php
Followers
Monday, 15 November 2010
29. നിര്‍വാണം പ്രകൃതിജീവനത്തിലൂടെ ( സി.ആര്‍.ആര്‍. വര്‍മ്മയുടെ പുസ്തകം )
ഗ്രന്ഥകാരനെക്കുറിച്ച്
സി.ആര്‍ .ആര്‍ വര്‍മ്മ (29-1-1925 ----29-1-1999 ) . എഞ്ചിനീയറിംഗ് ബിരുദധാരിയായ വര്‍മ്മ പ്രകൃതി ജീവനത്തിലേക്ക്കടന്നുവന്നത് തികച്ചും യാദൃച്ഛിക മായിട്ടായിരുന്നു. ന്യൂഡല്‍ഹിയില്‍വെച്ച് പ്രകൃതിജീവനരംഗത്ത് സേവനം തുടര്‍ന്നിരുന്നസ്വാമിനാഥനുമായുണ്ടായ പരിചയം ഗുരുശിഷ്യബന്ധത്തില്‍ പരിണമിക്കുകയായിരുന്നു ചെയ്തത് . ആചാര്യന്റെ
കാലടികളെ പിന്‍തുടര്‍ന്ന് സേവനരംഗത്ത് പുതിയ മാനങ്ങള്‍ കണ്ടെത്തുവാനും വര്‍മ്മക്കു കഴിഞ്ഞു. ആരോഗ്യരംഗത്ത്ഒരു നിശ്ശബ്ദവിപ്ലവം സൃഷ്ടിക്കുവാനും ഈ കര്‍മ്മയോഗിക്കു കഴിഞ്ഞു .
പ്രസാധകര്‍:
വര്‍മ്മാജി മെമ്മോറിയല്‍ പ്രകൃതിജീവന ട്രസ്റ്റ് , മാനസരോവര്‍ , കാക്കനാട് , കൊച്ചി -682030
വില : 20 രൂപ .
പുസ്തകത്തെക്കുറിച്ച് :
1.ആസ്തമ , പ്രമേഹം , രക്തസമ്മര്‍ദ്ദം എന്നീ മൂന്ന് രോഗങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് .
എന്റെ രോഗം പ്രമേഹമാണ് അതിനാല്‍ ഞാന്‍ പ്രമേഹത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോരെ എന്ന് ചിലര്‍ക്ക്
തോന്നിയേക്കാം .പ്രകൃതി ചികിത്സയുടെ നോട്ടത്തില്‍ രോഗം ഒന്നേയുള്ളൂ .അത് ശരീരത്തില്‍ പലഭാഗത്ത് പല
തരത്തില്‍ പ്രത്യക്ഷപ്പെടാം . രോഗകാരണം ജീവിതത്തിലെ വികലതയാണ് .
2. പഴകിയ ഭക്ഷണം ചൂടാക്കിക്കഴിക്കുന്നതിലെന്താ തെറ്റ് ?
പഴകിയ ഭക്ഷണം വര്‍ജ്ജിക്കണം . പാകം ചെയ്ത് രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ ഭക്ഷണം ചീഞ്ഞുതുടങ്ങും. വീണ്ടും
ചൂടാക്കിയാല്‍ പുതുമ കിട്ടുകയില്ലെന്ന് ഓര്‍ക്കുക.
3. ആസ്തമാ രോഗിക്ക് പ്രത്യേക ഭക്ഷണരീതി ഉണ്ടോ?
ആസ്തമാരോഗി രാത്രി 6 മണിക്കുശേഷം ചോറോ ചപ്പാത്തിയോ പച്ചക്കഴികളോ പഴങ്ങളോ കഴിക്കരുത് .
ഇങ്ങനെ കഴിച്ചാല്‍ ആസ്തമ കൂടുന്നതിനിടവരുത്തും
4.മനുഷ്യമനസ്സിന് വേണ്ട മരുന്നുകള്‍ എന്തെല്ലാം ?
ക്ഷമ , തൃപ്തി , സന്തോഷം , സഹനശക്തി എന്നീമരുന്നുകള്‍ സ്വയം സമ്പാദിച്ചാല്‍ ജയം വേഗം സിദ്ധിക്കും .
5.ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവരും ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നവരും എന്നിങ്ങനെ ആളുകളെ
രണ്ടായി തരം തിരിക്കാം .
6.ശിശുക്കള്‍ വിശപ്പുമാറുന്നതുവരെ മാത്രമേ മുലകുടിക്കുകയുള്ളൂ. പിന്നെ വായില്‍ മുലവെച്ചുകൊടുത്താല്‍ പോലും കുട്ടികുടിക്കുകയില്ല . എന്നാല്‍ മനുഷ്യന്‍ മുതിര്‍ന്നാല്‍ സ്ഥിതി മാറി . വയറു നിറയുന്നതുവരെ അവന്‍ തിന്നും !!വയറുനിറഞ്ഞാല്‍ കുറച്ച് കടുമാങ്ങയോ മറ്റോ വായില്‍ വെച്ച് എരിവ് കൂട്ടി അല്പം അകത്താക്കും . ഒരിക്കല്‍ ഭക്ഷണം കഴിച്ചാല്‍വയറൊന്ന് അയഞ്ഞാലുടന്‍ അതിന്റെ മീതെ വീണ്ടും കുത്തിക്കയറ്റും . ഇതെല്ലാമാണ് രോഗങ്ങള്‍ക്കിടവരുത്തുന്നത് .
7. അരവയര്‍ വരെ ഭക്ഷണം കഴിക്കുക എന്നതാണ് ആരോഗ്യപരിപാലനത്തിന് ഉള്ള പ്രമാണം .
