php

Followers

Saturday, 14 January 2012

46.ഞാന്‍ എങ്ങനെ കമ്മ്യൂണിസ്റ്റായി ( ഫിദല്‍ കാസ്‌ട്രോയുമായുള്ള ഇന്റര്‍വ്യൂ )





പ്രസാധകര്‍ : പ്രോഗ്രസ് പബ്ലിഷേഴ്സ് , കോഴിക്കോട് -4
എഡിറ്റര്‍  : ഗുലാബ് ജാന്‍
പുസ്തകത്തെക്കുറിച്ച് :
1. മുതലാളിത്ത ധനശാസ്ത്രം പഠിച്ചാണ് ഞാന്‍ കമ്മ്യൂണിസ്റ്റായത് .
2.രാജിവെക്കാനുള്ള അവകാശം എനിക്കില്ല. വിശ്രമിക്കാനോ എഴുത്തില്‍ മുഴുകുവാനോ , സംഘര്‍ഷം കുറഞ്ഞ ജീവിതം നയിക്കാനോ വേണ്ടി ഞാന്‍ രാജി വെക്കുകയാണെങ്കില്‍ അത് ഒരു സ്വാര്‍ഥ നടപടിയായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് ഞാനത്
ചെയ്തില്ല . എന്നാല്‍ എനിക്ക് ശേഷിയില്ലെന്നോ പ്രാപ്തിയില്ലെന്നോ തോന്നുകയാണെങ്കില്‍ രാജിവെക്കേണ്ടത് എന്റെ ധര്‍മ്മമാണ് .
3.ഞങ്ങള്‍ എങ്ങനെയാണ് താടി വളര്‍ത്തുവാന്‍ തുടങ്ങിയതെന്ന് നിങ്ങള്‍ക്കറിയാമോ ? ഞങ്ങള്‍ക്ക് ബ്ലേഡൂകള്‍ കിട്ടാനില്ലായിരുന്നു.പിന്നിട് ഗറില്ലയുടെ അടയാളമായി താടി മാറി . ചാരന്മാരെ ഗറില്ലകള്‍ക്കിടയില്‍ നുഴഞ്ഞുകയറ്റാനും വിഷമമായിത്തീര്‍ന്നു.താടി വളരുന്നതുവരെ മാസങ്ങളോളം അവര്‍ക്ക് കാത്തിരിക്കേണ്ടിവന്നു.
4.അമേരിക്കന്‍ ജീവിത ശൈലിയാണ് ആഫ്രിക്കക്കും ഇന്ത്യക്കും ചൈനക്കും മാതൃകയാകേണ്ടതെന്ന് താങ്കള്‍     കരുതുന്നത് ?എല്ലാ ചൈനക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും ആഫ്രിക്കക്കാര്‍ക്കും സ്വന്തമായി കാറുണ്ടാകുന്ന സാഹചര്യം ഒന്നു സങ്കല്പിച്ചു നോക്കൂ .
അങ്ങനെയായാല്‍ ലോകത്തിലെ എണ്ണനിക്ഷേപം എത്രകാലം നിലനില്‍ക്കും ?
5.സ്വാതന്ത്ര്യം നേടേണ്ടത് ഓരോ ജനതയും സ്വയമേവയാണ് . അത് പുറമെനിന്ന് കൊണ്ടുചെന്നിറക്കാന്‍ കഴിയില്ല.
6.ആരാണ് ഫാസിസ്റ്റുകളെ വളര്‍ത്തിയത് ? അമേരിക്കയും ഇംഗ്ലണ്ടുമല്ലേ . കമ്മ്യൂണിസ്റ്റുവിരുദ്ധനായ ഹിറ്റ്ലര്‍ക്ക് നിങ്ങള്‍ നല്‍കിയ ബഹുമതികളും പിന്തുണകളും മറക്കരുത് . കമ്മ്യൂണിസ്റ്റ് വിരോധമായിരുന്നു ഹിറ്റ്‌ലറുടെ വളര്‍ച്ചക്കു പിന്നില്‍ .ഇറ്റലിയില്‍ ഫാസിസവും
ജര്‍മ്മനിയില്‍ നാസിസവും അങ്ങനെയായിരുന്നു വളര്‍ന്നുവന്നത് .
7.ബൂര്‍ഷാ ജനാധിപത്യത്തില്‍ ന്യൂനപക്ഷം അളവറ്റ സമ്പത്ത് കയ്യടക്കിവെക്കുകയും ഭൂരിപക്ഷം ഇല്ലായ്മയില്‍ കഴിയുകയും ചെയ്യുന്നു. അത്തരം രാജ്യങ്ങളില്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുവാന്‍ അവര്‍ക്ക് എന്താണ് അവകാശം  ? ലക്ഷപ്രഭുവിനും
പിച്ചക്കാരനുമിടയില്‍ എന്ത് സമത്വവും സാഹോദര്യവുമാണ് ഉണ്ടാകുക . ദരിദ്രരും ചൂഷിതരും സര്‍വ്വവും നഷ്ടപ്പെട്ടവരുമായ ജനങ്ങള്‍ക്ക് എന്ത് അവകാശവുമാണ് ഉണ്ടാവുക ?
