെ പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്‍ക്കൊണ്ട് , മസ്തിഷ്കത്തില്‍ ഔന്നത്യത്തോടെ പ്രതിഫലിപ്പിക്കുന്നതിനെയാണ് 
ബോധപ്രവര്‍ത്തനം എന്ന് ആധുനിക മന:ശ്ശാസ്ത്രം പറയുന്നത് . വ്യക്തിപരമായ സവിശേഷതയും അറിവും എല്ലം ഈ ഉന്നത 
നാഡീവ്യൂഹ പ്രവര്‍ത്തനഫലമായുള്ളതാണ് .
10. മൃഗങ്ങളെയും പക്ഷികളേയും ഹിപ്‌നൊട്ടിസം ചെയ്യാന്‍ കഴിയുമോ ?
  സര്‍ക്കസ്സുകളില്‍ ഈ രീതി കാണാവുന്നതാണ് ഇത് ഹിപ്‌നോട്ടിസം അല്ല കാറ്റലപ്സി എന്ന പേരിലറിയപ്പെടുന്ന ഒരു പ്രത്യേക ശാരീരികാവസ്ഥയാണ് .
11.സെല്‍ഫ് ഹിപ്‌നോസിസ് എന്ന സാങ്കേതിക സംജ്ഞയാല്‍ വിശേഷിക്കപ്പെട്ടിരുന്നില്ലെങ്കിലും , പ്രാചീന കാലം മുതല്‍ തന്നെ മനുഷ്യന്‍ സ്വയം ഹിപ്‌നോട്ടിക മയക്കത്തില്‍ എത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അനുഷ്ഠിച്ചിരുന്നു. ധ്യാനം , തപസ്സ് എന്നിവയൊക്കെ 
അനുഷ്ഠിക്കുന്നതിലൂടെ പ്രാചീന മഹര്‍ഷിമാരും മുസ്ലീം സൂഫികളും എത്തിച്ചേര്‍ന്നിരുന്നത് സെല്‍ഫ് ഹിപ്‌നോസിസിലാണ് .നാഡീ 
ഞെരമ്പുകളുടെ പിരിമുറുക്കം കുറച്ച് മനസ്സ് ഏകാഗ്രമാക്കി കുറേ നേരം ഇരിക്കുമ്പോള്‍ ഏതൊരു വ്യക്തിയും ഹിപ്‌നോട്ടിക് മയക്കത്തില്‍ 
ആയിത്തിരുന്നു. ധ്യാനാവസ്ഥയില്‍ സംഭവിക്കുന്നത് ഇതാണ് . ഏതെങ്കിലും ഒരു പ്രത്യേക സംഗതിയെപ്പറ്റി ഏകാഗ്രമായി 
ധ്യാനിച്ചുകൊണ്ടിരുന്നാല്‍ തല്‍ഫലമായി അനുഭവപ്പെടുന്ന ഹിപ്‌നോട്ടിക് മയക്കാവസ്ഥയില്‍ , ധ്യാനിക്കപ്പെട്ട വ്യക്തിയോ സംഭവമോ 
ധ്യാനനിരതന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും . ഈശ്വരനെ പ്രത്യക്ഷപ്പെടുത്തുവാന്‍ ധ്യാനിച്ചിരിക്കുന്നവന്റെ മുന്നില്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെടും, 
 12. സ്വയം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നതിലൂടെ ബോധപൂര്‍വ്വം കണ്ടീഷന്‍സ് റിഫ്ലക്സ് സ്ഥാപിക്കുന്ന മാര്‍ഗ്ഗത്തെയാണ് സ്വയം 
പ്രത്യയനം അഥവാ ആട്ടോ സജഷന്‍ എന്നു പറയുന്നത് . “ഞാന്‍ ദിവസം ചെല്ലുന്തോറും ക്ഷീണിച്ചൂ ക്ഷീണിച്ചൂ വരികയാണ് . ഈ 
നിലക്കുപോയാല്‍ ഞാനൊരു മാറാ രോഗിയായി തിരും  ” . എപ്പോഴും ഒരാള്‍ ഇങ്ങനെ വിചാരിച്ചൂകൊണ്ടിരിക്കയാണെങ്കില്‍ അയാല്‍ 
ദിനം പ്രതി ക്ഷീണീച്ചൂ വരുമെന്നു മാത്രമല്ല ; ഒരു രോഗവും ഇല്ലെങ്കിലും എല്ലാ രോഗവും അയാള്‍ക്കുള്ളതായി സ്വയം അനുഭവപ്പെടുകയും 
ചെയ്യൂം . ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള സ്വയം പ്രത്യയനം കൊണ്ട് ഒരാള്‍ സ്വയം മാറാരോഗിയായിത്തിരുന്നതിന്റെ ഏറ്റവും നല്ല 
ഉദാഹരണമാണിത് .
13.പദസൂചിക 
HYPNOTIC ILLUSION
SELF HYPNOTIST
LOWER NERVOUS ACTIVITY
HIGHER NERVOUS ACTIVITY
I.P.PAVLOV
SIGNAL
MAXIMILLAN HELL
FR.JOHN GASNER
ABBE JOSE CUSTODIADI FARIA
SUGGESTIVE THEREPUTICS
FREE ASSOCIATION
ELECTRO CHEMICAL ACI
UNCONSCIOUS ACTION
SUBCONSCIOUS ACTIVITY
AUTO SUGGESTION
HALLUCINATION
HYTRO HYPNOSIS