8.ഭക്ഷണം എന്തായാലും ശരി അത് ചവച്ചരച്ചേ കഴിക്കാവൂ. നന്നായി ഉമിനീരു കലരാത്ത വസ്തു ആമാശയത്തില്‍ ചെന്നാല്‍ ശരിയായി ദഹിക്കുകയില്ല. അല്പനേരമെങ്കിലും വായില്‍ സ്ഥിതിചെയ്യുന്ന വസ്തുവില്‍ മാത്രമേ ഉമിനീര്‍ ശരിക്ക് വ്യാപിക്കുകയുള്ളൂ. ഉമിനീര്‍ ശരിക്ക് പുറത്തുവരണമെങ്കില്‍ ഭക്ഷണം ചവാക്കണം ; വിഴുങ്ങരുത് .
9.ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് നിഷിദ്ധമാണ് . വെള്ളം ദഹനപ്രക്രിയക്ക് തടസ്സമുണ്ടാക്കും .ഭക്ഷണവസ്തുവിന്റെ മുഖ്യഭാഗവും ജലമാണ് . ആ ജലം മാത്രമേ ശരീരത്തിന് ആവശ്യമുള്ളൂ. ഉപ്പ് , മുളക് , പുളി എന്നിവ ഉപയോഗിക്കുന്നതുമൂലമാണ് നമുക്ക് വെള്ളം കുടിക്കണമെന്ന് തോന്നുന്നത് .
10.പഴങ്ങള്‍ നീര്‍ മാത്രമെടുത്ത് ഉപയോഗിക്കുന്നത് നല്ലതല്ല.
11. മനുഷ്യനെ വല്ലാതെ ആവേശിച്ചുകഴിഞ്ഞിട്ടുള്ള ദുര്‍ഭൂതങ്ങളാണ് പാലും മധുരവും . ഓരോ ജീവിയും അതിന്റെ സന്തതികള്‍ക്കുവേണ്ടി ചുരത്തുന്നതാണ് പാല്‍ .ഭക്ഷണം കഴിക്കാന്‍ പ്രായമായാല്‍ പിന്നെ പാല്‍ ഉപയോഗിക്കുന്നത് നിഷിദ്ധമാണ് . ഒരു ജീവിയുടെ പാല്‍ മറ്റൊരു ജീവി ഉപയോഗിക്കുന്നത് നിഷിദ്ധമാണ് . മധുരം കൂടിയേ തീരൂ എങ്കില്‍ ചക്കരയോ ശര്‍ക്കരയോ ഉപയോഗിക്കാം .
12.ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ രാവിലേയോ വൈകുന്നേരമോ അരമണിക്കൂര്‍ നേരം ദേഹമാകെ വെയില്‍
കൊള്ളുന്നത് നല്ലതാണ്.
13.വൈകുന്നേരം അരമണിക്കൂര്‍ നേരമെങ്കിലും കാറ്റുകൊള്ളുകയോ , കാറ്റില്ലാത്ത പക്ഷം നടക്കുകയോ ചെയ്യുന്നത് ആരോഗ്യസംവര്‍ദ്ധകമായിരിക്കും .
14. ഇങ്ങനെയെല്ലാം കഷ്ടപ്പെട്ട് ജിവിച്ചിട്ട് എന്തുകാര്യം ? ജീവിക്കുന്നിടത്തോളം കാലം സുഖമായി ജീവിച്ചിട്ട് മരിക്കുമ്പോള്‍ മരിക്കാം എന്നതാണ് ഇന്നുള്ളവരുടെ വേദാന്തം . ഇത് ശുദ്ധ അസം ബന്ധമാണ് . സുഖമായി ജീവിക്കുന്നതിനിടയില്‍ എത്ര ദുഃഖമാണ് കടിച്ചിറക്കേണ്ടിവരുന്നത് . സമ്പാദിക്കുന്ന പണത്തിന്റെ സിംഹഭാഗവും ഡോക്ടര്‍ക്കും മരുന്നിനുമായി
ചിലവഴിക്കേണ്ടിവരുന്നു. കുട്ടികള്‍ക്ക് സുഖമായി ജീവിക്കുവാനുള്ള അവസരം നിഷേധിക്കുന്നു. രോഗഗ്രസ്ഥനായി കിടന്നാല്‍ അവനും അവന്റെ കുടുംബാംഗങ്ങളും മാത്രമല്ല , നാട്ടുകാര്‍ക്കുപോലും ദുരിതം ഉണ്ടാക്കുന്നു. അല്പം ചില സുഖങ്ങള്‍ അനുഭവിക്കുന്നതിനുവേണ്ടി എന്തെല്ലാം ദുരിതങ്ങളാണ് അനുഭവിച്ചുതീര്‍ക്കേണ്ടിവരുന്നത് . പ്രകൃതി ജീവനംഎന്ന കഷ്ടപ്പാട് അല്പം സഹിച്ചാലാകട്ടെ , ഇതില്‍ നിന്നെല്ലാം മുക്തി നേടാം കുട്ടികള്‍ക്ക് ശോഭനമായ ഒരു ഭാവി ഉണ്ടാക്കാം .
Saturday, 30 October 2010
28. ഉന്നത ജീവിത നിയമങ്ങള്‍ ( ആനിബസന്റ് എഴുതിയ പുസ്തകം)
പരിഭാഷകനെക്കുറിച്ച് :
എം.ജി.കെ നായര്‍
വിലാസം :എസ്. 28, ശങ്കര്‍ നഗര്‍ , കൊല്ലം - 1
ബ്ലോക്ക് ഡവലപ് മെന്റ് ഓഫീസര്‍ , സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
പുസ്തകത്തെക്കുറിച്ച് :
തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഭാരതഘടകത്തിന്റെ വാരണാസിയില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തില്‍ആനി ബസന്റ് ചെയ്ത പ്രഭാഷണങ്ങളാണിവ .അതായത് The Laws of Higher life എന്ന പുസ്തകത്തിന്റെപരിഭാഷയാണിത് . ആദ്ധ്യാത്മിക പന്ഥാവിലേക്ക് പ്രവേശിക്കുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക്വഴികാട്ടിയായുള്ള ഒരു ഉത്തമ ഗ്രന്ഥമാണിത് .
പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പും പ്രൌഡഗംഭീരമാണ് . ഇത് എഴുതിയത് കൊല്ലം തിയോസഫിക്കല്‍ ലോഡ്‌ജ്പ്രസിഡണ്ട് ശ്രീ രവീന്ദ്രന്‍ നായരാണ്.
അത് ഇങ്ങനെ പോകുന്നു.
......................
ആത്മീയ പ്രകാശം കണ്ടെത്താനുള്ള ശ്രമം ആരംഭിക്കേണ്ടത് എല്ലാവര്‍ക്കും നന്മ ലഭിക്കാനുള്ള സത്യസന്ധമായആഗ്രഹത്തിലൂടെ അയിരിക്കണം. സ്വന്തം ഉയര്‍ച്ചക്കോ നേട്ടത്തിനോ വേണ്ടി ആത്മീയമാര്‍ഗ്ഗംസ്വീകരിക്കേന്റതില്ല.ലോകാരംഭം മുതല്‍ക്കേ അനേക ദശലക്ഷം മനുഷ്യര്‍ ഭൂമിക്കും പണത്തിനും സ്വത്തുക്കള്‍ക്കുംകീര്‍ത്തിക്കും അധികാരത്തിനും വേണ്ടി ജീവിച്ചുപോരുന്നു.
എന്നാല്‍ ഈവക വസ്തുക്കള്‍ കൈവശമാക്കത്തക്കവിധം അഭികാമ്യങ്ങളാണോ ?
അത്യാഗ്രഹത്തിന്റേയും തിന്മയുടേയും കാരണം എന്താണ് ?
എന്തുകൊണ്ടാണ് ഏകാന്തതയുണ്ടാകുന്നത് ?
ജീവിതത്തിന്റെ അര്‍ത്ഥം എന്താണ് ?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോഴാണ് തനിക്കുവേണ്ടി തന്നെ ജീവിതത്തെ ആഴത്തില്‍പഠിക്കുക എന്ന ബുദ്ധിമുട്ട് ഒരാള്‍ ഏറ്റെടുക്കുമ്പോഴാണ് , വിവേകത്തിന്റെ വെളിച്ചമായ വ്യക്തത ഉണ്ടാവുന്നത് .
അദ്ധ്യാത്മിക മാര്‍ഗ്ഗത്തിന്റെ തുടക്കം കുറിക്കുന്നത് ഇവിടെയാണ്.
കൊല്ലം തിയോസഫിക്കല്‍ ലോഡ്ജിന്റെ ആദ്യത്തെ പ്രസിദ്ധികരണം ‘ആത്മജ്ഞാനത്തിന്റെ ‘ വഴി എന്നപുസ്തകമായിരുന്നു.
ആനി ബസന്റിനെക്കുറിച്ചൊരു വിവരണം :
ജനനം : 1847 ഒക്ടോബര്‍ 1
പിതാവ് : വില്യം പേജ് വുഡ്
മാതാവ് : എമിലി
1867 ല്‍ റവ. ഫ്രാങ്ക് ബസന്റ് എന്ന പിരോഹിതനെ വിവാഹം ചെയ്തു.
രണ്ടു മക്കള്‍
ഒരു പുത്രനും ( ആര്‍തര്‍ ഡിഗ്‌ബി ബസന്റ് )
ഒരു പുത്രിയും ( മേബല്‍ ബസന്റ് സ്‌ക്രാട്ട് )
വിദ്യാഭ്യാസം : ഇംഗ്ലണ്ട് , ജര്‍മ്മനി , ഫ്രാന്‍സ് എന്നിവടങ്ങളില്‍ ; ബോട്ടണിയില്‍ ഓണേഴ്‌സ് ബിരുദം നേടി.
തീവ്രമായ സത്യാഭിമുഖ്യം കാരണം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ നിന്ന് മാറുകയും സാമൂഹ്യസ്ഥാനം നഷ്ടപ്പെടുത്തുകയും ചെയ്തു.
1881 ല്‍ ല്‍ മാഡം ബ്ലവത്‌സിയുടെ The Secret Doctrine എന്ന മഹത്‌ഗ്രന്ഥം റിവ്യൂവിന് ലഭിച്ചു.
അങ്ങനെ തിയോസഫിക്കള്‍ സൊസൈറ്റിയില്‍ അംഗമാവുകയും മാഡം ബ്ലവത്‌സിയുടെ ഉത്തമ ശിഷ്യയും സഹായിയുമായി പ്രവര്‍ത്തിച്ചു.
1893 ല്‍ ചിക്കാഗോയില്‍ നടന്ന ലോക മഹാ സമ്മേളനത്തില്‍ പ്രഭാഷണങ്ങള്‍ നടത്തി.
ഇതേ വര്‍ഷം തന്നെ വാര്‍ഷിക പ്രസംഗ പരമ്പര ആരംഭിച്ചു. അത് 1930 വരെ തുടര്‍ന്നു.
ഇന്ത്യന്‍ നാന്‍ഷണല്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1933 സെപ്തംബര്‍ 20 ന് അന്തരിച്ചു.
ആനി ബസന്റിന്റെ ചില പുസ്തകങ്ങള്‍:
The seven principles of man ( 1893)
An Autobiography ( 1893)
The path of Decipleship ( 1896)
Death and After (1901)
An Introduction to Yoga (1908)
പുസ്തകത്തില്‍ നിന്ന്.........