8. ജനാധിപത്യമെന്ന് പേരുപറഞ്ഞ് പല രാജ്യങ്ങളിലേയും കാര്യങ്ങള്‍ ഏറെ വെറുപ്പുണ്ടാകുന്നവയാണ് . അവരുടെ നാട്ടിലെ തിരഞ്ഞെടുപ്പുപ്രചരണങ്ങളിലെല്ലാം പണം ഒരു നിര്‍ണായക ഘടകമാണ് .  കാശില്ലാത്തവന് ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടാക്കാന്‍ വയ്യ .
9.ഒന്നിലേറെ പാര്‍ട്ടികള്‍ വേണ്ടമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
10.ഒരു ആശ്രിത രാജ്യത്തില്‍ ജനാധിപത്യമുണ്ടാവാന്‍ കഴിയുമോ ?
11.ഭൂരിപക്ഷം ജനങ്ങളും ആറാംക്ലാസുവരെയെങ്കിലും പഠിക്കാത്ത രാജ്യങ്ങളില്‍ ജനാധിപത്യം ഉണ്ടാവാന്‍ കഴിയുമോ ?
12. യു എസ് ല്‍ എന്ത് ജനാധിപത്യമാണ് ഉള്ളത് ? ഏതാണ്ട് 180 സ്വതന്ത്ര രാഷ്ട്രങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായുണ്ട് . സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ഈ എണ്ണം കൂടിയിട്ടുണ്ടാകാം . പക്ഷെ അഞ്ചു രാജ്യങ്ങള്‍ക്കുമാത്രമേ വീറ്റോ അധികാരമുള്ളൂ .
അങ്ങനെ വീറ്റോ അധികാരമുള്ള ഒരൊറ്റ രാജ്യം വിചാരിച്ചാല്‍ മറ്റുള്ളവരൊക്കെ സര്‍വ്വസമ്മതത്തോടെ എടുത്ത രക്ഷാസമിതിയില്‍ എടുക്കുന്ന തീരുമാനത്തെ അട്ടിമറിക്കാം . ഇതിനെയാണ് അവര്‍ ജനാധിപത്യമെന്ന് വിളിക്കുന്നത് ? അപ്പോള്‍ അന്തര്‍ദേശീയ തലത്തില്‍
തന്നെ എന്തു ജനാ‍ധിപത്യമാണ് ഉള്ളത് ? ഇതിനൊക്കെ വല്ല ന്യായീകരണമുണ്ടോ ?
13.അപ്പോള്‍ ഏകദേശം 50 മില്യണ്‍ ജനസംഖ്യയുള്ള അത്തരമൊരു രാജ്യത്തിന് മറ്റെല്ലാ ജനങ്ങളും കൂടിയെടുക്കുന്ന തീരുമാനത്തെ വിറ്റോ ചെയ്യുവാന്‍ കഴിയും . എന്നാല്‍ 800 മില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യക്കുപോലും വീറ്റോ അധികാരമില്ല .
14. ഇനി സാ‍മ്പത്തികാടിസ്ഥാനത്തില്‍ നോക്കിയാലോ ? ജപ്പാനെപ്പോലെ ഏറെ സാമ്പത്തികമായി ഏറെ കനപ്പെട്ട പല രാജ്യങ്ങളും സെക്യൂരിറ്റി കൌണ്‍സിലില്‍ സ്ഥിരാംഗങ്ങളല്ല . അവര്‍ക്ക് വീറ്റോ അധികാരവുമില്ല . ജര്‍മ്മനിക്കോ ? വലിയൊരു ജനസംഖ്യയുണ്ട് , സാമ്പത്തികശേഷിയുണ്ട് , വീറ്റോ അധികാരമില്ല .
15.വിപ്ലവത്തിനുശേഷമുള്ള ഈ 30 വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ ഒരിക്കലും വിദ്യാര്‍ത്ഥികളേയും തൊഴിലാളീകളേയും മറ്റുള്ളവരേയും അടിച്ചമര്‍ത്താന്‍ പോലീസിനേയും പട്ടാളത്തേയും ഉപയോഗിച്ച് ബലപ്രയോഗം നടത്തിയിട്ടില്ല . ജ്നങ്ങളും ഭരണവും തമ്മിലുള്ള
ഗാഢമായ ബന്ധവും, ഞങ്ങള്‍ നേടിയ ഐക്യബോധവും മനപ്പൊരുത്തവുമാണ് അതിനു കാരണം .
16.യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനങ്ങള്‍ക്കെതിരായി ടിയര്‍ ഗ്യാസും പോലീസ് നായ്ക്കളുമെല്ലാം സ്ഥിരമായി ഉള്‍പ്പെടുത്തേണ്ടിവരുന്നത് എന്തുകൊണ്ടാണ് ?
17. ബഹുകക്ഷി വ്യവസ്ഥയില്‍ ജനങ്ങളല്ല ; മറിച്ച് പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് . തിരഞ്ഞെടുക്കപ്പെടുമെന്ന്
ഉറപ്പുള്ളവരെമാത്രമേ പാര്‍ട്ടികള്‍ നിര്‍ദ്ദേശിക്കുകയുള്ളൂ .



