php

Followers

Monday 19 March 2012

56.ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആത്മനോമ്പരങ്ങള്‍ ( പുസ്തകപരിചയം )






പുസ്തകത്തിന്റെ പേര്‍ : CHIDHAMBARA SMARANA
പ്രസാധകര്‍ : ഡി സി ബുക്സ് 
ഗ്രന്ഥകാരനെക്കുറിച്ച് :
1957ല്‍ പറവൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിരുദമെടുത്തു.
എറണാകുളം സബ്ബ് ട്രഷറിയില്‍ ജോലിചെയ്യുന്നു.
ഗ്രന്ഥകാരന്റെ മറ്റ് കൃതികള്‍ :
പതിനെട്ട് കവിതകള്‍ (1980)
അമാവാസി (1982)
ഗസല്‍ (1987)
മാനസാന്തരം ( 1994)
200ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രന്‍ ചൂള്ളിക്കാടിന്റെ കവിതകള്‍ 2001 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി . 

എങ്കിലും അവാര്‍ഡ് സ്വീകരിച്ചില്ല.
പുസ്തകത്തെക്കുറിച്ച് :
1. ഒരു അമേരിക്കന്‍ മൊഴി ,“ കുട്ടികള്‍ക്ക് നാട്ടില്‍ കഴിയുവാന്‍ പറ്റില്ലെടോ . അവര്‍ ഇവിടത്തുകാരായിപ്പോയി . പിന്നെ കുശുമ്പും പോരും 

പരദൂഷണവും തൊഴിലാക്കിയ ബന്ധുക്കളും നാട്ടുകാരുടേയും മുഖം കാണാന്‍ പോലും എനിക്ക് താല്പര്യമില്ല. ഇവിടെയാകുമ്പോള്‍ നമ്മളായി 

നമ്മുടെ പാടായി . ”
2.പരമദാരിദ്രവും അഭിമാനവും ഒരുമിച്ചൂചേരുന്ന അവസ്ഥയാണ് ഏറ്റവും ഭയങ്കരമായ നരകം .
3.ജീവിക്കാന്‍ സൌകര്യമുള്ളവന് കവിത നല്ലൊരു അലങ്കാരമാണ് . ഗതികെട്ടവന് കവിത്വം മഹാശാപവും .
4.വിശപ്പ് ഇല്ലാതാക്കാന്‍ ഭ്രാന്തിന് കഴിയുന്നില്ല .വിശപ്പാണ് പരമമായ സത്യം . ഭ്രാന്തുപോലും വിശപ്പ് മാറിയശേഷമേ ഉള്ളൂ.
5.അവിയല്‍ ഉണ്ടാക്കുന്നതെങ്ങനെ ?
ഏത്തക്കായ , ചേന , പച്ചപ്പയര്‍ , ഇളവന്‍ , മുരിങ്ങക്കായ തുടങ്ങി പറമ്പില്‍ നിന്ന് പറിച്ചെടുക്കുന്ന പച്ചക്കറികള്‍ ചെറുവിരല്‍ നീളത്തില്‍ 

അരിഞ്ഞ് മുളകുപൊടിയും മഞ്ഞള്‍പ്പോടിയും ഉപ്പും ചേര്‍ത്ത് തിരുമ്മി ഓട്ടുരുളിയിലിട്ടു വാഴയിലകൊണ്ട് അടച്ച് ചെറുതീയില്‍ വേവിക്കും . 

വെന്തുവരുമ്പോള്‍ പച്ചമാങ്ങയോ , വാളന്‍ പുളിയോ , തൈരോ തരമ്പോലെ ചേര്‍ക്കും . പുളിപിടിച്ചാല്‍ തേങ്ങയും ജീരകവും പച്ചമുളകും 

കറിവേപ്പിലയും ചതച്ചൊരുക്കി ഉരുളിയിലെ കഷണങ്ങളിലേക്കിടും . തീകെടുത്തിയ ശേഷം അപ്പോള്‍ പൊട്ടിച്ചു കഴുകിയെടുത്ത 

കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി യോജിപ്പിച്ച് വാഴയിലകൊണ്ട് മൂടിവെക്കും . പത്തുമിനിട്ടു കഴിഞ്ഞ് വാഴയിലപൊക്കുമ്പോള്‍ 

പറമ്പിന്റെ പടിഞ്ഞാറെ മൂലയിലിരുന്നു കളിക്കുന്ന ഞങ്ങള്‍ കുട്ടികള്‍ക്കും കൂടി അടുക്കളയിലെ അവിയലിന്റെ വാസന കിട്ടും 
6. മനുഷ്യന്റെ അറിവിനും പാണ്ഡിത്യത്തിനും അവന്റെ ജന്മവാസനകളുടെമേല്‍ യാതൊരു നിയന്ത്രണവുമില്ലേ .ഒരു മനുഷ്യന്റെ യോഗ്യത 

നിര്‍ണ്ണയിക്കുന്നത് തീര്‍ച്ചയായും അവന്റെ പ്രതിഭയോ പാണ്ഡിത്യമോ അല്ല . പണം , അധികാരം , സ്ത്രീ എന്നീപ്രതിഭാസങ്ങളോട് അവന്‍ 

എടുക്കുന്ന നിലപാടാണ് . പണത്തേയും സ്ഥാനമാനങ്ങളേയും പ്രലോഭനങ്ങളേയും പുല്ലുപോലെ അതിജീവിച്ചിട്ടുള്ള എനിക്ക് സ്ത്രീ എന്ന 

മാരക പ്രലോഭനങ്ങളെ ഒരു തരത്തിലും അതിജീവിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ് ?
7.

No comments:

Post a Comment