1. പ്രകൃതിയുടെ മാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കുവാന്‍ നാം പഠിക്കുമ്പോള്‍ പ്രകൃതി കീഴ്പ്പെടുകയും പ്രകൃതി ശക്തികള്‍ നമ്മുടെ സേവകരായി തീരുകയും ചെയ്യും.
2.ഉന്നത ജീവിതം നയിക്കണമെങ്കില്‍ ഉന്നത ജീവിത നിയമങ്ങള്‍ നാം തീര്‍ച്ചയായും അറിഞ്ഞിരിക്കണം .
അവയെ അറിയുക ; അവ നിങ്ങളെ തീര്‍ച്ചയായും ലക്ഷ്യത്തിലേക്ക് കൊണ്ടുപോകും.
3.ഉന്നത ബോധത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപാധികള്‍ എന്നനെയാണ് രൂപപ്പെടുന്നത് ?
കാലക്രമേണ അവയെ സംസ്കരിക്കുകയും ഉന്നതബോധത്തിന്റെ നിയന്ത്രണത്തിലൂടെ കൊണ്ടുവരുന്നതിലൂടെ. അതിനാല്‍ ധ്യാനം അതിന്റെ മാര്‍ഗ്ഗമായി വിധിക്കപ്പെട്ടിരിക്കുന്നു.അതിനാല്‍ അതിവേഗ പുരോഗതി കൈവരിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ അരണ്യവാസം സ്വീകരിക്കുകയും താഴ്‌ന്ന ലോകത്തുനിന്നും താല്കാലികമായി ഒറ്റപ്പെട്ടുനില്‍ക്കുകയും ചെയ്യുക എന്നത് കൂടുതല്‍ എളുപ്പമായി അനുഭവപ്പെട്ടു. അങ്ങനെ കാടുകളിലും വനങ്ങളിലും മനുഷ്യന്‍ ധ്യാനിക്കുവാന്‍ തുടങ്ങി.
4.എങ്ങനെ മസ്തിഷ്കത്തെ മാറ്റണമെന്നും അതിനെ എങ്ങനെ സംസ്കരിക്കണമെന്നും അതിനെ എങ്ങെനെ മെച്ചപ്പെടുത്തണമെന്നും ഉന്നതബോധപ്രകാശനത്തിന് എങ്ങനെ അതിന്റെ പരസ്പര കണ്ണികളെ രൂപപ്പെടുത്തണമെന്നും..........
വാല്‍ക്കഷണം:
ശരിയായ നിദ്രനല്‍കിയും ശരിയായ വ്യായാമംകൊണ്ടും ശരിയായ ഭക്ഷണം കൊണ്ടും ആവശ്യങ്ങള്‍ നിറവേറ്റിയും ശരീരത്തെ നല്ല ആരോഗ്യത്തോടെ പരിപാലിക്കണം.; എന്നാല്‍ ശരീരം നിങ്ങളുടെ യജമാനനാവരുത് ; പകരം ബോധത്തിന്റെ അനുസരണയുള്ള സേവകനാവണം . ശരീരത്തെ ഭരിക്കാന്‍ അതിനെ നിലക്കു നിറുത്തുവാന്‍ നിങ്ങള്‍ പഠിക്കണം.
ശ്രീ കൃഷ്ണന്‍ പറയുന്നത് ശ്രദ്ധിക്കുക
“ഹേ , അര്‍ജ്ജുന ! ഈ യോഗം അധികം ഭക്ഷിക്കുന്നവനും തീരെ ഭക്ഷിക്കാത്തവനും അധികം ഉറങ്ങുന്നവനും തീരെ ഉറങ്ങാത്തവനും സിദ്ധിക്കുന്നില്ല”
Friday, 22 October 2010
27. കാഴ്ചപ്പാട് ( സിനിമാ നടന്‍ ശ്രീ മമ്മൂട്ടിയുടെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന പുസ്തകം )
ഈ ചെറിയ പുസ്തകത്തില്‍ ഇരുപത്തിമൂന്ന് അദ്ധ്യായങ്ങളുണ്ട്.
ഓരോ അധ്യായവും ഒരു പ്രത്യേക വൈകാരികത നമ്മില്‍ നിറക്കുന്നു.
പ്രസ്തുത വൈകാരികത ഒരു സവിശേഷ ഗുണപാഠം നമുക്ക് നല്‍കുന്നു.
ഒരു പേരിലെന്തിരിക്കുന്നു എന്ന് നമുക്ക് തോന്നാം . പക്ഷെ , മുഹമ്മദുകുട്ടി എന്ന വ്യക്തിക്ക് മമ്മൂട്ടി എന്ന പേരിനോട് എങ്ങനെയായിരിക്കാം പ്രതികരണം ; അതും മുഹമ്മദുകുട്ടി എന്ന സ്വന്തം പേരുപോലും ഇഷ്ടപ്പെടാത്ത വ്യക്തിയാണെങ്കിലോ ?
പലപ്പോഴും പലര്‍ക്കും സ്വന്തം പേരിനോട് താല്പര്യക്കുറവുതോന്നം; അതുകൊണ്ടുതന്നെ മുഹമ്മദുകുട്ടിയെ കുറ്റം പറഞ്ഞീട്ടുകാര്യമില്ല. സ്വന്തം പേരിടുന്നത് നമ്മോട് ചോദിച്ചല്ലല്ലോ ?
എങ്കിലും അവസാനം മമ്മൂട്ടിയെന്ന പേര്‍ സ്വയം ഇഷ്ടപ്പെട്ടുപോകുന്ന അവസ്ഥയെത്തുന്നു.
എന്നാണ് അത് ഇഷ്ടമായതെന്നെന്നും ശ്രീ മമ്മുട്ടി ഓര്‍ക്കുന്നില്ല.