Sunday, 8 January 2012

45.സ്വിറ്റ്‌സ്വര്‍ലന്‍ഡ് വിസ്മയങ്ങളുടെ രംഗഭൂമി ( യാത്രാവിവരണം )






പ്രസാധകര്‍: ഹരിതം ബുക്സ്
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് 
1993 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് പി എച്ച് ഡി ബിരുദം സമ്പാദിച്ചു.
1966 മുതല്‍ 1999 വരെ ശ്രീനാരായണ കോളേജുകളില്‍ അദ്ധ്യാപിക.
1985 മുതല്‍ വകുപ്പ് മേധാവി .
വിലാസം : 
പൊന്നറ
ചന്ദനത്തോപ്പ്
കൊല്ലം 14
ഫോണ്‍ : 0474 2547025
പുസ്തകത്തെക്കുറിച്ച് 
1. സിമന്റും ഇഷ്ടികയും വീടിന്റെ  മതില്‍ നിര്‍മ്മാണത്തിന് സ്വിറ്റ്‌സ്വര്‍ലണ്ടുകാര്‍
ഉപയോഗിക്കാറില്ല.വീടുണ്ടാക്കിക്കഴിഞ്ഞാല്‍ ചുറ്റും അതിര്‍ത്തി തിരിച്ച് മരക്കുറ്റികളോ കമ്പികളോ നാട്ടുന്നു. അവക്കിടയില്‍
പ്രത്യേകതരം ഇലച്ചെടികള്‍  നട്ടുവളര്‍ത്തുന്നു.അവ ഇടതിങ്ങിവളര്‍ന്ന് സ്വയം മതിലുകളായി തീരുന്നു. ഒരു പഴുതില്ലാതെ സംരക്ഷണ വലയങ്ങള്‍ . ഇലകള്‍ തിങ്ങിയ ചെടികളോടോപ്പം കാറ്റാടികള്‍ പോലെയുള്ളവയും മതിലിനായി ഉപയോഗിക്കാറുണ്ട് .അവ ഇഷ്ടപ്പെട്ട ആകൃതിയില്‍ വെട്ടി ക്രമപ്പെടുത്തി വളര്‍ത്തുന്നതിലെ വൈഭവം ഒന്നു കണ്ടുതന്നെ
അറിയേണ്ടതാണ് . വിശാലമായ മൈതാനങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളീലെല്ലാം ഇത്തരം മതിലുകള്‍ കാണാം.

