php

Followers

Tuesday 27 March 2012

59.പി.ഗോവിന്ദപ്പിള്ളയുമായുള്ള അഭിമുഖം ( പുസ്തകപരിചയം)






ഗ്രന്ഥകാരന്‍ : ജോണിലൂക്കാസ് .


പ്രസാധകര്‍ : ഡീ സി ബുക്സ് 


ഗ്രന്ഥകാരനെക്കുറിച്ച് 

: കോട്ടയം അതിരുമ്പുഴ പാറപ്പുറത്ത് അന്നമ്മയുടേയും ലൂക്കായുടേയും മകന്‍ .
ഇംഗ്ലീഷ് സാ‍ഹിത്യത്തില്‍ ബിരുദാനന്തര ബിരുദം .
1983ല്‍ മലയാള മനോരമയില്‍ ചേര്‍ന്നു.
ഇപ്പോള്‍ തിരുവന്തപുരം യൂണിറ്റിന്റെ ചീഫ് എഡിറ്റര്‍ .


പുസ്തകത്തെക്കുറിച്ച് :

1.എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലാതാ‍ക്കിയത് പി ജി യുടെ ആഭിജാത്യമുള്ള നിലപാടായിരുന്നു. പത്രപ്രവര്‍ത്തകന്‍ എന്ന നിലക്ക് ജോലിയുടെ ഭാ‍ഗമായി ചെയ്ത പ്രവര്‍ത്തിയുടെ പേരില്‍ ഞാന്‍ ദുഃഖിക്കേണ്ട കാര്യമെന്ത് ?അഭിമുഖംകൊണ്ട് പി ജി യുമായി
പ്രത്യേക അടുപ്പമോ അകല്‍ച്ചയോ ഉണ്ടാകേണ്ട കാര്യമില്ല. പി.ജി യുടെ സമീപനവും ഇതായിരുന്നു. എന്നാല്‍ അവിചാരിതമെങ്കിലും പി ജിക്കുവന്നുചേര്‍ന്ന മനഃക്ലേശങ്ങളില്‍ മനുഷ്യസഹജമായ വിഷമം എനിക്കുണ്ടായി . പത്രപ്രവര്‍ത്തകനായതുകൊണ്ട്
മനുഷ്യനല്ലാതാവുന്നില്ല.

2.രാവിലെ കുളിച്ച് വൃത്തിയായിട്ടുവരുന്ന ആളുകളെകാണുവാനാണ് പി ജി അമ്പലത്തില്‍ പോകുന്നതായി കേട്ടിട്ടുണ്ട് ?
വളരെ ഇഷ്ടമുണ്ട് . അതാണല്ലോ ക്ഷേത്രങ്ങളുടെയും പള്ളികളുടേയും പ്രധാനപ്പെട്ട ഗുണം . മനുഷ്യസമൂഹത്തിന്റെ ആദിമകാലത്തിന്റെ മതവിശ്വാസം എന്നു പറയുന്നത് അവന്റെ വൃത്തിയുടെ , ചിട്ടയുടെ , ജീവിത രീതിയുടെ തന്നെ ഒരു എക്സ്‌പ്രഷനായിരുന്നു. കാ‍ര്യം നേടാന്‍
മാത്രമായിരുന്നില്ല അമ്പലത്തില്‍ പോകുന്നത് . ഇപ്പൊള്‍ അഴുക്ക് പിടിച്ച് പുഴുക്കള്‍ നുഴയുന്ന അമ്പലക്കുളങ്ങള്‍ ഉണ്ട് . അവിടെ പോയി
മുങ്ങിയിട്ട് കേറിവരുന്നവരെക്കുറിച്ച് മതിപ്പില്ല .

3.കമ്യൂണിസ്റ്റ് നേതാക്കള്‍ അവിശ്വാസികളായിട്ടു തുടരുമ്പോള്‍ ആ കുറവ് പരിഹരിക്കാനെന്നോണം കടുത്ത ഭക്തിയിലാണല്ലോ ഭാര്യമാര്‍

. എന്താണതിന്റെ വിശദീകരണം ?
അതുതന്നെയാണ് മതത്തിന്റെ പ്രശ്നം . എന്തിനാണ് പള്ളിയില്‍ പോകുന്നത് ? രാവിലെ മുതല്‍ വൈകുന്നേരം വരെ പുറത്തുപോയി

പണിയെടുക്കുക. പണക്കാരുടെ വീട്ടിലാണെങ്കില്‍ എപ്പോഴും അവരുടെ ക്ലബ്ബില്‍ പോകുക . വീട്ടില്‍ വരുമ്പോള്‍ ഭര്‍ത്താക്കന്മാരേയും സുഹൃത്തുക്കളേയും സല്‍ക്കരിക്കുക . അവര്‍ക്കുവേണ്ടി ചോറും ബിരിയാണിയുമൊക്കെ ഉണ്ടാക്കികൊടുക്കുക.ഇതൊക്കെ കഴിഞ്ഞീട്ട് ഒരു
ദിവസം സ്വതന്ത്രമായി വര്‍ത്തമാനം പറയാനുള്ള സൌകര്യത്തിനുവേണ്ടിയാണ് കൃസ്ത്യാനികള്‍ പള്‍ലിയില്‍ പോകുന്നത് . അവര്‍ക്ക്
അതൊരു ആശ്വാസമാണ് . അത് വേണ്ടതാണെന്നാണ് ഞാന്‍ പറയുന്നത് . ഏതെങ്കിലും ഒരു ദിവസം അവധിയെടുക്കുന്നതുപോലെ
ജീവിതത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് അവധിയെടുക്കാനുള്ള സൌകര്യം കൂടിയാണ് ക്ഷേത്രത്തില്‍ പോകുന്നത് . വീട്ടിലിരുന്ന കരയുന്നതിനേക്കാള്‍ എനിക്ക് ഒരു വിഷമമുണ്ട് അത് തീര്‍ത്തുതരണം ദേവാ എന്നു പറഞ്ഞ് ക്ഷേത്രത്തിലിരുന്ന് കരഞ്ഞീട്ടുപോകുക .
മനസ്സുകൊണ്ടെങ്കിലും കരയുക ; കണ്ണുകൊണ്ടല്ലെങ്കിലും . ഈ രീതിയിലുള്ളവരാണ് അമൃതാനന്ദമയിയെ കാണുവാന്‍ പോകുന്നത് . അത്
ഒരു ആശ്വാസത്തിനാണ് . ഇല്ല മോളെ നിന്റെ കാര്യമൊക്കെ നടക്കും എന്നുപറയുമ്പോള്‍ ഒരു ആശ്വാസം ലഭിക്കും . ഇത് അപകടമോ പാപമോ ആയി എനിക്ക് തോന്നിയിട്ടില്ല.
4.

No comments:

Post a Comment