ഒന്നാമത്തെ അദ്ധ്യായം ഇത്തരം അസ്ഥിത്വവിശകലനത്തിലൂടെ മുന്നേറുന്നു.
തുറന്നു വരുന്ന അദ്ധ്യായങ്ങള്‍ .........
ഒരു പ്രണയത്തെക്കുറിച്ച് ....
ഒരു ഡൈവോഴ്സിനെക്കുറീച്ച് ...........
യഥാര്‍ത്ഥ ജീവിതത്തിലെ വില്ലനെക്കുറിച്ച് ...
മാതൃസ്നേഹത്തെക്കുറിച്ച് ...
എന്നിങ്ങനെ പോകുന്നു.
വാല്‍ക്കഷണം: ചില മമ്മൂട്ടി വാക്യങ്ങള്‍
1.“ പലരും ചെയ്യുന്ന ഉപകാരങ്ങളുടെ വലുപ്പം അവര്‍ അറിയുന്നില്ല. നമ്മുടെയെല്ലാം വിജയത്തിന്റെ ചവിട്ടുപടികള്‍ ഒരുക്കിത്തരുന്നത് പലപ്പോഴും ഒരിക്കലും പ്രതീക്ഷിക്കാത്തവരാണ് . പിന്നീടവര്‍ ശത്രുക്കളെപ്പോലെ പെരുമാറിയാല്‍പ്പോലും ആ പടവുകള്‍ മറക്കരുതെന്ന് ഞാന്‍ കരുതുന്നു.അത്തരം പടവുകളെക്കുറിച്ചുള്ള ഓര്‍മ്മയാണ് പലരേയും സഹായിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് .എന്നെക്കൊണ്ട് കഴിയുന്നതുപോലെ ആര്‍ക്കെല്ലാമോവേണ്ടി പടവുകള്‍
പണിയാനാകണേ എന്നു ഞാന്‍ ആഗ്രഹിക്കുന്നു ;പ്രാര്‍ത്ഥിക്കുന്നു.”
2. “അച്ഛനെയോ അമ്മയെയോ മക്കളെയോ വാക്കുകൊണ്ടു തള്ളിപ്പറഞ്ഞാലും നിയമം കൊണ്ടു ബന്ധം
വേര്‍പെടുത്താനാകില്ല. പക്ഷെ , ഭാര്യയേയും ഭര്‍ത്താവിനേയും നിയമംകൊണ്ടുവേര്‍പെടുത്താം.അച്ഛനും അമ്മയും മക്കളും എല്ലാം ഉണ്ടാകുന്നതും എല്ലാ ബന്ധങ്ങളുടെ അടിത്തറയും ഇതാണുതാനും. സ്നേഹം കൊണ്ടുമാത്രം ചേര്‍ക്കപ്പെട്ട ഈ ബന്ധം നിയമംകൊണ്ട് വേര്‍പെടുത്താനാകില്ലെന്ന് അന്ന് എനിക്ക് ബോധ്യമായി.”
3.“വലിയൊരു സ്വര്‍ണ്ണ ഖനിയില്‍ നിന്ന് ആവശ്യത്തിനുമാത്രം എടുക്കാനുള്ള മനസ്സിനു സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമുണ്ട് ”
4.“വീട്ടുകാരനു മധുരസ്മരണയാക്കി മാറാന്‍ ഓരോ അതിഥിക്കും കഴിയണം. ഒരു കിലോ
ലഡുകൊണ്ടുപോയതുകൊണ്ടുമാത്രം മധുരസ്മരണയുണ്ടാകില്ലല്ലോ .പറയാതെ പൊട്ടിവീഴുമ്പോഴും ചെന്നവീട് തലകീഴ് മറിക്കുമ്പോഴും നഷ്ടപ്പെടുന്നത് നല്ലൊരു ആതിഥേയനെയാണ് . നല്ല ഒരു അതിഥിക്കേ നല്ല ഒരു ആതിഥേയനാകാന്‍ കഴുയൂ. എത്ര അടുപ്പമുണ്ടായാല്‍പ്പോലും അന്തരീക്ഷമറിയാതെ ചെല്ലുന്നതു ചിലപ്പോഴൊക്കെ പ്രയാസങ്ങളുണ്ടാക്കും.”
പ്രസാധകര്‍ : കറന്റ് ബുക്സ് , വില : 45 രൂപ
Monday, 18 October 2010
26. കാര്‍ പരിചരണം ( ഇന്ത്യാവിഷന്‍ ചാനലിലെ ഓട്ടോഷോ അവതാരകനെഴുതിയ കാറിനെക്കുറിച്ചൂള്ള പുസ്തകം )
ഗ്രന്ഥകാരനെക്കുറിച്ച് :
ബ്ബൈജു എന്‍ നായര്‍
കോട്ടയം പാമ്പാടി വെള്ളൂര്‍ നന്ദനത്തില്‍ നാരായണന്‍ നായരുടേയും ശാന്തയുടേയും മകനായി ജനനം.
എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് എം.എ ബിരുദവും ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.
1994 ല്‍ മാതൃഭൂമിയില്‍ സബ്ബ് എഡിറ്ററായി.
1996 ല്‍ ടോപ്പ് ഗിയര്‍ , വാഹനലോകം എന്നീ ഓട്ടോമൊബൈല്‍ പംക്തികള്‍ എഴുതിത്തുടങ്ങി.
2003 ല്‍ മാതൃഭൂമിയില്‍ നിന്ന് പിരിഞ്ഞ് മലയാളത്തിലെ ആദ്യത്തെ വാഹനമാസികയായ ടോപ്പ് ഗിയറിന്റെ സ്ഥാപകനും എഡിറ്ററൂമായി . ലൈഫ് അന്‍ഡ് സ്റ്റൈല്‍ , കറന്റ് അഫയേഴ്‌സ് എന്നീമാസികകളുടെ ചീഫ് എഡിറ്റര്‍ സ്ഥാനവും വഹിച്ചു.