2.സുറുമയെഴുതിയ പെണ്‍കുട്ടികളെ യാത്രക്കിടയില്‍ ധാരാളം കാണുവാന്‍ കഴിഞ്ഞു.
അഞ്ജനക്കണ്ണുകള്‍ ഭാരതത്തിന്റെ കുത്തകയാണെന്നാണ് ധരിച്ചിരുന്നത് . സ്വിസ് ബാലികമാരുടെ കണ്മഷിപ്രയോഗം നമ്മുടേതുപോലെയല്ല. കരി ഒട്ടും തന്നെ കണ്ണില്‍ പറ്റാതെ മുകളിലത്തെ കണ്‍‌പോളയില്‍ വരച്ചിരിക്കുകയാണ്.
3. ഒരു ദിവസം രാവിലെ ഞങ്ങള്‍ നടക്കുവാന്‍ പോകുമ്പോള്‍ ഒരു കാഴ്ച കണ്ടു. അടുത്ത വീ‍ട്ടിലെ ഗേറ്റിനു വെളിയില്‍ കുറേ സാധനങ്ങള്‍ നിരത്തിയിട്ടിരിക്കുന്നു.പഴയ കസേരകള്‍ , ബേബി സൈക്കിള്‍ , അടുക്കളപ്പാത്രങ്ങള്‍ , പാവകള്‍ തുടങ്ങിയവ . വീട്ടുകാര്‍ താമസം മാറ്റുവാനുള്ള ഒരുക്കമാണെന്നു കരുതി മുന്നോട്ടു നടന്നു. അടുത്ത വീടിന്റെ മുന്നിലും കുറേ
സാധനങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടു. പഴയ ടി വി , പ്രഷര്‍കുക്കര്‍ , പാത്രങ്ങള്‍ , മിക്സി ഇത്യാദി . ഒരു മണിക്കൂര്‍ നടക്കുന്നതിനിടയില്‍ ഇത്തരം ദൃശ്യങ്ങള്‍ പലതവണ കാണാനിടയായി . കമ്പ്യൂട്ടറുകള്‍ , ക്യാമറകള്‍ , സോഫകള്‍ , സ്റ്റീല്‍ - പ്ലാസ്റ്റിക് സാധനങ്ങള്‍ തുടങ്ങിയവയെല്ലാം വഴിയില്‍ ഉപേക്ഷിച്ചിട്ടിരിക്കുന്നു. അതിന്റെ ഉദ്ദേശം എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. ഫ്ലാറ്റില്‍ തിരിച്ചെത്തി മകനോട് കാര്യം അന്വേഷിച്ചു. ആ നാട്ടിലെ ശുചീകരണ
രീതിയാണ് ഇതെന്ന് അവന്‍ പറഞ്ഞു.
4.പുതിയ സാധനങ്ങള്‍ വാങ്ങുമ്പോള്‍ പഴയവ ഉപേക്ഷിക്കുന്നു. വീടിനു പുറത്തുവെക്കുന്ന വസ്തുക്കള്‍ ആര്‍ക്കുവേണമെങ്കിലും എടുത്തുകൊണ്ടുപോകാം.അതിന് ആരുടേയും അനുവാദം ആവശ്യമില്ല. വിലയും കൊടുക്കേണ്ടതില്ല. വീടുവൃത്തിയാക്കണെമെന്ന നിഷ്കര്‍ഷയാണ് ഈ നിരസന പ്രക്രിയക്ക് പിന്നിലുള്ളത് . ഓരോ മാസത്തിലും ആദ്യത്തെ വ്യാഴാഴ്ച ഈ ശുചീകരണം നടത്തും . ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ രണ്ടുദിവസം അങ്ങനെ
കിടക്കും . അതിനിടയില്‍ ആരെങ്കിലും എടുത്തുകൊണ്ടുപോയെന്നു വരാം. അവശേഷിക്കുന്നവ സര്‍ക്കാറിന്റെ വണ്ടിയില്‍ കയറ്റികൊണ്ടുപോകും . അവ വെയിസ്റ്റുകളുടെ കൂട്ടത്തില്‍ തള്ളപ്പെടുന്നു. ശുചീകരണ ദിവസം കുറേ ദൂരം കറങ്ങി നടന്നാല്‍ വീട്ടാവശ്യത്തിനുള്ള പലതും സംഭരിക്കാന്‍ കഴിയും .
5.വീട്ടിനുള്ളില്‍ ഒട്ടും സ്ഥലം പാഴാക്കാന്‍ സ്വിസ് ജനത ഇഷ്ടപ്പെടുന്നില്ല. വിശാ‍ലമായ മുറീകളും  പുറം വരാന്തകളും അവരുടെ ഭവനത്തില്‍ താരതമ്യേന കുറവാണ് . വീട്ടിനകത്തെ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ അവര്‍ ശ്രമിക്കുന്നു.ഫ്ലാറ്റിനുള്ളീലെ സംവിധാ‍നം കണ്ടാല്‍ അത് മനസ്സിലാകും . ഭിത്തിയില്‍ മുഴുവന്‍ തട്ടുകളും അലമാരകളും സജ്ജീകരിക്കുന്നതിനാല്‍ തറയില്‍ ഏറെ സ്ഥലം ആവശ്യമില്ല. ഉപയോഗമില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്വഭാവം അവിടത്തുകാര്‍ക്കില്ല.  മലയാളികളുടെ ശീലം ഇതിന് നേര്‍ വിപരീതമാണ് . ആവശ്യമില്ലാത്ത സാധനങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ നമുക്ക് മനസ്സില്ല. മക്കളുടെ കളിപ്പാട്ടങ്ങള്‍ പേരക്കുട്ടികള്‍ക്ക് വേണ്ടി സൂക്ഷിച്ച് വെക്കുന്നവരാണ് നമ്മള്‍ .ഫലമോ ? ഉപയോഗമില്ലാത്ത വസ്തുക്കള്‍ വീട്ടിലെ സ്ഥലം വന്‍‌തോതില്‍ അപഹരിക്കുന്നു. എന്തും ആവശ്യം  കഴിഞ്ഞാല്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുന്നവരാണ് സ്വസ്വര്‍ലണ്ടുകാര്‍ .

6.ശുചിത്വത്തിന്റെ കാര്യത്തില്‍ സ്വിസ് ജനതയെ അതിശയിക്കുവാന്‍ കഴിയുന്നവര്‍ ലോകത്ത് അധികമുണ്ടാവില്ല. വീടും പരിസരവും വൃത്തിയാക്കുന്നതിലെ അതേ  നിഷ്കര്‍ഷ പൊതുസ്ഥലങ്ങളുടെ കാര്യത്തിലും അവര്‍ വെച്ചുപുലര്‍ത്തുന്നു.

7. സ്വന്തം പ്രാരാബ്ദങ്ങളുടെ നൂലാമാലകളില്‍ കുരുങ്ങി ജീവിതത്തിന്റെ പ്രകാശമാനമായ മുഖം കാണാതെ തള്ളിനീക്കുന്നവരാണല്ലോ നമ്മില്‍ അധികവും . അവധി ദിവസങ്ങളില്‍ വീടിനുള്ളീല്‍ ചടഞ്ഞുകൂടിയിരിക്കാനാണ് നാം ഇഷ്ടപ്പെടുന്നത് . കഴിയുമെങ്കില്‍ പകല്‍ നേരം കിടന്നുറങ്ങാനും . സ്വന്തം മാനസികോല്ലാസത്തിന് സമ്പത്തും സമയവും മാറ്റിവെക്കുന്നവര്‍ എത്രയോ ചുരുക്കമാണ് . പലര്‍ക്കും അത് സങ്കല്പിക്കാന്‍ പോലും സാദ്ധ്യമല്ല . ഏണ്‍‌ഡ് ലീവ് സറണ്ടര്‍
ചെയ്ത് പണമാക്കുന്ന ഉദ്യോഗസ്ഥര്‍ . എന്നീട്ടും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ ,. ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചാല്‍പോലും അവരുടെ പ്രാരാബ്ദങ്ങള്‍ അവസാനിക്കുന്നില്ല. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മുഴുവനും മക്കള്‍ക്കുവേണ്ടി ചിലവാക്കിയിട്ട് നിസ്വരും നിരാലംബരുമായി വാര്‍ദ്ധക്യത്തൊട് മല്ലടിക്കുന്ന എത്രയോ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട് . ഇത്
കഴിഞ്ഞ തലമുറയുടെ കഥ . ഇപ്പോള്‍ ഈ അവസ്ഥക്ക് മാറ്റം വന്നുതുടങ്ങിയിട്ടുണ്ട് . അടുത്ത കാലത്ത് ഒരു ഉത്തരേന്ത്യന്‍ പര്യടനത്തിനിടയില്‍ കേരളത്തില്‍ നിന്നുള്ള ധാരാളം വിനോദ സഞ്ചാരികളെ കാണുവാന്‍ കഴിഞ്ഞു.