ലോകവ്യാപകമായി 1500ലേറെ വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് റിപ്പോര്‍ട്ടുകള്‍ എഴുതിയിട്ടുണ്ട് . 48 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു . ഇപ്പോള്‍ ഇന്ത്യാവിഷന്‍ ചാനലില്‍ ഓട്ടോ ഷോ പ്രോഗ്രാമിന്റെ അവതാരകന്‍ .
കടലിനക്കരെ , ദേശാടനം എന്നീ യാത്രാവിവരണം എഴുതിയിട്ടുണ്ട്.
വിലാസം : നന്ദനം , വെള്ളൂര്‍ , കോട്ടയം 686501
ഇമെയില്‍ :baijunnair@gmail.com
പുസ്തകത്തെക്കുറിച്ച് :
കാറിന്റെ ടയര്‍ , ബ്രേക്ക് , ബാറ്ററി , എ.സി , ഓയില്‍ ,
എന്നിവയെക്കുറിച്ച് ഒരു സാധാരണക്കാരന് മനസ്സിലാകുന്നവിധം ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
കാര്‍ പരിചരണം : ചെയ്യേണ്ടതും ചെയ്യരുതാത്തതും കാറിന്റെ വെടിപ്പും വൃത്തിയും മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ , റണ്ണിംഗ് കോസ്റ്റ് കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ , സുരക്ഷിത യാത്രക്കായുള്ള ചില ടിപ്പ്സ് , അപകടമുണ്ടാകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് , ഇന്‍ഷുറന്‍സിനെക്കുറിച്ച് എല്‍ പി ഗ്യാസ് ഫിറ്റ് ചെയ്യുംപ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ച് രജിസ്രേഷന്‍ നടപടികളെക്കുറിച്ച് ഒക്കെ ഈ ഗ്രന്ഥത്തില്‍ പതിപാദിക്കുന്നു’
ഉദാഹരണമായി ഒന്നാമത്തെ അദ്ധ്യായം തന്നെ നോക്കുക
1. ടയറുകളുടെ പരിചരണം
കാറിന്റെ കാലാണ് ടയറുകള്‍ .കാലിനു പരുക്കേറ്റാല്‍ മുടന്തേണ്ടിവരും .ടയറിനു പരുക്കേറ്റാല്‍ വഴിയില്‍ കിടക്കേണ്ടിവരും .കൃത്യമായ പരിചരണത്തിലൂടെ ടയറുകളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാം. എന്നിങ്ങനെയുള്ള ആമുഖത്തോടെയാണ് ടയറിന്റെ പരിചരണം എന്ന അദ്ധ്യായം തുടങ്ങുന്നതുതന്നെ.
ടയറിലെ എഴുത്തുകള്‍ എന്താണ് ?
വീല്‍ ബാലന്‍സിംഗ് അലൈണ്‍മെന്റ് എന്നിവ എന്താണ് ?
ടയറിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനെന്തുചെയ്യണം?
ടയര്‍ എപ്പോഴാണ് കഴുകേണ്ടത് ?
എന്താണ് നൈട്രജന്‍ ഫില്ലിംഗ്
എന്നിവയെക്കുറിച്ചൊക്കെ ഈ അദ്ധ്യായത്തില്‍ ലേഖകന്‍ പ്രതിപാദിക്കുന്നുണ്ട്.
തുടര്‍ന്നുള്ള അദ്ധ്യായങ്ങളും ഈ രീതിയില്‍ പാരായണ സുഖം നല്‍കുന്നവയാണ്.
അതിഭീമമായ സാങ്കേതിക പദാവലി ഉപയോഗിക്കാതിരിക്കാന്‍ ലേഖകന്‍ വളരേ ശ്രേദ്ധിച്ചിട്ടുണ്ടെന്നു കാണം.
പുതുതായി കാര്‍ വാങ്ങിയിരിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഈ പുസ്തകത്തിലുണ്ട്
പ്രസാധകര്‍ :
മാതൃഭൂമി ബുക്സ് , വില : 50 രൂപ
വാല്‍ക്കഷണം :
ബൈജു എന്‍ നായര്‍ കാറിനെക്കുറിച്ച് മറ്റൊരു പുസ്തകം എഴുതിയിട്ടുണ്ട്.
അതിന്റെ പേരാണ് ‘കാര്‍ വാങ്ങുമ്പോള്‍ ‘
Sunday, 17 October 2010
25. കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയുടെ “വിചാരവിപ്ലവം “
പ്രസാധകര്‍ :
പ്രഭാത് ബുക്ക് ഹൌസ് , തിരുവനന്തപുരം
വില: 85 രൂപ
പുസ്തകത്തെക്കുറിച്ച് :
ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുന്നതിന് രണ്ട് വര്‍ഷം മുന്‍പ് വിചാരവിപ്ലവത്തിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചു.
താഴെ പറയുന്ന കാര്യങ്ങള്‍ ഈ പുസ്തകത്തിലുണ്ട്
1.എന്താണ് യുക്തിവാദം ?
2. മതവും സന്മാര്‍ഗ്ഗബോധവും
3.വിശ്വാസവും യുക്തിവിചാരവും
4. എന്താണ് കാര്യകാരണ ബന്ധം ?
5. മാനസികമായ അടിമത്തം
6.ചാര്‍വ്വാകമതം
7.ലിയോണ്‍ ട്രാഡ്‌സ്കി
8...................
...........
വാല്‍ക്കഷണം:
കാര്യമോ കാരണമോ ആദ്യം ഉണ്ടാകുന്നത് ?
24. ബുദ്ധന്‍ ദര്‍ശനങ്ങളുടെ പുസ്തകം
പ്രസാധകര്‍ :
ഒലിവ് , വില : 120 രൂപ.
പരിഭാഷ :
ദീപേഷ് .കെ . രവീന്ദ്രനാഥ്
പുസ്തകത്തെക്കുറിച്ച് :
ലളിതമായ രീതിയില്‍ ബുദ്ധദര്‍ശനം ഈ പുസ്തകത്തിലൂടെ നമുക്ക് മനസ്സിലാക്കിത്തരുന്നു.
താഴെ പറയുന്ന കാര്യങ്ങള്‍ ഈ പുസ്തകത്തിലുണ്ട്
1.പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് ബുദ്ധന്‍ പറയുന്നതെന്ത് ?
2. ധര്‍മ്മപഥസാരം
3.ധര്‍മ്മഗ്രന്ഥങ്ങളുടെ പിറവി
4.ഐറ്റിസ്റ്റീനും ബുദ്ധനും - ദര്‍ശനത്തിലെ സമാനതകള്‍
5. ബുദ്ധനെപ്പറ്റി വിവേകാനന്ദന്‍
6എന്താണ് നിര്‍വ്വാണം
7. ................................
.............
മാത്രമല്ല
ബുദ്ധനെക്കുറിച്ച് ഓഷോ , ജിദ്ദു കൃഷ്ണമൂര്‍ത്തി , എച്ച് .ജി വെത്സ് എന്നിവരുടെ അഭിപ്രായങ്ങള്‍ ലേഖനരൂപേണ
നല്‍കിയിട്ടുണ്ട്.
കൂടാതെ പുസ്തകത്തിന്റെ ഏറ്റവും അവസാനം നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെന്‍ കഥകളുമുണ്ട് ; അതും ഒരു മധുരം
കണക്കെ
23. എട്ടാമത്തെ മോതിരം ( മലയാള മനോരമ ചീഫ് എഡിറ്റര്‍ ശ്രീ കെ.എം. മാത്യുവിന്റെ ആത്മകഥ )
പ്രസാധകര്‍:
ഡി.സി. ബുക്സ് , വില : 250 രൂപ
പുസ്തകത്തെക്കുറിച്ച് :
ഇത് മലയാള മനോരമ എഡിറ്ററായ ശ്രീ കെ.എം. മാത്യുവിന്റെ ആത്മകഥ മാത്രമല്ല ; മലയാള മനോരമ
ദിനപ്പത്രത്തിന്റേയുംകൂടി കഥയാണ് .
എങ്കിലും ചില കാര്യങ്ങള്‍ നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നു .
എന്തുകൊണ്ട് പുസ്തകത്തിന്റെ പേര്‍ “ എട്ടാമത്തെ മോതിരമെന്നായി” ?
അതെ ഗ്രന്ഥകാരനു ഒരു മോതിരവുമായിയുള്ള ആത്മ ബന്ധത്തിന്റെ കഥയാണിത് .
ലേഖകന്റെ അമ്മയുടെ മരണശേഷം അപ്പച്ചന്‍ സ്വര്‍ണ്ണാഭരണങ്ങളെല്ലാം ഉരുക്കി ഒന്‍പതുമോതിരങ്ങളുണ്ടാക്കി
ജീവിച്ചിരുന്ന ഏഴു സഹോദരന്മാര്‍ക്കും സഹോദര പത്നിക്കും പിന്നെ സഹോദരിക്കും നല്‍കി .
ആ മോതിരം ധരിക്കുമ്പോള്‍ എടുക്കേണ്ട പ്രതിജ്ഞാവാചകവും അപ്പച്ചന്‍ സ്വന്തം കൈപ്പടയില്‍ എഴുതിതന്നിരുന്നു.
പ്രതിജ്ഞ ഇതായിരുന്നു.
“ എപ്പോഴും , പ്രത്യേകിച്ച് എന്തെങ്കിലും പ്രയാസവും പ്രലോഭനവും എന്നെ എതിരിടുന്ന സന്ദര്‍ഭങ്ങളില്‍ , ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ ഇപ്പോള്‍ ജീവിച്ചീരുന്നെങ്കില്‍ അമ്മക്കു സന്തോഷമാവുന്ന വിധത്തിലും , ഇപ്പോള്‍ ദൈവസന്നിധിയില്‍ വിശ്രമിക്കുന്ന ഞങ്ങളുടെ അമ്മക്ക് സന്തോഷമുണ്ടാകുന്ന രീതിയിലും പെരുമാറത്തക്ക ദൈവിക സഹായത്തിനും മാര്‍ഗ്ഗദര്‍ശനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് വിനയപൂര്‍വ്വം ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ആ സഹായവും ആശയപ്രചോദനവും എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടെന്നുള്ളതിന്റെ വിലയേറിയ അടയാളമായി ഞാന്‍ മോതിരം
ധരിക്കുന്നു. “
ഇതു വായിക്കുമ്പോള്‍ മക്കള്‍ക്കു മാര്‍ഗ്ഗദര്‍ശം നല്‍കുന്ന ഒരു പിതാവിനെ നാം കാണുന്നു.
ഇത്തരത്തിലുള്ള ഒരു സുസംഘടിത മാര്‍ഗ്ഗദര്‍ശനം ലഭിക്കാന്‍ ഭാഗ്യചെയ്ത ഇവരെ നമുക്ക് അസൂയയോടുകൂടി മാത്രമേ നോക്കിക്കാണനൊക്കൂ.!
അമ്മച്ചിയുടെ കയ്യിലെ മുഴ മാറുവാനൊരു നാട്ടുവൈദ്യം ?