8. സ്വിസ് ജനാധിപത്യത്തിന്റെ ഒരു പ്രധാന സവിശേഷത അവിടെ പ്രതിപക്ഷം ഇല്ല എന്നുള്ളതാണ് അതുകൊണ്ടുതന്നെ പ്രക്ഷോഭണങ്ങളുമില്ല.മുദ്രാവാക്യങ്ങളോ മൈതാനപ്രസംഗങ്ങളോ അന്തരീക്ഷത്തെ മലിനമാക്കാറില്ല . പ്രധാന രാഷ്ട്രീയ കാര്യങ്ങളെല്ലാം അഭിപ്രായവോട്ടെടുപ്പിലൂടെയാണ് നിര്‍വ്വഹിക്കുന്നത് . ഭൂരിപക്ഷാഭിപ്രായം എടുക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കും . മുപ്പതിനായിരം പേര്‍ ഒപ്പിട്ട് നിവേദനം നല്‍കിയാല്‍ ഏത് നിയമവും ജനങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ് .

9. കുടുംബിനികള്‍ ഉദ്യോഗസ്ഥരാകുന്നത് നിരുത്സാഹപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് .
10. ആറുവയസ്സിനു താഴെയുള്ള കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുവാന്‍ പാടില്ല . പ്രൈമറി ക്ലാസില്‍ ചേരുവാനുള്ള പ്രായപരിധി ഏഴുവയസ്സാണ്

11.സെക്കന്‍ഡറി സ്കൂളില്‍ തൊഴിലധിഷ്ടിത വിദ്യാഭ്യാസമാണ് . ഭാഷയും ശാസ്ത്രവിഷയവും പഠിപ്പിക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട തൊഴിലുകള്‍ പഠിപ്പിക്കുവാനുള്ള അവസരമുണ്ട് . കായിക പരിശീലനം , കൃഷി , കച്ചവടം , തുന്നല്‍ , പാചകം , ഓഫീസ് ജോലി , ഐ ടി , മരപ്പണി , ടൂറിസം , കലകള്‍ , ബേക്കറി നിര്‍മ്മാണം , മുടിവെട്ടല്‍ എന്നിങ്ങനെ നിരവധി തൊഴിലുകള്‍ പഠിപ്പിക്കുന്നു. പരീക്ഷ പാസ്സായാല്‍ അപ്രന്റിസ്‌ഷിപ്പും ലഭിക്കും . അതോടെ ജോലിയില്‍
പ്രവേശിക്കാനുള്ള യോഗ്യത ഉറപ്പായി .

12. ഇങ്ങനെ ഒട്ടേറേ കാര്യങ്ങള്‍ ഈ പുസ്തകത്തിലുണ്ട്


Saturday, 31 December 2011

44.ബ്രിട്ടണിലെ രാജവീഥികളിലൂടെ ( യാത്രാവിവരണം)






ഗ്രന്ഥകാരന്റെ പേര് : പ്രോഫ.പി.ജെ .ജോസഫ്
വിതരണം: പെന്‍ ബുക്സ് പ്രൈ.ലിമിറ്റഡ്
ഗ്രന്ഥകാരനെക്കുറിച്ച്: 
1942 മാര്‍ച്ച് 11ന് എറണാകുളം ജില്ലയിലെ ചെറായി ഗ്രാമത്തില്‍ പുതുശ്ശേരി കുടുംബത്തില്‍ ജനിച്ചു.ചെറായി രാമവര്‍മ്മ ഹൈസ്കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസ്സായി.ചിറ്റൂര്‍ ഗവ: കോളേജില്‍ നിന്ന് പ്രീ യൂണിവേഴ്‌സിറ്റിയും തേവര കോളേജില്‍ നിന്ന് ഫിസിക്സില്‍ ബിരുദവും നേടി. കാണ്‍പൂരിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളേജില്‍  നിന്ന്  ഇംഗ്ലീഷ് സാഹിത്യത്തില്‍ നിന്ന് എം.എ കരസ്ഥമാക്കിയതിനുശേഷം അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ചു.
നിര്‍മ്മല കോളേജ് മുവ്വാറ്റുപുഴ , മാര്‍ അത്തനേഷ്യസ് കോളേജ് കോതമംഗലം , സെന്റ് പോള്‍സ് കോളേജ് കളമശ്ശേരി എന്നീകലാലയങ്ങളില്‍ അദ്ധ്യാപകനായി .
ഇപ്പോള്‍ വൈറ്റിലയിലെ ടോക്ക് എച്ച് പബ്ലിക്ക് സ്കൂളിന്റെ പ്രസിഡണ്ടാണ് .
മറ്റു പുസ്തകങ്ങള്‍ : പാവനമായ പാദമുദ്രകള്‍ തേടി ( ഇസ്രായേല്‍ യാത്രാവിവരണം )
വിലാസം :
സെമിനാരി റോഡ്
ആലുവ -683103
ഫോണ്‍ - ( 0484) 2608114
പുസ്തകത്തെക്കുറിച്ച്
1.ആംഗലേയ സാഹിത്യം പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ തങ്ങള്‍ പഠിപ്പിക്കുന്ന സാഹിത്യ കൃതികള്‍ എഴുതിയസര്‍ഗ്ഗശക്തികളെ ഉദ്ദീപിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത ഇംഗ്ലണ്ടിലെ സാമൂഹിക സാംസ്കാരികസാഹചര്യങ്ങള്‍ നേരില്‍ കണ്ടറിയേണ്ടതാണെന്ന് ഞാന്‍ എന്നും വിശ്വസിച്ചിരുന്നു.
2.കേരളത്തിലെ കായംകുളം കൊച്ചൂണ്ണിയെപ്പോലെ യുള്ള ഒരാളാണ് ഇംഗ്ലണ്ടിലെ റോബിന്‍‌ഹുഡ്
ഇംഗ്ലീഷുകാരുടെ ഈ സങ്കല്പത്തിന് 700 വര്‍ഷത്തെ പഴക്കമുണ്ട് .
3.ഷേക്ക്‍സ്പിയറിന്റെ ചില ഉദ്ധരണികള്‍
“ ലോകത്ത് നന്മയും തിന്മയുമില്ല , മനുഷ്യമനസ്സാണ് നന്മയും തിന്മയും സൃഷ്ടിക്കുന്നത് “
“ചിലര്‍ മഹാന്മാരായി ജനിക്കുന്നു , ചിലര്‍ സ്വപ്രയത്നം കൊണ്ട് മഹാന്മാരായി തീരുന്നു. മറ്റു ചിലരില്‍ മഹത്വംഅടിച്ചേല്പിക്കുന്നു. ”
“ഒരു പേരിലെന്തിരിക്കുന്നു . റോസാപുഷ്പത്തെ എന്തുപേരുകൊണ്ടു വിളിച്ചാലും അതിന്റെ സൌരഭ്യത്തിന് മാറ്റംവരുന്നില്ലല്ലോ ”
“ചെകുത്താനും വേദവാക്യങ്ങള്‍ ഉദ്ദരിക്കാറുണ്ട് . വഞ്ചകന്‍ പുഞ്ചിരിക്കുന്നതുപോലെ , നല്ല ആകര്‍ഷകമായആപ്പിളിന്റെ ഉള്ള് ചീഞ്ഞിരിക്കുന്നതുപോലെ ”
4. 1614 നുശേഷം ഷേക്ക്‍സ്പിയര്‍ എവിടെയും പോയിട്ടില്ല.സ്‌ട്രാറ്റ്‌ഫോര്‍ഡില്‍ അദ്ദേഹം കൂടുതല്‍ സ്ഥലം വാങ്ങി .തുറന്നു കിടന്ന സ്ഥലം വളച്ചൂകെട്ടുവാ‍ന്‍ ശ്രമിച്ചതുവഴി അവിടെയുള്ളവരുമായി വഴക്കിടുവാന്‍ ഇടവരികയും ചെയ്തു. നൂറ്റാണ്ടുകളായി അനേകം തലമുറകളുടെ ആരാധനയും സ്നേഹാദരവും പിടിച്ചൂപറ്റിയ വിശ്വകവിക്ക് തന്റെഅയല്‍ക്കാരുടെ സ്നേഹം നേടുവാന്‍ കഴിഞ്ഞില്ല എന്നത് വിരോധാഭാസമായി തോന്നാം . ( അടുത്ത മുറിയില്‍കഴിയുന്ന കവി ഒരു പക്ഷെ പരിഹാസപാത്രമായിരിക്കാം . പക്ഷെ , ചരിത്രത്താളുകളിലെ കവി ആരാധനാമൂര്‍ത്തിയാണ് )
5. ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സ്ത്രീകള്‍ക്ക് ബിരുദം  നല്‍കാന്‍ തുടങ്ങിയത്  1920 മുതല്‍ക്കാണ് .
6. ഐസക് ന്യൂട്ടണ്‍ കാഴ്ചയില്‍ വളരെ സുമുഖനായിരുന്നു. മരിക്കുന്നതുവരെ അദ്ദേഹത്തിന് കണ്ണട ഉപയോഗിക്കേണ്ടിവന്നിട്ടില്ല. അതുപോലെ തന്നെ മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ പല്ലിന് കേടില്ലായിരുന്നു.അദ്ദേഹം എന്നും തന്നില്‍ ഒതുങ്ങിക്കൂടിക്കഴിയുന്ന പ്രകൃതക്കാരനായിരുന്നു.
അതുകൊണ്ടുകൂടിയായിരിക്കാം അദ്ദേഹം എന്നും അവിവാഹിതനായി കഴിഞ്ഞത് . എളുപ്പത്തില്‍ ദേഷ്യം വരുന്നസ്വഭാവക്കാരനായിരുന്നു. അതുകൊണ്ടുതന്നെ സമകാലീന ശാസ്ത്രജ്ഞന്മാരോടോക്കെ വഴക്കടിക്കുമായിരുന്നു.അത്തരം വഴക്കുകള്‍ പലപ്പോഴും പലരുമായുള്ള ഏറെകാലത്തെ വിദ്വേഷത്തിന് വഴിവെച്ചു.1679 ല്‍
അദ്ദേഹത്തിന്റെ മാതാവ് മരിച്ചു . തനിക്ക് 3 വയസ്സുള്ളപ്പോള്‍ തന്നെ ഉപേക്ഷിച്ച് മറ്റൊരുവിവാഹം കഴിച്ച തന്റെ അമ്മയോട് ന്യൂട്ടന് വലിയ അടുപ്പമുണ്ടായിരുന്നില്ലെങ്കിലും അമ്മയുടെ അവസാനകാലങ്ങളില്‍ അദ്ദേഹം അമ്മയുടെ രോഗശയ്യക്കടുത്തുനിന്ന് അമ്മയെ ശുശ്രൂഷിച്ചിരുന്നു.
7.ഗണിതശാസ്ത്രത്തിലെ കാല്‍ക്കുലസ്സിന് ന്യൂട്ടനാണ് അടിസ്ഥാനമിട്ടത് . അതുപോലെതന്നെ ബൈനോമിയല്‍ സിദ്ധാന്തവും അദ്ദേഹമാണ് കണ്ടുപിടിച്ചത് .
8. ന്യൂട്ടന് 35 വയസ്സായപ്പോഴേക്കും അദ്ദേഹം തന്നെ കണ്ടുപിടുത്തങ്ങള്‍കൊണ്ട് പ്രസിദ്ധനായി കഴിഞ്ഞിരുന്നു. സമകാലിക ശാസ്ത്രജ്ഞന്മാരുമായുള്ള വഴക്കും വെല്ലുവിളികളും അദ്ദേഹത്തിന്റെ മനസ്സിനെ ഏറെ തളര്‍ത്തി.
ഉള്ളടക്കം
1.റോബിന്‍‌ഹുഡിന്റെ നാട്ടില്‍
2.വിശ്വകവിയുടെ ജന്മസ്ഥലം
3.സ്തൂപങ്ങളുടെ നഗരം ; മണിമുഴക്കങ്ങളുടേയും
4.ആധുനിക ശാസ്ത്രപിതാവിന്റെ ജന്മസ്ഥലം
5.ശാന്തമായൊഴുകുന്ന റ്റെംസ്
6.പരിത്യജിക്കപ്പെട്ട രാജ്ഞിമാരുടെ ശവകുടീരങ്ങള്‍
7.ഇംഗ്ലണ്ടിലെ ചില ദേവാലയങ്ങള്‍
8.ലൈംഗികത ബ്രിട്ടീഷ് രാഷ്ട്രീ‍യത്തില്‍
9. ജനാധിപത്യത്തിന്റെ ഈറ്റില്ലം
10.കാണാത്ത ദൃശ്യങ്ങള്‍ ; കേള്‍ക്കാത്ത ഗാനങ്ങള്‍