കയ്യിലൊരു മുഴ വന്നാലെന്തുചെയ്യും ?
ഇവിടെ അമ്മച്ചിയുടെ കയ്യിലൊരു മുഴവന്നത് വിവരിക്കുകയാണ് ഗ്രന്ഥകാരന്‍ .
മുഴ കീറണമെന്ന അഭിപ്രായമൊക്കെ വന്നെങ്കിലും അമ്മച്ചി വഴങ്ങിയില്ലെ.
അപ്പോഴാണ് പത്രോസുചേട്ടന്റെ രംഗപ്രവേശം !
അദ്ദേഹം മുഴകണ്ട ഉടനടി ചികിത്സയും വിധിച്ചു.
എന്തെന്നോ ?
പൂമുഖത്തെ ഇറയത്തെ കഴുക്കോലില്‍ തൂങ്ങിക്കിടക്കുക.
അമ്മച്ചി പത്ര്രോസുചേട്ടന്റെ ചികിത്സയിലേര്‍പ്പെട്ടു.
ദിവസവും കുറേ നേരം ഈ ചികിത്സ തുടര്‍ന്നു.
ഫലവും കണ്ടു.
കയ്യിലെ മുഴ പോയി !
ചിലപ്പോള്‍ വ്യായാമത്തിന്റെ ഗുണംകൊണ്ടായിരിക്കാം മുഴപോയതെന്ന് ലേഖകന്‍ ഊഹിക്കുന്നു.
എങ്കിലും ഈ രീതി നമുക്കും പരീക്ഷിച്ചു നോക്കാവുന്നതല്ലേ ?
സഞ്ചാര സ്വാതന്ത്ര പ്രമേയം തോറ്റതെന്തുകൊണ്ട് ?
നമുക്കറിയാം വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച സഞ്ചാര സ്വാതന്ത്ര പ്രമേയത്തെക്കുറിച്ച് .
അതിനെക്കുറിച്ച് പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു.
1924 ഒക്ടോബര്‍ 2 ന് ഈ പ്രമേയം സഭയില്‍ അവതരിപ്പിച്ചൂ.
അവതരിപ്പിച്ചത് കുമാരനാശാനുശേഷം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായ എന്‍. കുമാരനായിരുന്നു.
പ്രസ്തുത പ്രമേയം ഒരു വോട്ടിനാണ് പരാചയപ്പെട്ടത് !
ഡോഃ പല്പുവിന്റെ സഹോദരന്‍ പരമേശ്വരന്‍ പ്രമേയത്തിനെതിരായി വോട്ടുചെയ്തു!!
1888 എന്ന വര്‍ഷത്തിന്റെ പ്രത്യേകതയെന്ത്?
തീര്‍ച്ചയായും ആ മൂന്ന് എട്ടുകള്‍ക്ക് ഒരു ഭംഗിയില്ലേ
ആരേയും ആകര്‍ഷിക്കുന്ന ഒരു നമ്പര്‍ .
ഈ വര്‍ഷത്തിലാണ് കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള മലയാള മനോരമ കമ്പനി സ്ഥാപിച്ചത് .
അതുമാത്രമാണോ?
മറ്റുചില പ്രത്യേകതകള്‍ കൂടി ആ വര്‍ഷത്തിന് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു.
ആ വര്‍ഷത്തെ ശിവരാത്രി ദിവസം അരുവിപ്പുറത്ത് ആറ്റില്‍ നിന്ന് മുങ്ങിയെടുത്ത കല്ല് ശിവലിഗമാക്കി പ്രതിഷ്ഠിച്ച ഗുരുദേവന്‍ ഒരര്‍ഥത്തില്‍ സാമൂഹിക വിപ്പ്ലവത്തിന്റെ സമരപാതയാണ് ഉയര്‍ത്തിയത് .
തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ മുന്‍കൂട്ടിയുള്ള അനുമതികൂടാതെ ക്ഷേത്രങ്ങള്‍ സ്ഥാപിക്കരുതെന്ന നിയമത്തെ അദ്ദേഹം ലംഘിച്ചു!
മറ്റൊരു പ്രത്യേകതകൂടി ഈ വര്‍ഷത്തിനുണ്ട് !
തിരുവിതാംകൂറില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ഇന്ത്യയില്‍ ആദ്യമായി ഒരു നിയമനിര്‍മ്മാണസഭക്ക് ബീചാവാപം ചെയ്തതും 1888ല്‍ ആണ്.
സര്‍ .സി .പി യുടെ ക്രൂരചെയ്തികള്‍ ?
സി .പി ദിവാനായി വന്നപ്പോള്‍ ഉണ്ടായ ക്രൂരതകള്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
മനോരമ കുടുംബത്തിനോട് സി പിക്കുണ്ടായ പക ഏറെ വിശദമായി തന്നെ പ്രതിപാതിക്കുന്നുണ്ട് ഈ പുസ്തകത്തില്‍ .
ഇങ്ങനെ ഒട്ടേറെ രസകരമായ കാര്യങ്ങള്‍ , ചരിത്രരേഖകള്‍ , വ്യക്തികള്‍ , സംഭവങ്ങള്‍ എന്നിവ ഈ
പുസ്തകവായനയിലൂടെ നമുക്ക് ലഭിക്കുന്നു.
വാല്‍ക്കഷണം :
മലയാള മനോരമ എഡിറ്ററായ ശ്രീ കെ.എം. മാത്യുവിന്റെ ആദ്യ പുസ്തകം “ അന്നമ്മ” യാണ്.
യഥാര്‍ത്ഥത്തില്‍ അത് വായിച്ചിട്ടാണ് ഇത് വായിക്കേണ്ടത് .
Subscribe to:
Posts (Atom)