Sunday, 4 December 2011

43.വി.കെ .ശ്രീരാമന്റെ ലേഖനങ്ങള്‍ ( പുസ്തകപരിചയം)





ഗ്രന്ഥകാരന്റെ പേര് : വി.കെ ശ്രീരാമന്‍
പ്രസാധകര്‍ : ഒലിവ്
ഗ്രന്ഥകാരനെക്കുറിച്ച് : 
1953ല്‍ തൃശൂര്‍ ജില്ലയിലെ ചെറുവത്താനിയില്‍ ജനിച്ചു.ചലച്ചിത്രനടന്‍ , കഥാകൃത്ത് , ടെലിവിഷന്‍ അവതാരകന്‍ എന്നീനിലകളില്‍ പ്രശസ്തന്‍ . വേറിട്ട കാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരമ്പരയും അതേപേരിലുള്ള പുസ്തകവും ജനപ്രീതിയാര്‍ജ്ജിച്ചൂ.
ഭാര്യ: ഗീത
മക്കള്‍ : ലക്ഷ്മി , ഹരികൃഷ്ണന്‍
ഇ മെയില്‍ : vksreeraman@gmail.com
പുസ്തകത്തെക്കുറിച്ച് : 
1.ബുദ്ധിക്കും കൌശലത്തിനും മേല്‍ക്കോയ്മയുള്ള ഈ ലോകത്ത് നിഷ്ക്കളങ്കതയും സത്യസന്ധതയും സ്നേഹവായ്പുമെല്ലാം വിഡ്ഡിവേഷമായാണ് പലപ്പോഴും പരിഗണിച്ചുപോരുന്നത് .അതുകൊണ്ടുതന്നെ മേല്പറഞ്ഞ ദൌര്‍ബല്യങ്ങളൊന്നും ഇല്ലാത്ത ഒരു സമൂഹം വിസ്മയകരമായ വേഗത്തില്‍ വളര്‍ന്നു പരക്കുന്നുണ്ട് .
2.എന്നുമുതലാണ് മനുഷ്യന്‍ പരസ്പരം  ചീത്തവിളിക്കുവാന്‍ ലൈംഗികാവയവങ്ങടെ പേര് ഉപയോഗിച്ചൂ തുടങ്ങിയത് എന്ന് നിങ്ങള്‍ക്കറിയാമോ ?

Friday, 25 November 2011

42.മൊബൈല്‍ ഫോണ്‍ ഐഫോണ്‍ ത്രീ ജി ( പുസ്തക പരിചയം)



ഗ്രന്ഥകാരന്‍ : സന്തോഷ് . കെ ( ബി .ടെക് ) പുസ്തകത്തെക്കുറിച്ച് : മൊബൈല്‍ ഫോണ്‍ ഐഫോണ്‍ ത്രീ ജി ,എന്നിവയെക്കുറിച്ച് സാധാരണക്കാരന് , പലപ്പോഴും പലകാര്യങ്ങളും അറിയില്ല. എന്നാല്‍ ഈ പത്തുരൂപ വിലയുള്ള ഈ പുസ്തകത്തില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ലഘുവായി ,സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയില്‍ , വിവരിച്ചിട്ടുണ്ട് . 1. എന്താണ് ത്രീ ജി ? 2. വീഡിയോ കോള്‍ ലഭ്യമാകാന്‍ എന്തുചെയ്യണം ? 3.ബി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് സെറ്റിംഗ്‌സിന് എന്തുചെയ്യണം ? 4.എന്താണ് ജി പി എസ് ? 5.വാഹനങ്ങളില്‍ ജി പി എസ് ന്റെ ധര്‍മ്മമെന്ത് ? 6.എന്താണ് IMEI Number ? 7.Software Version അറിയുന്നതെങ്ങനെ ? തുടങ്ങിയവയെക്കുറിച്ചൂള്ള ചോദ്യോത്തരങ്ങള്‍ ഇതില്‍ പ്രധാനമാണ്

41.Directory of information Technology നിഖണ്ടു ( പുസ്തക പരിചയം)

ഗ്രന്ഥകര്‍ത്താവിന്റെ പേര് : കെ . രവീന്ദ്രന്‍ പ്രസാധകര്‍ : ഡി സി ബുക്സ് ഇന്‍ഫര്‍മേഷന്‍ ടെക് നോളജിയുമായി ബന്ധപ്പെടുന്ന പുതുമുഖക്കാര്‍ക്ക് പലപ്പോഴും പല സാങ്കേതിക പദങ്ങളും പഠനമദ്ധ്യേ വന്നുപെടാറുണ്ട് . ഇത്തരം കാര്യങ്ങളെക്കുറിച്ചൂള്ള കാര്യങ്ങള്‍ അപ്പപ്പോള്‍ തന്നെ സംശയം തീര്‍ത്തുപോയാല്‍ അത് വളരെ ഉപകരിക്കും . അത്തരമൊരു പുസ്തകമാണ് ഇത് . ഐ ടി സാങ്കേതിക പദങ്ങള്‍ക്ക് മലയാളത്തിലുള്ള വിശദീകരണം നല്‍കിയിരിക്കുന്നു.

Saturday, 5 November 2011

40.ഓര്‍മ്മച്ചിത്രം ( സംവിധായകന്‍ കമലിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ )



ഗ്രന്ഥകാരനെക്കുറിച്ച്:
കൊടുങ്ങല്ലൂരിലെ മതിലകത്ത് കണ്ടകത്ത് വീട്ടില്‍ അബ്ദുള്‍ മജീദിന്റേയും സുഹറയുടേയും മൂത്ത മകനായി 1958 ല്‍

ജനനം .
മതിലകം സെന്റ് ജോസഫ് ഹൈസ്കൂളിലും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലും വിദ്യാഭ്യാസം .
1979 ല്‍ അമ്മാവനായ അഷറഫ് പടിയത്ത് ( പടിയന്‍ ) സംവിധാനം ചെയ്ത ത്രാസം എന്ന ചിത്രത്തിന്

കഥയെഴുതിക്കൊണ്ടായിരുന്നു സിനിമയില്‍ തുടക്കം .
1986 ല്‍ മിഴിനീര്‍പൂവുകള്‍ എന്ന ആദ്യചിത്രം സംവിധാനം ചെയ്തു.
ഭാര്യ സബൂറ കോളേജ് അദ്ധ്യാപികയാണ് .
മക്കള്‍ : വിദ്യാര്‍ത്ഥികളായ ജനൂസ് മുഹമ്മദ് , ഹന്ന
വിലാസം :
സുഹഹ്
കൊടുങ്ങല്ലൂര്‍
തൃശൂര്‍ ജില്ല.

പ്രസാധകര്‍ :
കറന്റ് ബുക്സ്